വാഷിംഗ്ടൺ ഡിസി: വീസ റദ്ദാക്കപ്പെടുന്നവരെയും വീസ കാലാവധി നീട്ടി ലഭിക്കാത്തവരെയും ഉടനടി രാജ്യത്തുനിന്നു പുറത്താക്കാനുള്ള നീക്കത്തിൽ അമേരിക്ക. യുഎസ് പൗരത്വ കുടിയേറ്റ വകുപ്പ് ജൂൺ 28നു പുറത്തിറക്കിയ നയരേഖയിലാണ് ഇക്കാര്യം നിർദേശിക്കുന്നത്. എച്ച്1-ബി വീസക്കാരെ ഗുരുതരമായി ബാധിക്കുന്നതാണ് നയം.
വീസ റദ്ദാക്കപ്പെട്ടവർക്കും കാലാവധി നീട്ടാനുള്ള അപേക്ഷ തിരസ്കരിക്കപ്പെട്ടവർക്കും ഇമിഗ്രേഷൻ ജഡ്ജിക്കു മുന്നിൽ ഹാജരാകാനുള്ള ‘നോട്ടീസ് റ്റു അപ്പിയർ (എൻടിഎ)’ നല്കണമെന്നു നയത്തിൽ നിർദേശിക്കുന്നു. അനധികൃതമായി രാജ്യത്തു തങ്ങുന്നവരെ പുറത്താക്കാനുള്ള നടപടിക്രമത്തിന്റെ തുടക്കമാണ് എൻടിഎ പുറപ്പെടുവിക്കൽ.
മുന്പ് കുടിയേറ്റ-കസ്റ്റംസ് എൻഫോഴ്സ്മെന്റിന്റെ അഭിപ്രായം തേടിയശേഷം മാത്രമാണ് എൻഡിഎ പുറപ്പെടുവിച്ചിരുന്നത്. പുതിയ ചട്ടത്തിൽ ഇതിന്റെ ആവശ്യമില്ലെന്നാണു നിർദേശിച്ചിരിക്കുന്നത്. വീസ പുതുക്കി ലഭിക്കാത്ത എച്ച്1-ബിക്കാർക്ക് ഉടനടി രാജ്യം വിടേണ്ട അവസ്ഥയാണ് ഇതോടെ ഉണ്ടാകുന്നത്.
വീസ റദ്ദാക്കപ്പെട്ടവർക്കും കാലാവധി നീട്ടാനുള്ള അപേക്ഷ തിരസ്കരിക്കപ്പെട്ടവർക്കും ഇമിഗ്രേഷൻ ജഡ്ജിക്കു മുന്നിൽ ഹാജരാകാനുള്ള ‘നോട്ടീസ് റ്റു അപ്പിയർ (എൻടിഎ)’ നല്കണമെന്നു നയത്തിൽ നിർദേശിക്കുന്നു. അനധികൃതമായി രാജ്യത്തു തങ്ങുന്നവരെ പുറത്താക്കാനുള്ള നടപടിക്രമത്തിന്റെ തുടക്കമാണ് എൻടിഎ പുറപ്പെടുവിക്കൽ.
മുന്പ് കുടിയേറ്റ-കസ്റ്റംസ് എൻഫോഴ്സ്മെന്റിന്റെ അഭിപ്രായം തേടിയശേഷം മാത്രമാണ് എൻഡിഎ പുറപ്പെടുവിച്ചിരുന്നത്. പുതിയ ചട്ടത്തിൽ ഇതിന്റെ ആവശ്യമില്ലെന്നാണു നിർദേശിച്ചിരിക്കുന്നത്. വീസ പുതുക്കി ലഭിക്കാത്ത എച്ച്1-ബിക്കാർക്ക് ഉടനടി രാജ്യം വിടേണ്ട അവസ്ഥയാണ് ഇതോടെ ഉണ്ടാകുന്നത്.