ന്യൂഡൽഹി: കോണ്‍ഗ്രസ് മുസ്ലിം പാർട്ടിയാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്ക്കെതിരേ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതൃത്വം. രാഹുൽഗാന്ധിയോടുള്ള പകമൂലം മോദിക്കു കണ്ണുകാണാതായെന്നും മോദിയുടെ രോഗം പിടിച്ച മാനസികാവസ്ഥ രാജ്യത്തിന് ആശങ്കയുണ്ടാക്കുന്നതാണെന്നും കോണ്‍ഗ്രസ് നേതാക്കൾ കുറ്റപ്പെടുത്തി.
വസ്തുതയും ചരിത്രവും മറന്നാണ് പ്രധാനമന്ത്രി പ്രസ്താവന നടത്തുന്നതെന്നും ആനന്ദ് ശർമ പറഞ്ഞു. രാഹുൽ ഗാന്ധിയുടെയും മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെയും പേരിൽ മോദിയും ബിജെപിയും നുണകൾ പ്രചരിപ്പിക്കുകയാണെന്നു കോണ്‍ഗ്രസ് മാധ്യമവിഭാഗം മേധാവി രണ്‍ദീപ് സിംഗ് സുർജേവാല പറഞ്ഞു.
വരുന്ന പൊതുതെരഞ്ഞെടുപ്പിൽ ബിജെപിയുടെ തോൽവി മോദി മുൻകൂട്ടി മനസിലാക്കിയിട്ടുണ്ട്. അതുകൊണ്ട് സമൂഹത്തിൽ ധ്രുവീകരണമുണ്ടാക്കാനാണ് മോദിയും കൂട്ടരും നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം, ചരിത്രങ്ങൾ മറന്ന് സ്വന്തം ചരിത്രമുണ്ടാക്കാനുള്ള ശ്രമമാണു മോദി നടത്തുന്നതെന്ന് ആനന്ദ് ശർമ കുറ്റപ്പെടുത്തി. മഹാത്മാ ഗാന്ധി, ജവഹർലാൽ നെഹ്റു, സർദാർ പട്ടേൽ തുടങ്ങിയവർ നേതൃത്വം നൽകിയ പാർട്ടിയെ കുറിച്ചാണ് വസ്തുതകൾ മറച്ചുവച്ച് പ്രസ്താവന നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഉത്തർപ്രദേശിലെ അസംഗഡിൽ നടത്തിയ പരിപാടിക്കിടെയായിരുന്നു കോണ്‍ഗ്രസ് മുസ്ലിം പാർട്ടിയാണെന്ന് പ്രധാനമന്ത്രി മോദി ആരോപിച്ചത്.
വസ്തുതയും ചരിത്രവും മറന്നാണ് പ്രധാനമന്ത്രി പ്രസ്താവന നടത്തുന്നതെന്നും ആനന്ദ് ശർമ പറഞ്ഞു. രാഹുൽ ഗാന്ധിയുടെയും മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെയും പേരിൽ മോദിയും ബിജെപിയും നുണകൾ പ്രചരിപ്പിക്കുകയാണെന്നു കോണ്‍ഗ്രസ് മാധ്യമവിഭാഗം മേധാവി രണ്‍ദീപ് സിംഗ് സുർജേവാല പറഞ്ഞു.
വരുന്ന പൊതുതെരഞ്ഞെടുപ്പിൽ ബിജെപിയുടെ തോൽവി മോദി മുൻകൂട്ടി മനസിലാക്കിയിട്ടുണ്ട്. അതുകൊണ്ട് സമൂഹത്തിൽ ധ്രുവീകരണമുണ്ടാക്കാനാണ് മോദിയും കൂട്ടരും നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം, ചരിത്രങ്ങൾ മറന്ന് സ്വന്തം ചരിത്രമുണ്ടാക്കാനുള്ള ശ്രമമാണു മോദി നടത്തുന്നതെന്ന് ആനന്ദ് ശർമ കുറ്റപ്പെടുത്തി. മഹാത്മാ ഗാന്ധി, ജവഹർലാൽ നെഹ്റു, സർദാർ പട്ടേൽ തുടങ്ങിയവർ നേതൃത്വം നൽകിയ പാർട്ടിയെ കുറിച്ചാണ് വസ്തുതകൾ മറച്ചുവച്ച് പ്രസ്താവന നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഉത്തർപ്രദേശിലെ അസംഗഡിൽ നടത്തിയ പരിപാടിക്കിടെയായിരുന്നു കോണ്‍ഗ്രസ് മുസ്ലിം പാർട്ടിയാണെന്ന് പ്രധാനമന്ത്രി മോദി ആരോപിച്ചത്.