ട്രിപ്പോളി: മെഡിറ്ററേനിയൻ സമുദ്രത്തിൽ രക്ഷാപ്രവർത്തനത്തിനെത്തിയ ലിബിയൻ തീരസംരക്ഷണ സേന മൂന്ന് അഭയാർഥികളെ തിങ്കളാഴ്ച നടുക്കടലിൽ ഉപേക്ഷിച്ച സംഭവം രൂക്ഷവിമർശനത്തിനിടയാക്കി.
യൂറോപ്പിലേക്കുള്ള അഭയാർഥികളുമായി വന്ന കപ്പലിലെ 158 പേരെ രക്ഷിച്ചശേഷമാണു രണ്ടു സ്ത്രീകളെയും ഒരു കുട്ടിയെയും ഉപേക്ഷിച്ച് രക്ഷാപ്രവർത്തകർ കടന്നത്. ഇവരിൽ കുട്ടിയും ഒരു സ്ത്രീയും മരിച്ചു. രണ്ടാമത്തെ സ്ത്രീയെ തങ്ങൾ രക്ഷപ്പെടുത്തിയതായി സ്പെയിൻ ആസ്ഥാനമായ മറ്റൊരു രക്ഷാപ്രവർത്തക ഗ്രൂപ്പ് അറിയിച്ചു. ഇതിന്റെ ഫോട്ടോയും അവർ പോസ്റ്റ് ചെയ്തു.
ആഫ്രിക്കയിലേക്കു തിരികെ കൊണ്ടുപോകാനായി എത്തിച്ച ബോട്ടിൽ കയറാൻ വിസമ്മതിച്ചതിനാലാണ് മൂന്നുപേരെയും നടുക്കടലിൽ ഉപേക്ഷിച്ച് ലിബിയൻ തീരരക്ഷാസേന കടന്നുകളഞ്ഞതെന്നു പറയപ്പെടുന്നു.
യൂറോപ്പിലേക്കുള്ള അഭയാർഥികളുമായി വന്ന കപ്പലിലെ 158 പേരെ രക്ഷിച്ചശേഷമാണു രണ്ടു സ്ത്രീകളെയും ഒരു കുട്ടിയെയും ഉപേക്ഷിച്ച് രക്ഷാപ്രവർത്തകർ കടന്നത്. ഇവരിൽ കുട്ടിയും ഒരു സ്ത്രീയും മരിച്ചു. രണ്ടാമത്തെ സ്ത്രീയെ തങ്ങൾ രക്ഷപ്പെടുത്തിയതായി സ്പെയിൻ ആസ്ഥാനമായ മറ്റൊരു രക്ഷാപ്രവർത്തക ഗ്രൂപ്പ് അറിയിച്ചു. ഇതിന്റെ ഫോട്ടോയും അവർ പോസ്റ്റ് ചെയ്തു.
ആഫ്രിക്കയിലേക്കു തിരികെ കൊണ്ടുപോകാനായി എത്തിച്ച ബോട്ടിൽ കയറാൻ വിസമ്മതിച്ചതിനാലാണ് മൂന്നുപേരെയും നടുക്കടലിൽ ഉപേക്ഷിച്ച് ലിബിയൻ തീരരക്ഷാസേന കടന്നുകളഞ്ഞതെന്നു പറയപ്പെടുന്നു.