മോസ്കോ: ഇരുപത്തിയൊന്നാമത് ഫിഫ ലോകകപ്പിന്റെ ഫൈനൽ വിസിൽ ഇന്ന് മുഴങ്ങുന്നതോടെ 31 ദിവസങ്ങളായി അരങ്ങേറിയ മാമാങ്കത്തിന്റെ കൊടിയിറങ്ങും. ഫൈനലിൽ മൽസരത്തിനുശേഷം അടുത്ത ലോകകപ്പിന്റെ ആതിഥേയത്വം ഒൗദ്യോഗികമായി ഖത്തർ ഏറ്റുവാങ്ങും. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ഖത്തർ ഭരണാധികാരി അമീർ ഷൈഖ് തമീം ബിൻ ഹമദ് അൽതാനിക്കു ദീപശിഖ കൈമാറും.
ഖത്തർ ലോകകപ്പ് 2022 നവംബർ 21 മുതൽ നടക്കുമെന്ന് ഫിഫ പ്രഖ്യാപിച്ചിരുന്നു. ഫൈനൽ മൽസരം ഖത്തറിന്റെ ദേശീയദിനമായ ഡിസംബർ 18നു നടക്കും. 28 ദിവസം നീണ്ടുനിൽക്കുന്ന മൽസരത്തിൽ 48 ടീമുകൾ ഉണ്ടായേക്കുമെന്ന് ഫിഫ പ്രസിഡന്റ് ഇൻഫന്റിനോ സൂചിപ്പിച്ചിരുന്നു. യൂറോപ്പിലെ വിവിധ ഫുട്ബോൾ ലീഗുകളെ ബാധിക്കാത്ത വിധത്തിലായിരിക്കും 2022 ലെ ലോകകപ്പ് ക്രമീകരിക്കുക. 20,000 കോടി ഡോളറാണ് ഖത്തർ ലോകകപ്പിന്റെ ചെലവ് പ്രതീക്ഷിക്കുന്നത്.
സമാപനം പൊടിപൊടിക്കും
റഷ്യയിലെ ലുഷ്നികി സ്റ്റേഡിയത്തിലാവും സമാപന ആഘോഷവും കലാശപ്പോരാട്ടവും നടക്കുക. വൈകുന്നേരം നാലിനാണ് സമാപനത്തിന്റെ തുടക്കം. അമേരിക്കൻ മെഗാസ്റ്റാർ വിൽ സ്മിത്ത്, നിക്കി ജാം, കൊസൊവോ ഗായിക ഇറാ എസ്ട്രെഫി തുടങ്ങിയവരുടെ സംഗീത പരിപാടി സമാപനത്തിന് കൊഴുപ്പേകും.
ജോസ് കുന്പിളുവേലിൽ
ദീപശിഖ പുടിനിൽനിന്ന് ഖത്തർ അമീർ ഏറ്റുവാങ്ങും
01:29 AM Jul 15, 2018 | Deepika.com