മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകരെ മുതിർന്ന താരങ്ങളുടെ സമ്മർദത്തെയും ഇഷ്ടക്കേടിനെയും തുടർന്ന് മാറ്റുന്നത് പുതിയ കാര്യമല്ലെന്ന് സിഒഎ (കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേഴ്സ്) തലവൻ വിനോദ് റായ്. കാലങ്ങളായി ഇന്ത്യൻ ക്രിക്കറ്റിൽ തുടരുന്ന പരിപാടിയാണിതെന്നാണ് റായ് പറഞ്ഞു.
ഇന്ത്യൻ വനിതാ ടീം പരിശീലകൻ തുഷാർ ആർതറെ മുതിർന്ന കളിക്കാരുടെയും ട്വന്റി-20 ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെയും എതിർപ്പിനെത്തുടർന്ന് ബിസിസിഐ പുറത്താക്കിയതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ വർഷം കളിക്കാരുടെ എതിർപ്പിനെത്തുടർന്ന് പുരുഷ ടീം പരിശീലക സ്ഥാനത്തുനിന്ന് അനിൽ കുംബ്ലെയെ നീക്കിയിരുന്നു.
കുംബ്ലെയും ആർതറും തങ്ങളുടെ ജോലി ഭംഗിയായി നിർവഹിച്ചവരാണെന്നും സൗരവ് ഗാംഗുലി - ചാപ്പൽ കാലം മുതൽ ഇത്തരം പുറത്താക്കൽ തുടരുകയാണെന്നും വിനോദ് റായ് കൂട്ടിച്ചേർത്തു.
പരിശീലകരെ പുറത്താക്കൽ: പുതിയ കാര്യമല്ലെന്നു വിനോദ് റായ്
12:59 AM Jul 18, 2018 | Deepika.com