ന്യൂഡൽഹി: ഓർത്തഡോക്സ് സഭയിലെ വൈദികർക്കെതിരായ പീഡനക്കേസ് പരാതിയിൽ വ്യാഴാഴ്ച വരെ അറസ്റ്റ് അരുതെന്നു സുപ്രീംകോടതി. വൈദികരായ സോണി വർഗീസ്, ജെയ്സ് കെ. ജോർജ് എന്നിവർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചാണ് ജസ്റ്റീസ് എ.കെ. സിക്രി അധ്യക്ഷനായ ബെഞ്ചിന്റെ നിർദേശം.
കേസ് ഇന്നലെ പരിഗണിച്ചെങ്കിലും കോടതി വാദത്തിലേക്കു കടന്നില്ല. എന്നാൽ, അറസ്റ്റ് ഉടനുണ്ടായേക്കുമെന്നും അതുവരെ നടപടി ഒഴിവാക്കണമെന്നും വൈദികർക്കുവേണ്ടി ഹാജരായ അഭിഭാഷകർ ആവശ്യപ്പെട്ടു. ഇതു പരിഗണിച്ച കോടതി, വ്യാഴാഴ്ച കേസ് പരിഗണിക്കുന്നതു വരെ അറസ്റ്റ് തടയുകയായിരുന്നു.
കേസ് ഇന്നലെ പരിഗണിച്ചെങ്കിലും കോടതി വാദത്തിലേക്കു കടന്നില്ല. എന്നാൽ, അറസ്റ്റ് ഉടനുണ്ടായേക്കുമെന്നും അതുവരെ നടപടി ഒഴിവാക്കണമെന്നും വൈദികർക്കുവേണ്ടി ഹാജരായ അഭിഭാഷകർ ആവശ്യപ്പെട്ടു. ഇതു പരിഗണിച്ച കോടതി, വ്യാഴാഴ്ച കേസ് പരിഗണിക്കുന്നതു വരെ അറസ്റ്റ് തടയുകയായിരുന്നു.