വാഷിംഗ്ടൺ ഡിസി: യുഎസ് സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടനുമായുള്ള അഭിമുഖത്തിന് അവസരം നിഷേധിച്ചുകൊണ്ട് സിഎൻഎൻ ചാനലിനോട് വൈറ്റ്ഹൗസിന്റെ പ്രതികാരം. പ്രസിഡന്റ് ഡോണൾഡ് ട്രംപ് ബ്രിട്ടൻ സന്ദർശിക്കവേ സിഎൻഎൻ റിപ്പോർട്ടർ മോശമായി പെരുമാറിയെന്ന് ആരോപിച്ചാണ് വൈറ്റ്ഹൗസിന്റെ നടപടി.
ഞായറാഴ്ച രാവിലെ ബോൾട്ടനുമായി അഭിമുഖം നടത്താൻ സിഎൻഎൻ പ്രതിനിധിക്ക് സമയം അനുവദിച്ചിരുന്നതാണ്. എന്നാൽ, അഭിമുഖം റദ്ദാക്കുന്നതായി വൈറ്റ്ഹൗസ് ശനിയാഴ്ച അറിയിക്കുകയായിരുന്നു.
ട്രംപിനെയും ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയേയും സിഎൻഎൻ റിപ്പോർട്ടർ ലണ്ടനിൽ അപമാനിച്ചതാണ് കാരണമെന്ന് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി സാറാ സാൻഡേഴ്സ് ട്വിറ്ററിൽ വ്യക്തമാക്കി.
വെള്ളിയാഴ്ച മേയ്ക്കൊപ്പം നടത്തിയ പത്രസമ്മേളനത്തിലാണ് അസുഖകരമായ സംഭവങ്ങളുണ്ടായത്. സിഎൻഎൻ റിപ്പോർട്ടർ ജിം അക്കോസ്റ്റയുടെ ചോദ്യങ്ങൾക്കു മറുപടി നല്കാൻ ട്രംപ് വിസമ്മതിച്ചു. സിഎൻഎൻ വ്യാജവാർത്ത നല്കുന്നവരാണെന്നും അവരുടെ ചോദ്യത്തിന് താൻ ഉത്തരം നല്‍കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഞായറാഴ്ച രാവിലെ ബോൾട്ടനുമായി അഭിമുഖം നടത്താൻ സിഎൻഎൻ പ്രതിനിധിക്ക് സമയം അനുവദിച്ചിരുന്നതാണ്. എന്നാൽ, അഭിമുഖം റദ്ദാക്കുന്നതായി വൈറ്റ്ഹൗസ് ശനിയാഴ്ച അറിയിക്കുകയായിരുന്നു.
ട്രംപിനെയും ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയേയും സിഎൻഎൻ റിപ്പോർട്ടർ ലണ്ടനിൽ അപമാനിച്ചതാണ് കാരണമെന്ന് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി സാറാ സാൻഡേഴ്സ് ട്വിറ്ററിൽ വ്യക്തമാക്കി.
വെള്ളിയാഴ്ച മേയ്ക്കൊപ്പം നടത്തിയ പത്രസമ്മേളനത്തിലാണ് അസുഖകരമായ സംഭവങ്ങളുണ്ടായത്. സിഎൻഎൻ റിപ്പോർട്ടർ ജിം അക്കോസ്റ്റയുടെ ചോദ്യങ്ങൾക്കു മറുപടി നല്കാൻ ട്രംപ് വിസമ്മതിച്ചു. സിഎൻഎൻ വ്യാജവാർത്ത നല്കുന്നവരാണെന്നും അവരുടെ ചോദ്യത്തിന് താൻ ഉത്തരം നല്‍കില്ലെന്നും അദ്ദേഹം പറഞ്ഞു.