ഗോൾ വീഴാതെ കാക്കാൻ ഇവർ...

01:29 AM Jul 15, 2018 | Deepika.com
2009 മുതൽ ഫ്രാൻസിന്‍റെ ഒന്നാം ഗോൾകീപ്പർ പദവിയിലെത്തിച്ചേർന്നു. ബെൽജിയത്തിനെതിരേയുള്ള മത്സരത്തോടെ ലോറിസ് 103 അന്താരാഷ്‌ട്ര മത്സരം തികച്ചു. ഫ്രാൻസിനുവേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങളിൽ ഇറങ്ങിയ ഗോൾകീപ്പറാണ് ലോറിസ്. ലോകകപ്പിലെ ഓരോ മത്സരത്തിലും ലോറിസ് മികച്ച പ്രകടനമാണ് നടത്തിയത്.

റിഫ്ളെക്സുകളിലും ഡൈവുകളിലും ടോട്ടനം ഗോൾകീപ്പർ ഗംഭീരമാക്കി. പെറു, ഉറുഗ്വെ, ബെൽജിയം ടീമുകൾക്കെതിരേയുള്ള മത്സരങ്ങളിൽ ലോറിസ് തന്‍റെ ഏറ്റവും മികച്ച പ്രകടനമാണ് നടത്തിയത്. ഉറുഗ്വെയ്ക്കെതിരേയുള്ള മത്സരത്തിലാണ് ലോറിസിന്‍റെ ഏറ്റവും മികച്ച രക്ഷപ്പെടുത്തൽ വന്നത്. എല്ലാ ഫ്രഞ്ച് പ്രതിരോധക്കാർക്കും ഉയരത്തിൽ ചാടിയ മാർട്ടിൻ കാസിറസിന്‍റെ ശക്തമായ ഹെഡർ എല്ലാവരും ഗോളെന്നുറച്ചു. ഈ ഹെഡറിലേക്ക വിലങ്ങനെ ചാടിയ ലോറിസ് പന്ത് തട്ടിത്തെറിപ്പിച്ചു.

ഡാനിയൽ സുബാസിച്ചിന് മികച്ചൊരു ലോകകപ്പായിരുന്നു. ഏറ്റവും കഠിനമായ ഗ്രൂപ്പ് ഡിയിൽ ഉൾപ്പെട്ട ക്രൊയേഷ്യ ഒരു ഗോൾ മാത്രം വഴങ്ങി ഗ്രൂപ്പ് ചാന്പ്യന്മാരായി. മൂന്നു ഗ്രൂപ്പ് ഘട്ട മത്സരങ്ങളിൽ ആദ്യ രണ്ടു മത്സരത്തിൽ മാത്രമേ സുബാസിച്ച് കളിച്ചിരുന്നുള്ളൂ. നൈജീരിയയുടെയും അർജന്‍റീനയുടെയും ശ്രമങ്ങൾ സമർഥമായി തടഞ്ഞുനിർത്തി. ക്രൊയേഷ്യ ആദ്യം ഗോൾ വഴങ്ങിയ മത്സരത്തിൽ മോണക്കോ ഗോൾകീപ്പർ കളിച്ചിരുന്നില്ല. നോക്കൗട്ട് മുതലാണ് സുബാസിച്ചിന്‍റെ മികവ് പുറത്തുവന്നുതുടങ്ങിയത്. പ്രീക്വാർട്ടറിൽ ഡെൻമാർക്കിനെ പെനൽറ്റി ഷൂട്ടൗട്ടിൽ 3-2നും ഷൂട്ടൗട്ടിലേക്കൂ നീണ്ട ക്വാർട്ടറിൽ റഷ്യയെ 4-3നും ക്രൊയേഷ്യ തകർത്തു.

സ്പോട് കിക്ക് തടയുന്നതിൽ താരം അസാമാന്യവൈദഗ്ധ്യമാണ് കാണിച്ചത്. ഇതോടെ ഒരു ലോകകപ്പിൽ നാലിലേറെ സ്പോട് കിക്കുകൾ തടഞ്ഞ രണ്ടാമത്തെ ഗോൾകീപ്പറായി സുബാസിച്ച് മാറി. റഷ്യക്കെതിരേ എക്സ്ട്രാ ടൈമിൽ വച്ച് താരത്തിനു പരിക്കേറ്റു. പരിക്ക് പരിഗണിക്കാതെ കളിച്ച സുബാസിച്ചിനെ റഷ്യക്കാർ വിഷമിപ്പിച്ചു. എന്നാൽ, ശക്തമായൊരു ഷോട്ട് സുബാസിച്ച് രക്ഷപ്പെടുത്തി.