ന്യൂഡൽഹി: പാർലമെന്റിന്റെ വരുന്ന സമ്മേളനത്തിൽ വിവരാവകാശ നിയമം ഭേദഗതി ചെയ്യാൻ കേന്ദ്രസർക്കാർ നീക്കം നടത്തുന്നെന്ന് റിപ്പോർട്ട്. വിവരാവകാശ കമ്മീഷനിലെ ശന്പളം അടക്കമുള്ള കാര്യങ്ങളിലുലെ ഭേദഗതി നിർദേശങ്ങളാണെന്നു സർക്കാർ അധികൃതർ വെളിപ്പെടുത്തുന്നുണ്ടെങ്കിലും പൊതുജനങ്ങൾക്കുള്ള അവകാശം വ്യക്തമായി ഉറപ്പിച്ച വിവരാവകാശ നിയമത്തിൽ വെള്ളം ചേർക്കാനുള്ള നീക്കമാണെന്നു പ്രതിപക്ഷവും ആരോപിക്കുന്നു.
മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണറുടേതിനു തുല്യമായ ശന്പള വ്യവസ്ഥകളാണ് കേന്ദ്ര വിവരാവകാശ കമ്മീഷണർക്കും നിലവിലുള്ള നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നത്. ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പു കമ്മീഷനിലും വിവരാവകാശ നിയമ പ്രകാരമുള്ള സ്റ്റാറ്റ്യൂട്ടറി ബോഡിയായ വിവരാവകാശ കമ്മീഷനിലും ഒരേ രീതിയിലുള്ള ശന്പള വ്യവസ്ഥ ഉചിതമല്ലെന്നു കേന്ദ്ര പേഴ്സണൽ ആൻഡ് ട്രെയിനിംഗ് മന്ത്രാലയം പറയുന്നു. ഇക്കാര്യത്തിൽ വേർതിരിവുണ്ടാക്കുന്ന നിർദേശമാണ് പുതിയ ഭേദഗതി ബില്ലിൽ അവതരിപ്പിക്കാനിരിക്കുന്നതെന്നും സർക്കാർ അധികൃതർ വ്യക്തമാക്കുന്നു.
എന്നാൽ, ഈ നീക്കം വിവരാവകാശ കമ്മീഷനിലുള്ളവരെ വരുതിയിലാക്കാനുള്ള സർക്കാർ നീക്കമാണെന്നാണു പ്രതിപക്ഷ പാർട്ടി നേതാക്കളും വിവരാവകാശ പ്രവർത്തകരും പറയുന്നത്. ശന്പളം സർക്കാർ നിശ്ചയിക്കാൻ തുടങ്ങുന്നതോടെ കമ്മീഷനിലുള്ളവരും സർക്കാരിന്റെ ആശ്രിതത്തിലാവുകയും തീരുമാനങ്ങളെ സ്വാധീനിക്കാനാവുന്ന അവസ്ഥയുണ്ടാക്കുകയും ചെയ്യുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. സർക്കാർ അനുകൂല തീരുമാനങ്ങളെടുക്കാൻ ഇതു നിർബന്ധിതരാക്കും.
സർക്കാരിന്റെ നീക്കത്തക്കുറിച്ചറിയുന്നതിനായി വിവരാവകാശ പ്രവർത്തക അഞ്ജലി ഭരദ്വാജ് വിവരാവകാശ നിയമ പ്രകാരം ഒരു അപേക്ഷ നൽകിയെങ്കിലും മറുപടി നൽകാൻ പേഴ്സണൽ ആൻഡ് ട്രെയിനിംഗ് മന്ത്രാലയം തയാറായില്ല. ബിൽ പണിപ്പുരയിലായതിനാൽ വിവരങ്ങൾ വെളിപ്പെടുത്താനാകില്ലെന്നായിരുന്നു മന്ത്രാലയം വിശദീകരി ച്ചത്.
