മിഡ്നാപുർ: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത കർഷകറാലിക്കിടെ പന്തൽ തകർന്ന് 22 പേർക്കു പരിക്കേറ്റു. പശ്ചിമബംഗാളിലെ മിഡ്നാപുരിൽ നടന്ന റാലിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യുന്നതിനിടെയാണ് അത്യാഹിതം. റാലി നടക്കുന്ന മൈതാനത്തിന്റെ മുഖ്യകവാടത്തിനു തൊട്ടുചേർന്നു നിർമിച്ച പന്തലാണു തകർന്നത്.
അപകടമുണ്ടായതോടെ പ്രസംഗം നിർത്തിയ മോദി രക്ഷാപ്രവർത്തനത്തിന് എസ്പിജി കമാൻഡോകൾ ഉൾപ്പെടെയുള്ളവർക്കു നിർദേശം നൽകി. ടാർപോളിൻ മേൽക്കൂരയുള്ള പന്തലിൽ കൂടുതൽ ആളുകൾ കയറിയതാണ് അപകടകാരണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്കാണ് കൂടുതലും പരിക്ക്.
ടെന്റ് തകർന്നുവീഴുന്നത് പ്രസംഗത്തിനിടെ മോദി ശ്രദ്ധിച്ചു. ആളുകൾക്ക് ആവശ്യമായ സഹായമെത്തിക്കാൻ അദ്ദേഹം സുരക്ഷാസേനാംഗങ്ങൾക്കു നിർദേശം നൽകി. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിലെ ആംബുലൻസിലാണു പരിക്കേറ്റവരെ ആശുപത്രിയിലേക്കു കൊണ്ടുപോയത്. പരിക്കേറ്റവരെ പ്രധാനമന്ത്രി ആശുപത്രിയിൽ സന്ദർശിച്ചു.
പരിക്കേറ്റവരുടെ ചികിത്സ സർക്കാർ ഉറപ്പാക്കുമെന്നു മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. എല്ലാവരും വേഗത്തിൽ സുഖംപ്രാപിക്കട്ടെയെന്ന് ട്വിറ്റർ സന്ദേശത്തിൽ അവർ ആശംസിച്ചു.
അപകടമുണ്ടായതോടെ പ്രസംഗം നിർത്തിയ മോദി രക്ഷാപ്രവർത്തനത്തിന് എസ്പിജി കമാൻഡോകൾ ഉൾപ്പെടെയുള്ളവർക്കു നിർദേശം നൽകി. ടാർപോളിൻ മേൽക്കൂരയുള്ള പന്തലിൽ കൂടുതൽ ആളുകൾ കയറിയതാണ് അപകടകാരണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്കാണ് കൂടുതലും പരിക്ക്.
ടെന്റ് തകർന്നുവീഴുന്നത് പ്രസംഗത്തിനിടെ മോദി ശ്രദ്ധിച്ചു. ആളുകൾക്ക് ആവശ്യമായ സഹായമെത്തിക്കാൻ അദ്ദേഹം സുരക്ഷാസേനാംഗങ്ങൾക്കു നിർദേശം നൽകി. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിലെ ആംബുലൻസിലാണു പരിക്കേറ്റവരെ ആശുപത്രിയിലേക്കു കൊണ്ടുപോയത്. പരിക്കേറ്റവരെ പ്രധാനമന്ത്രി ആശുപത്രിയിൽ സന്ദർശിച്ചു.
പരിക്കേറ്റവരുടെ ചികിത്സ സർക്കാർ ഉറപ്പാക്കുമെന്നു മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. എല്ലാവരും വേഗത്തിൽ സുഖംപ്രാപിക്കട്ടെയെന്ന് ട്വിറ്റർ സന്ദേശത്തിൽ അവർ ആശംസിച്ചു.