ന്യൂഡൽഹി: അടുത്തമാസം റഷ്യയിൽ നടക്കുന്ന ഷാംഗ്ഹായി കോർപറേഷൻ ഓർഗനൈസേഷൻ അംഗരാജ്യങ്ങളുടെ വന്പൻ സൈനികാഭ്യാസത്തിൽ ഇന്ത്യയും പാക്കിസ്ഥാനും പങ്കുചേരും.
ഭീകരതയ്ക്കെതിരേ സഹകരണം മെച്ചപ്പെടുത്തുന്നതിനും ഭീകരവാദത്തെയും വിഘടനവാദത്തെയും മറികടക്കുന്നതിനുള്ള പൊതുതന്ത്രം രൂപപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടാണു സൈനികാഭ്യാസം.
കരസേനയുടെയും വ്യോമസേനയുടെയും ഇരുന്നൂറോളം സൈനികർ ഇന്ത്യയെ പ്രതിനിധീകരിക്കുമെന്ന് അധികൃതർ സ്ഥിരീകരിച്ചു. പടിഞ്ഞാറൻ റഷ്യയിലെ ചെല്യാബിൻസ്കിൽ അടുത്തമാസം 20 മുതൽ 29 വരെയാണു സൈനികാഭ്യാസം. റഷ്യ, ചൈന, കസാക്കിസ്ഥാൻ, താജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളും പങ്കെടുക്കും.
ഭീകരവിരുദ്ധ നടപടികൾ അംഗരാജ്യങ്ങൾ ഏകോപിപ്പിക്കണമെന്ന് ജൂണിൽ ചേർന്ന എസ്സിഒ വാർഷിക യോഗത്തിൽ അഭിപ്രായമുയർന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി, ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗ്, റഷ്യൻ പ്രസിഡന്റ് വ്ളാഡ്മിർ പുടിൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തിരുന്നു.
ഭീകരതയ്ക്കെതിരേ സഹകരണം മെച്ചപ്പെടുത്തുന്നതിനും ഭീകരവാദത്തെയും വിഘടനവാദത്തെയും മറികടക്കുന്നതിനുള്ള പൊതുതന്ത്രം രൂപപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടാണു സൈനികാഭ്യാസം.
കരസേനയുടെയും വ്യോമസേനയുടെയും ഇരുന്നൂറോളം സൈനികർ ഇന്ത്യയെ പ്രതിനിധീകരിക്കുമെന്ന് അധികൃതർ സ്ഥിരീകരിച്ചു. പടിഞ്ഞാറൻ റഷ്യയിലെ ചെല്യാബിൻസ്കിൽ അടുത്തമാസം 20 മുതൽ 29 വരെയാണു സൈനികാഭ്യാസം. റഷ്യ, ചൈന, കസാക്കിസ്ഥാൻ, താജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളും പങ്കെടുക്കും.
ഭീകരവിരുദ്ധ നടപടികൾ അംഗരാജ്യങ്ങൾ ഏകോപിപ്പിക്കണമെന്ന് ജൂണിൽ ചേർന്ന എസ്സിഒ വാർഷിക യോഗത്തിൽ അഭിപ്രായമുയർന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി, ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗ്, റഷ്യൻ പ്രസിഡന്റ് വ്ളാഡ്മിർ പുടിൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തിരുന്നു.