ന്യൂഡൽഹി: മട്ടന്നൂരിലെ യൂത്ത് കോണ്ഗ്രസ് നേതാവ് ശുഹൈബിനെ കൊലപ്പെടുത്തിയ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുന്നത് സുപ്രീംകോടതി വെള്ളിയാഴ്ചത്തേക്കു മാറ്റി. കേസ് പരിഗണനയ്ക്കെടുത്തപ്പോൾത്തന്നെ ഹർജി നീട്ടിവയ്ക്കണമെന്ന് സംസ്ഥാന സർക്കാർ നിലപാടെടുത്തു. എന്നാൽ, ഇതിനെ ഹർജിക്കാർക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ എതിർത്തു.