ന്യൂഡൽഹി: 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്വന്തം സംസ്ഥാനമായ തെലുങ്കാനയിലെ സെക്കന്ദരാബാദ് മണ്ഡലത്തിൽ മത്സരിക്കാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീൻ താത്പര്യം പ്രകടിപ്പിച്ചു. എന്നാൽ ഇക്കാര്യത്തിൽ കോൺഗ്രസ് ഹൈക്കമാൻഡാണു തീരുമാനമെടുക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. പിടിഐ വാർത്താ ഏജൻസിയോടാണ് അസ്ഹർ താത്പര്യം വെളിപ്പെടുത്തിയത്. 2009ൽ യുപിയിലെ മൊറാദാബാദിൽ വിജയിച്ച അസ്ഹർ 2014ൽ രാജസ്ഥാനിലെ ടോങ്ക്-സവായ് മധോപുരിൽ പരാജയപ്പെട്ടു.