അതേസമയം, 18നു തുടങ്ങുന്ന പാർലമെന്റ് സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാനാണു നീക്കമെന്നാണു റിപ്പോർട്ടുകൾ. സുതാര്യത ഇല്ലാതാക്കാനും നിയമത്തിൽ വെള്ളം ചേർക്കാനുമാണു സർക്കാരിന്റെ നീക്കമെങ്കിൽ അതിനെതിരേ കടുത്ത പ്രതിഷേധമുയർത്തുമെന്നു പ്രതിപക്ഷ നേതാക്കളും വിവരാവകാശ പ്രവർത്തകരും അറിയിച്ചിട്ടുണ്ട്.
മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണറുടേതിനു തുല്യമായ ശന്പള വ്യവസ്ഥകളാണ് കേന്ദ്ര വിവരാവകാശ കമ്മീഷണർക്കും നിലവിലുള്ള നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നത്. ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പു കമ്മീഷനിലും വിവരാവകാശ നിയമ പ്രകാരമുള്ള സ്റ്റാറ്റ്യൂട്ടറി ബോഡിയായ വിവരാവകാശ കമ്മീഷനിലും ഒരേ രീതിയിലുള്ള ശന്പള വ്യവസ്ഥ ഉചിതമല്ലെന്നു കേന്ദ്ര പേഴ്സണൽ ആൻഡ് ട്രെയിനിംഗ് മന്ത്രാലയം പറയുന്നു. ഇക്കാര്യത്തിൽ വേർതിരിവുണ്ടാക്കുന്ന നിർദേശമാണ് പുതിയ ഭേദഗതി ബില്ലിൽ അവതരിപ്പിക്കാനിരിക്കുന്നതെന്നും സർക്കാർ അധികൃതർ വ്യക്തമാക്കുന്നു.
എന്നാൽ, ഈ നീക്കം വിവരാവകാശ കമ്മീഷനിലുള്ളവരെ വരുതിയിലാക്കാനുള്ള സർക്കാർ നീക്കമാണെന്നാണു പ്രതിപക്ഷ പാർട്ടി നേതാക്കളും വിവരാവകാശ പ്രവർത്തകരും പറയുന്നത്. ശന്പളം സർക്കാർ നിശ്ചയിക്കാൻ തുടങ്ങുന്നതോടെ കമ്മീഷനിലുള്ളവരും സർക്കാരിന്റെ ആശ്രിതത്തിലാവുകയും തീരുമാനങ്ങളെ സ്വാധീനിക്കാനാവുന്ന അവസ്ഥയുണ്ടാക്കുകയും ചെയ്യുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. സർക്കാർ അനുകൂല തീരുമാനങ്ങളെടുക്കാൻ ഇതു നിർബന്ധിതരാക്കും.
സർക്കാരിന്റെ നീക്കത്തക്കുറിച്ചറിയുന്നതിനായി വിവരാവകാശ പ്രവർത്തക അഞ്ജലി ഭരദ്വാജ് വിവരാവകാശ നിയമ പ്രകാരം ഒരു അപേക്ഷ നൽകിയെങ്കിലും മറുപടി നൽകാൻ പേഴ്സണൽ ആൻഡ് ട്രെയിനിംഗ് മന്ത്രാലയം തയാറായില്ല. ബിൽ പണിപ്പുരയിലായതിനാൽ വിവരങ്ങൾ വെളിപ്പെടുത്താനാകില്ലെന്നായിരുന്നു മന്ത്രാലയം വിശദീകരി ച്ചത്.
അതേസമയം, 18നു തുടങ്ങുന്ന പാർലമെന്റ് സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാനാണു നീക്കമെന്നാണു റിപ്പോർട്ടുകൾ. സുതാര്യത ഇല്ലാതാക്കാനും നിയമത്തിൽ വെള്ളം ചേർക്കാനുമാണു സർക്കാരിന്റെ നീക്കമെങ്കിൽ അതിനെതിരേ കടുത്ത പ്രതിഷേധമുയർത്തുമെന്നു പ്രതിപക്ഷ നേതാക്കളും വിവരാവകാശ പ്രവർത്തകരും അറിയിച്ചിട്ടുണ്ട്.