പഴമൊഴിയാകുന്ന കാലിനിച്ച്

01:29 AM Jul 15, 2018 | Deepika.com
ലോകകപ്പ് ഫുട്ബോളിൽ ക്രൊയേഷ്യ ഫൈനലിലെത്തി ചരിത്രം സൃഷ്ടിച്ചതോടെ ക്രൊയേഷ്യയിൽ ഒരു പഴമൊഴി ഉടലെടുത്തു. അവടിപ്പോൾ പ്രചാരത്തിലുള്ള ഉപമയാണ് ‍ ‘കാലിനിച്ചിനെപ്പോലെയാകരുത്’എന്ന്. എങ്ങാനും ക്രൊയേഷ്യ ആദ്യമായി ലോകകപ്പ് ചാമ്പ്യന്മാരായാല്‍ കാലിനിച്ച് എന്ന കളിക്കാരൻ രാജ്യംവിടുന്നതാകും നല്ലത്. കാരണം, കളിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് കാലിനിച്ചിനെ പരിശീലകൻ ടീമിൽനിന്ന് പുറത്താക്കിയിരുന്നു.

ഗ്രൂപ്പ് പോരാട്ടത്തില്‍ നൈജീരിയയ്‌ക്കെതിരേയുള്ള പകരക്കാനായി ഇറങ്ങാന്‍ പരിശീലകന്‍ സ്ലാട്‌കോ ഡാലിച്ച് ആവശ്യപ്പെട്ടപ്പോള്‍ കാലിനിച്ച് തയാറായില്ല. പുറം വേദനയെന്നാണ് കാലിനിച്ച് പറഞ്ഞത്. എന്നാല്‍, പരിശീലകരും വൈദ്യസംഘവും ഈ വാക്കുകള്‍ വിശ്വസിച്ചില്ല. ഇതേത്തുടര്‍ന്ന് താരത്തെ തിരിച്ച് നാട്ടിലേയ്ക്കയച്ചു.

മരിയോ മാന്‍സുകിച്ചിനു പകരമിറങ്ങേണ്ട കളിക്കാരാനാണ് പുറത്തുപോകേണ്ടിവന്നത്. സീനിയർ ടീമിൽ പലപ്പോഴും അവസരം ലഭിക്കാത്ത കളിക്കാരനാണ് കാലിനിച്ച്. ഇംഗ്ലണ്ടിനെതിരേയുള്ള സെമിഫൈനലില്‍ യുക്രെയ്‌നെ പ്രകീര്‍ത്തിച്ച് വീഡിയോ ഇട്ട സഹപരിശീലകന്‍ ഒഗന്‍ജെന്‍ വുകോജെവിച്ചിനെയും പുറത്താക്കിയിരുന്നു. ഇരുവരുടെയും ജീവിതത്തിൽ വൻ നഷ്ടമാണിത്.