കോയന്പത്തൂർ: ദുരന്തനിവാരണ പരിശീലനത്തിന്റെ ഭാഗമായുള്ള മോക്ഡ്രില്ലിനിടെ പെൺകുട്ടി കോളജ് കെട്ടിടത്തിന്റെ മുകളിൽനിന്നു വീണു മരിച്ച സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. പരിശീലകന്റെ സർട്ടിഫിക്കറ്റുകൾ വ്യാജമെന്ന് അന്വേഷണ റിപ്പോർട്ട്.
ദേശീയ ദുരന്ത നിവാരണ സേനയുടെ (എൻഡിഎംഎ) വ്യാജ സർട്ടിഫിക്കറ്റാണ് ഇയാൾക്കുള്ളതെന്നു ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി പോലീസ് അറിയിച്ചു. സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്ന റിപ്പോർട്ട് വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർ എസ്.കല ഇന്നലെ ജില്ലാ കളക്ടർ ടി.എൻ. ഹരിഹരനു കൈമാറി. ഈ റിപ്പോർട്ട് ചീഫ് സെക്രട്ടറിക്കും മുഖ്യമന്ത്രി പളനിസാമിക്കും കൈമാറി. വിശദമായ അന്വേഷണം നടത്താൻ വിദ്യാഭ്യാസ വകുപ്പിനും പോലീസിനും മുഖ്യമന്ത്രി നിർദേശം നൽകി. ഭാരതിയാർ സർവകലാശാല ദുരന്തം നടന്ന കോളജിനോടു വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.
ദുരന്തനിവാരണ സേനയുമായി അറുമുഖനു ബന്ധമില്ലെന്നു സേനാ അധികൃതർ സംഭവം നടന്നതിനു പിന്നാലെ സ്ഥിരീകരിച്ചിരുന്നു. പ്രാഥമിക അനേഷണത്തിൽ തിരുനെൽവേലി സ്വദേശിയായ അറുമുഖൻ (31) വ്യാജ സർട്ടിഫിക്കറ്റ് ഉയോഗിച്ചു കഴിഞ്ഞ ആറു വർഷത്തിനിടെ വിവിധ കോളജുകളിലായി 1,200 വിദ്യാർഥികൾക്കു പരിശീലനം നൽകിയിട്ടുണ്ടെന്നു കണ്ടെത്തി. വിദ്യാർഥികളിൽനിന്ന് ഇതിനായി ഫീസും വാങ്ങിയിരുന്നു. കോടതിയിൽ ഹാജരാക്കിയ അറുമുഖനെ റിമാൻഡ് ചെയ്തു. മനഃപൂർവമല്ലാത്ത നരഹത്യയ്ക്കാണ് ഇയാൾക്കെതിരേ കേസ്.
കോളജിൽ നടന്ന പരിശീലനത്തിനിടെയുണ്ടായ അപകടത്തിൽ രണ്ടാം വർഷ ബിബിഎ വിദ്യാർഥിനിയായ എൻ. ലോകേശ്വരിയാണ് മരിച്ചത്. ദേശീയ ദുരന്ത നിവാരണ അഥോറിറ്റിയുടെ പരിശീലകനെന്ന് അവകാശപ്പെട്ട ആർ. അറുമുഖൻ പെൺകുട്ടിയെ രണ്ടാം നിലയുടെ മുകളിൽനിന്നു താഴെ പിടിച്ചിരുന്ന വലയിലേക്കു ചാടാൻ നിർബന്ധിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പെൺകുട്ടി മടിച്ചുനിന്നതോടെ ബലമായി പെൺകുട്ടിയെ താഴേക്കു തള്ളിയിടുകയായിരുന്നു. അപ്രതീക്ഷിത വീഴ്ചയിൽ ഒന്നാം നിലയുടെ സൺഷേഡിൽ പെൺകുട്ടിയുടെ തലയിടിച്ചു ഗുരുതരമായി പരിക്കേറ്റു. പെൺകുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇതേത്തുടർന്ന് അറുമുഖനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ദേശീയ ദുരന്ത നിവാരണ സേനയുടെ (എൻഡിഎംഎ) വ്യാജ സർട്ടിഫിക്കറ്റാണ് ഇയാൾക്കുള്ളതെന്നു ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി പോലീസ് അറിയിച്ചു. സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്ന റിപ്പോർട്ട് വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർ എസ്.കല ഇന്നലെ ജില്ലാ കളക്ടർ ടി.എൻ. ഹരിഹരനു കൈമാറി. ഈ റിപ്പോർട്ട് ചീഫ് സെക്രട്ടറിക്കും മുഖ്യമന്ത്രി പളനിസാമിക്കും കൈമാറി. വിശദമായ അന്വേഷണം നടത്താൻ വിദ്യാഭ്യാസ വകുപ്പിനും പോലീസിനും മുഖ്യമന്ത്രി നിർദേശം നൽകി. ഭാരതിയാർ സർവകലാശാല ദുരന്തം നടന്ന കോളജിനോടു വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.
ദുരന്തനിവാരണ സേനയുമായി അറുമുഖനു ബന്ധമില്ലെന്നു സേനാ അധികൃതർ സംഭവം നടന്നതിനു പിന്നാലെ സ്ഥിരീകരിച്ചിരുന്നു. പ്രാഥമിക അനേഷണത്തിൽ തിരുനെൽവേലി സ്വദേശിയായ അറുമുഖൻ (31) വ്യാജ സർട്ടിഫിക്കറ്റ് ഉയോഗിച്ചു കഴിഞ്ഞ ആറു വർഷത്തിനിടെ വിവിധ കോളജുകളിലായി 1,200 വിദ്യാർഥികൾക്കു പരിശീലനം നൽകിയിട്ടുണ്ടെന്നു കണ്ടെത്തി. വിദ്യാർഥികളിൽനിന്ന് ഇതിനായി ഫീസും വാങ്ങിയിരുന്നു. കോടതിയിൽ ഹാജരാക്കിയ അറുമുഖനെ റിമാൻഡ് ചെയ്തു. മനഃപൂർവമല്ലാത്ത നരഹത്യയ്ക്കാണ് ഇയാൾക്കെതിരേ കേസ്.
കോളജിൽ നടന്ന പരിശീലനത്തിനിടെയുണ്ടായ അപകടത്തിൽ രണ്ടാം വർഷ ബിബിഎ വിദ്യാർഥിനിയായ എൻ. ലോകേശ്വരിയാണ് മരിച്ചത്. ദേശീയ ദുരന്ത നിവാരണ അഥോറിറ്റിയുടെ പരിശീലകനെന്ന് അവകാശപ്പെട്ട ആർ. അറുമുഖൻ പെൺകുട്ടിയെ രണ്ടാം നിലയുടെ മുകളിൽനിന്നു താഴെ പിടിച്ചിരുന്ന വലയിലേക്കു ചാടാൻ നിർബന്ധിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പെൺകുട്ടി മടിച്ചുനിന്നതോടെ ബലമായി പെൺകുട്ടിയെ താഴേക്കു തള്ളിയിടുകയായിരുന്നു. അപ്രതീക്ഷിത വീഴ്ചയിൽ ഒന്നാം നിലയുടെ സൺഷേഡിൽ പെൺകുട്ടിയുടെ തലയിടിച്ചു ഗുരുതരമായി പരിക്കേറ്റു. പെൺകുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇതേത്തുടർന്ന് അറുമുഖനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.