ലാഹോർ: അഴിമതിക്കേസിൽ ജയിലിലായ മുൻ പാക് പ്രധാനമന്ത്രി നവാസ് ഷരീഫിനു പകരം അദ്ദേഹത്തിന്റെ കൊച്ചുമകൻ ജുനൈദ് സഫ്ദർ 25നു നടക്കുന്ന പൊതു തെരഞ്ഞെടുപ്പിന്റെ പ്രചരണത്തിൽ പിഎംഎൽ-എൻ പാർട്ടിയെ നയിക്കും. ഷരീഫിനൊപ്പം അറസ്റ്റിലായ മകൾ മറിയത്തിന്റെ മകനാണ് ജുനൈദ്. യുകെയിൽ പൊളിറ്റിക്സ് വിദ്യാർഥിയായ അദ്ദേഹം കഴിഞ്ഞ ദിവസം പാക്കിസ്ഥാനിലെത്തി.
ഷരീഫ് കുടുംബത്തിലെ മൂന്നാം തലമുറയിൽപ്പെട്ടയാൾ ആദ്യമായാണ് രാഷ്ട്രീയത്തിലിറങ്ങുന്നത്. ഇരുപതു വയസുള്ള ജുനൈദിന്റെ ചിത്രങ്ങൾ തെരുവുകളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കോർണർ മീറ്റിംഗുകളിൽ അദ്ദേഹം പ്രസംഗിക്കും.
ഷരീഫും ജുനൈദിന്റെ മാതാപിതാക്കളായ മറിയം-സഫ്ദർ ദന്പതികളും അഡിയാല ജയിലിലാണു കഴിയുന്നത്. ലണ്ടനിലെ അവൻഫീൽഡിൽ അനധികൃതമായി ഫ്ളാറ്റുകൾ സ്വന്തമാക്കിയ കേസിലാണു ശിക്ഷ.
ഷരീഫ് കുടുംബത്തിലെ മൂന്നാം തലമുറയിൽപ്പെട്ടയാൾ ആദ്യമായാണ് രാഷ്ട്രീയത്തിലിറങ്ങുന്നത്. ഇരുപതു വയസുള്ള ജുനൈദിന്റെ ചിത്രങ്ങൾ തെരുവുകളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കോർണർ മീറ്റിംഗുകളിൽ അദ്ദേഹം പ്രസംഗിക്കും.
ഷരീഫും ജുനൈദിന്റെ മാതാപിതാക്കളായ മറിയം-സഫ്ദർ ദന്പതികളും അഡിയാല ജയിലിലാണു കഴിയുന്നത്. ലണ്ടനിലെ അവൻഫീൽഡിൽ അനധികൃതമായി ഫ്ളാറ്റുകൾ സ്വന്തമാക്കിയ കേസിലാണു ശിക്ഷ.