ന്യൂഡൽഹി: മഴയിൽ മുങ്ങിയ കേരളത്തിൽനിന്നാണ് മഴയില്ലാത്ത ഡൽഹിയിൽ ഇന്ന് പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ പങ്കെടുക്കാൻ മലയാളി അംഗങ്ങൾ എത്തിയിരിക്കുന്നത്. വർഷകാല സമ്മേളനത്തിലും ബഹളം പെയ്തിറങ്ങും എന്നുറപ്പായതിനാൽ ലോക്സഭയിലെ കേരള എംപിമാരുടെ പ്രവർത്തന മികവിന്റെ പ്രോഗ്രസ് കാർഡ് ആണ് ദീപിക അവതരിപ്പിക്കുന്നത്.
ഏറ്റവും കൂടുതൽ ഹാജർ, ചർച്ചകളിലെ പ്രാതിനിധ്യം, ചോദിച്ച ചോദ്യങ്ങൾ, സ്വകാര്യ ബില്ലുകൾ എന്നിവയാണ് വിലയിരുത്തുന്നത്. നാലു വർഷത്തെ കേരള എംപിമാരുടെ പ്രവർത്തന റിപ്പോർട്ടാണിത്. മൊത്തം എംപിമാരുടെ പ്രകടനം വിലയിരുത്തുന്പോൾ കേരളം ത്രിപുരയ്ക്കു പിന്നിൽ രണ്ടാം സ്ഥാനത്താണ്. രാജസ്ഥാൻ മൂന്നാം സ്ഥാനത്തും യുപി നാലാം സ്ഥാനത്തും സിക്കിം അഞ്ചാം സ്ഥാനത്തുമാണ്.
പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കുകയും എന്നാൽ രജിസ്റ്ററിൽ ഒപ്പു വയ്ക്കാതിരിക്കുകയും ചെയ്തവർക്കു ഹാജർ ലഭിക്കില്ല. അതേസമയം, പ്രധാനമന്ത്രി, മന്ത്രിമാർ, സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ എന്നിവർക്ക് രജിസ്റ്ററിൽ ഒപ്പുവയ്ക്കണമെന്നു നിർബന്ധമില്ല.
ലോക്സഭയിൽ നൂറു ശതമാനം ഹാജർ നേടിയവരുടെ പട്ടികയിൽ കേരളത്തിൽനിന്ന് ഒരാൾ പോലുമില്ല. 94 ശതമാനം ഹാജരുമായി വടകരയിൽനിന്നുള്ള മുല്ലപ്പള്ളി രാമചന്ദ്രനാണ് സമ്മേളനത്തിലെ സ്ഥിരം സാന്നിധ്യം. ഹാജർ നിലയിൽ 89 ശതമാനവുമായി ആലത്തൂരിൽനിന്നുള്ള പി.കെ ബിജു രണ്ടാംസ്ഥാനത്തുണ്ട്. ഇടുക്കിയിൽനിന്നുള്ള ജോയിസ് ജോർജിനും കൊല്ലം എംപി എൻ.കെ. പ്രേമചന്ദ്രനും 87 ശതമാനം ഹാജരുണ്ട്. തിരുവനന്തപുരത്തുനിന്നുള്ള ശശി തരൂരിന്റെ ഹാജർ നില 85 ശതമാനം.
ചാലക്കുടിയിൽനിന്നുള്ള ഇന്നസെന്റ്, വയനാട്ടിൽനിന്നുള്ള എം.ഐ ഷാനവാസ് എന്നിവരുടെ ഹാജർ 67 ശതമാനം മാത്രം. കഴിഞ്ഞ സമ്മേളന കാലത്ത് മാത്രം സഭയിലെത്തിയ മലപ്പുറത്തുനിന്നുള്ള പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പേരിലാണ് 48 ശതമാനം എന്ന ഏറ്റവും കുറഞ്ഞ ഹാജർ നില. ലോക്സഭയിൽ നടന്ന 258 ചർച്ചകളിൽ പങ്കെടുത്ത പി.കെ. ബിജുവാണ് ഈ വിഭാഗത്തിൽ കേരളത്തിൽ നിന്നുള്ള ഒന്നാമൻ. 251 ചർച്ചകളിൽ പങ്കെടുത്ത എൻ.കെ. പ്രേമചന്ദ്രൻ രണ്ടാമതും 240 ചർച്ചകളിൽ പങ്കെടുത്ത ജോയിസ് ജോർജ് മൂന്നാംസ്ഥാനത്തുമാണ്. എം.ബി. രാജേഷ് 193 ചർച്ചകളിലും എ. സന്പത്ത് 188 ചർച്ചകളിലും പങ്കെടുത്തു സംസാരിച്ചു. 23 ചർച്ചകളിൽ മാത്രം പങ്കെടുത്ത ഇന്നസെന്റാണ് ഈ പട്ടികയിൽ ഏറ്റവും പിന്നിൽ. പി.കെ കുഞ്ഞാലിക്കുട്ടി നാല് ചർച്ചകളിൽ പങ്കെടുത്തു. ലോക്സഭയിൽ ഏറ്റവും കൂടുതൽ ചോദ്യങ്ങൾ ( 579) ചോദിച്ചത് ആന്റോ ആന്റണിയാണ്.മുല്ലപ്പള്ളി രാമചന്ദ്രൻ രണ്ടാമതും(569 ), പി.കെ. ബിജു(502) മൂന്നാംസ്ഥാനത്തുമുണ്ട്.
