ന്യൂഡൽഹി: തെരുവുനായ്ക്കളുടെ ആക്രമണത്തിന് ഇരയായവർക്ക് നഷ്ടപരിഹാരം നൽകിയില്ലെങ്കിൽ ശിക്ഷാനടപടികൾ നേരിടേണ്ടിവരുമെന്ന് കേരളത്തിന് സുപ്രീംകോടതിയുടെ മുന്നറിയിപ്പ്. ജസ്റ്റീസ് സിരിജഗൻ കമ്മിറ്റി ശിപാർശ ചെയ്ത പ്രകാരമുള്ള നഷ്ടപരിഹാരം നല്കണം.
ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞുമാറാൻ സർക്കാരിനാകില്ലെന്നും ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഉത്തരവിട്ടു. ജസ്റ്റീസ് സിരിജഗൻ കമ്മിറ്റിയുടെ ശിപാർശ നടപ്പാക്കാത്തപക്ഷം കോടതിയലക്ഷ്യ നടപടികൾ നേരിടേണ്ടിവരുമെന്നും ബെഞ്ച് വ്യക്തമാക്കി. നടപടികൾ വ്യക്തമാക്കി സത്യവാങ്മൂലം നൽകാൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ട കോടതി, കേസ് ഓഗസ്റ്റ് 13ലേക്കു മാറ്റി.
തെരുവുനായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റവർക്കു നഷ്ടപരിഹാരം നിശ്ചയിക്കാൻ സുപ്രീംകോടതി നിയോഗിച്ച ജസ്റ്റീസ് സിരിജഗൻ കമ്മിറ്റിയുടെ ശിപാർശകൾ നടപ്പാക്കിയില്ലെന്നു കാട്ടി ജോസ് സെബാസ്റ്റ്യൻ നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് നടപടി.
നഷ്ടപരിഹാരത്തിനുള്ള 247 ശിപാർശകളിൽ 129 പേർക്കു നൽകിയില്ലെന്ന് സിരിജഗൻ കമ്മിറ്റി സുപ്രീംകോടതിയെ അറിയിച്ചു. 92 പേർക്ക് നഷ്ടപരിഹാരം നൽകിയെങ്കിലും ഒന്പതു ശതമാനം പലിശ കൊടുത്തിട്ടില്ല. അഞ്ചുപേർക്ക് ഭാഗികമായാണ് നഷ്ടപരിഹാരം നൽകിയത്.
ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞുമാറാൻ സർക്കാരിനാകില്ലെന്നും ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഉത്തരവിട്ടു. ജസ്റ്റീസ് സിരിജഗൻ കമ്മിറ്റിയുടെ ശിപാർശ നടപ്പാക്കാത്തപക്ഷം കോടതിയലക്ഷ്യ നടപടികൾ നേരിടേണ്ടിവരുമെന്നും ബെഞ്ച് വ്യക്തമാക്കി. നടപടികൾ വ്യക്തമാക്കി സത്യവാങ്മൂലം നൽകാൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ട കോടതി, കേസ് ഓഗസ്റ്റ് 13ലേക്കു മാറ്റി.
തെരുവുനായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റവർക്കു നഷ്ടപരിഹാരം നിശ്ചയിക്കാൻ സുപ്രീംകോടതി നിയോഗിച്ച ജസ്റ്റീസ് സിരിജഗൻ കമ്മിറ്റിയുടെ ശിപാർശകൾ നടപ്പാക്കിയില്ലെന്നു കാട്ടി ജോസ് സെബാസ്റ്റ്യൻ നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് നടപടി.
നഷ്ടപരിഹാരത്തിനുള്ള 247 ശിപാർശകളിൽ 129 പേർക്കു നൽകിയില്ലെന്ന് സിരിജഗൻ കമ്മിറ്റി സുപ്രീംകോടതിയെ അറിയിച്ചു. 92 പേർക്ക് നഷ്ടപരിഹാരം നൽകിയെങ്കിലും ഒന്പതു ശതമാനം പലിശ കൊടുത്തിട്ടില്ല. അഞ്ചുപേർക്ക് ഭാഗികമായാണ് നഷ്ടപരിഹാരം നൽകിയത്.