ന്യൂഡൽഹി: വീട്ടമ്മയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ ഒന്നാം പ്രതിയായ വൈദികൻ മുൻകൂർ ജാമ്യം തേടി സുപ്രീംകോടതിയിൽ. ഓർത്തഡോക്സ് സഭയിലെ ഫാ. സോണി വർഗീസാണ് സുപ്രീംകോടതിയെ സമീപിച്ചിത്. പരാതിക്കാരി തനിക്കെതിരേ മാനഭംഗ ആരോപണം മുൻപ് ഉന്നയിച്ചിട്ടില്ലെന്നാണ് ജാമ്യാപേക്ഷയിൽ പറയുന്നത്.
അതിനിടെ, കേസിൽ ഉൾപ്പെട്ട മറ്റൊരു വൈദികനായ ഫാ.ജെയ്സ്. കെ. ജോർജും സുപ്രീംകോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകുമെന്നാണു വിവരം. അഭിഭാഷകനായ കാർത്തിക് അശോക് മുഖേനയാണ് ഫാ. സോണി വർഗീസ് ജാമ്യാപേക്ഷ നൽകിയത്. 1998 മുതലുള്ള സംഭവങ്ങളാണ് കേസിന് ആസ്പദമായി പറയുന്നത്. എന്നാൽ, 2018 വരെ പരാതിക്കാരി മാനഭംഗ ആരോപണം ഉന്നയിച്ചിട്ടില്ലെന്നും ഇവർ നൽകിയ സത്യവാങ്മൂലത്തിലും ഇങ്ങനെ ഒരാരോപണം ഇല്ലെന്നും അപേക്ഷയിൽ പറയുന്നു. പരാതിക്കാരിയുടെ വാദം കണക്കിലെടുത്താൽ പോലും മാനംഭംഗം എന്ന കുറ്റം നിൽനിൽക്കില്ലെന്നും ജാമ്യാപേക്ഷയിൽ വ്യക്തമാക്കുന്നു.
അതിനിടെ, കേസിൽ ഉൾപ്പെട്ട മറ്റൊരു വൈദികനായ ഫാ.ജെയ്സ്. കെ. ജോർജും സുപ്രീംകോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകുമെന്നാണു വിവരം. അഭിഭാഷകനായ കാർത്തിക് അശോക് മുഖേനയാണ് ഫാ. സോണി വർഗീസ് ജാമ്യാപേക്ഷ നൽകിയത്. 1998 മുതലുള്ള സംഭവങ്ങളാണ് കേസിന് ആസ്പദമായി പറയുന്നത്. എന്നാൽ, 2018 വരെ പരാതിക്കാരി മാനഭംഗ ആരോപണം ഉന്നയിച്ചിട്ടില്ലെന്നും ഇവർ നൽകിയ സത്യവാങ്മൂലത്തിലും ഇങ്ങനെ ഒരാരോപണം ഇല്ലെന്നും അപേക്ഷയിൽ പറയുന്നു. പരാതിക്കാരിയുടെ വാദം കണക്കിലെടുത്താൽ പോലും മാനംഭംഗം എന്ന കുറ്റം നിൽനിൽക്കില്ലെന്നും ജാമ്യാപേക്ഷയിൽ വ്യക്തമാക്കുന്നു.