സെബി മാത്യു
ഏറ്റവും കൂടുതൽ ഹാജർ, ചർച്ചകളിലെ പ്രാതിനിധ്യം, ചോദിച്ച ചോദ്യങ്ങൾ, സ്വകാര്യ ബില്ലുകൾ എന്നിവയാണ് വിലയിരുത്തുന്നത്. നാലു വർഷത്തെ കേരള എംപിമാരുടെ പ്രവർത്തന റിപ്പോർട്ടാണിത്. മൊത്തം എംപിമാരുടെ പ്രകടനം വിലയിരുത്തുന്പോൾ കേരളം ത്രിപുരയ്ക്കു പിന്നിൽ രണ്ടാം സ്ഥാനത്താണ്. രാജസ്ഥാൻ മൂന്നാം സ്ഥാനത്തും യുപി നാലാം സ്ഥാനത്തും സിക്കിം അഞ്ചാം സ്ഥാനത്തുമാണ്.
പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കുകയും എന്നാൽ രജിസ്റ്ററിൽ ഒപ്പു വയ്ക്കാതിരിക്കുകയും ചെയ്തവർക്കു ഹാജർ ലഭിക്കില്ല. അതേസമയം, പ്രധാനമന്ത്രി, മന്ത്രിമാർ, സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ എന്നിവർക്ക് രജിസ്റ്ററിൽ ഒപ്പുവയ്ക്കണമെന്നു നിർബന്ധമില്ല.
ലോക്സഭയിൽ നൂറു ശതമാനം ഹാജർ നേടിയവരുടെ പട്ടികയിൽ കേരളത്തിൽനിന്ന് ഒരാൾ പോലുമില്ല. 94 ശതമാനം ഹാജരുമായി വടകരയിൽനിന്നുള്ള മുല്ലപ്പള്ളി രാമചന്ദ്രനാണ് സമ്മേളനത്തിലെ സ്ഥിരം സാന്നിധ്യം. ഹാജർ നിലയിൽ 89 ശതമാനവുമായി ആലത്തൂരിൽനിന്നുള്ള പി.കെ ബിജു രണ്ടാംസ്ഥാനത്തുണ്ട്. ഇടുക്കിയിൽനിന്നുള്ള ജോയിസ് ജോർജിനും കൊല്ലം എംപി എൻ.കെ. പ്രേമചന്ദ്രനും 87 ശതമാനം ഹാജരുണ്ട്. തിരുവനന്തപുരത്തുനിന്നുള്ള ശശി തരൂരിന്റെ ഹാജർ നില 85 ശതമാനം.
ചാലക്കുടിയിൽനിന്നുള്ള ഇന്നസെന്റ്, വയനാട്ടിൽനിന്നുള്ള എം.ഐ ഷാനവാസ് എന്നിവരുടെ ഹാജർ 67 ശതമാനം മാത്രം. കഴിഞ്ഞ സമ്മേളന കാലത്ത് മാത്രം സഭയിലെത്തിയ മലപ്പുറത്തുനിന്നുള്ള പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പേരിലാണ് 48 ശതമാനം എന്ന ഏറ്റവും കുറഞ്ഞ ഹാജർ നില. ലോക്സഭയിൽ നടന്ന 258 ചർച്ചകളിൽ പങ്കെടുത്ത പി.കെ. ബിജുവാണ് ഈ വിഭാഗത്തിൽ കേരളത്തിൽ നിന്നുള്ള ഒന്നാമൻ. 251 ചർച്ചകളിൽ പങ്കെടുത്ത എൻ.കെ. പ്രേമചന്ദ്രൻ രണ്ടാമതും 240 ചർച്ചകളിൽ പങ്കെടുത്ത ജോയിസ് ജോർജ് മൂന്നാംസ്ഥാനത്തുമാണ്. എം.ബി. രാജേഷ് 193 ചർച്ചകളിലും എ. സന്പത്ത് 188 ചർച്ചകളിലും പങ്കെടുത്തു സംസാരിച്ചു. 23 ചർച്ചകളിൽ മാത്രം പങ്കെടുത്ത ഇന്നസെന്റാണ് ഈ പട്ടികയിൽ ഏറ്റവും പിന്നിൽ. പി.കെ കുഞ്ഞാലിക്കുട്ടി നാല് ചർച്ചകളിൽ പങ്കെടുത്തു. ലോക്സഭയിൽ ഏറ്റവും കൂടുതൽ ചോദ്യങ്ങൾ ( 579) ചോദിച്ചത് ആന്റോ ആന്റണിയാണ്.മുല്ലപ്പള്ളി രാമചന്ദ്രൻ രണ്ടാമതും(569 ), പി.കെ. ബിജു(502) മൂന്നാംസ്ഥാനത്തുമുണ്ട്.
സെബി മാത്യു