ന്യൂഡൽഹി: പൈപ്പുകളിലൂടെ വിതരണം ചെയ്യുന്ന പ്രകൃതി വാതകത്തിനും എൽപിജിസബ്സിഡി ലഭ്യമാക്കാൻ ശ്രമം. ഇതു പാചകസബ്സിഡിയാക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നതെന്ന് നീതി ആയോഗ് വൈസ് ചെയർമാൻ രാജീവ് കുമാർ. പാചകത്തിന് ഉപയോഗിക്കുന്ന എല്ലാ ഇന്ധനങ്ങൾക്കും സബ്സിഡി ലഭ്യമാക്കും. ഇതു സംബന്ധിച്ച കരടു നിർദേശം ഈ വർഷം അവസാനത്തോടെ മന്ത്രിസഭാ യോഗത്തിനു മുന്പിൽ വയ്ക്കും.
നിലവിൽ എൽപിജിക്കു (ലിക്യുഫൈഡ് പെട്രോളിയം ഗ്യാസ്) മാത്രമാണ് പാചകവാതക ഇനത്തിൽ സബ്സിഡി നൽകുന്നത്. അതു പ്രകൃതിദത്തവും മലിനീകരണം കുറഞ്ഞതുമായ എല്ലാ പാചക വാതകങ്ങൾക്കും ഏർപ്പെടുത്താനാണ് നീക്കം തുടങ്ങിയിരിക്കുന്നത്. നഗരത്തിൽ ഇപ്പോൾ നിലവിലുള്ള പൈപ്പ്ഡ് നാച്യുറൽ ഗ്യാസ് (പിഎൻജി), ഗ്രാമങ്ങളിലുള്ള ചെലവും മലിനീകരണം കുറഞ്ഞതുമായ ബയോഫ്യുവൽസ് എന്നിവ സബ്സിഡിയുടെ പരിധിയിൽ ഉൾപ്പെടുത്തുമെന്നും രാജീവ് കുമാർ പറഞ്ഞു.
നിലവിൽ എൽപിജിക്കു (ലിക്യുഫൈഡ് പെട്രോളിയം ഗ്യാസ്) മാത്രമാണ് പാചകവാതക ഇനത്തിൽ സബ്സിഡി നൽകുന്നത്. അതു പ്രകൃതിദത്തവും മലിനീകരണം കുറഞ്ഞതുമായ എല്ലാ പാചക വാതകങ്ങൾക്കും ഏർപ്പെടുത്താനാണ് നീക്കം തുടങ്ങിയിരിക്കുന്നത്. നഗരത്തിൽ ഇപ്പോൾ നിലവിലുള്ള പൈപ്പ്ഡ് നാച്യുറൽ ഗ്യാസ് (പിഎൻജി), ഗ്രാമങ്ങളിലുള്ള ചെലവും മലിനീകരണം കുറഞ്ഞതുമായ ബയോഫ്യുവൽസ് എന്നിവ സബ്സിഡിയുടെ പരിധിയിൽ ഉൾപ്പെടുത്തുമെന്നും രാജീവ് കുമാർ പറഞ്ഞു.