ന്യൂഡൽഹി: സമൂഹമാധ്യമങ്ങളിലെ ഉള്ളടക്കങ്ങൾ നിരീക്ഷിക്കാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കത്തെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. വ്യക്തികളുടെ സമൂഹമാധ്യമങ്ങളിലെ ഇടപെടലുകൾ സർക്കാർ പരിശോധിക്കുകയും നിയന്ത്രിക്കുകയും ചെയ്തു തുടങ്ങിയാൽ ഇന്ത്യ ഭരണകൂട നിരീക്ഷണമുള്ള രാജ്യമായി മാറുമെന്ന് ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. വാട്സ്ആപ് അടക്കമുള്ള സമൂഹ മാധ്യമങ്ങളെ നിയന്ത്രിക്കുന്നതിനായി സോഷ്യൽ മീഡിയ കമ്യൂണിക്കേഷൻ ഹബ് സ്ഥാപിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരേ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.
ഡിജിറ്റൽ- സോഷ്യൽ മീഡിയ ഉള്ളടക്കങ്ങൾ നിരീക്ഷിക്കുന്നതിനായി ജില്ലാ തലത്തിൽ സംവിധാനം രൂപീകരിക്കുന്നതിനു കേന്ദ്ര വാർത്താവിതരണ മന്ത്രാലയം തീരുമാനമെടുത്തതിനെതിരേ തൃണമൂൽ കോണ്‍ഗ്രസ് നേതാവ് മഹുല മോയിത്രയാണു കോടതിയെ സമീപിച്ചത്. ഇതിലൂടെ വ്യക്തികളുടെ അഭിപ്രായങ്ങൾ പരിശോധിക്കാനുള്ള ഗൂഢനീക്കമാണെന്നും പൗരന്റെ മൗലികാവകാശങ്ങളിലും സ്വകാര്യതയിലുമുള്ള കടന്നുകയറ്റമാണെന്നു മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംഗ്വി ചൂണ്ടിക്കാട്ടി. ആദ്യം സമൂഹ മാധ്യമങ്ങളിൽ തുടങ്ങുന്ന പരിശോധന പിന്നീട് സ്വകാര്യ സംഭാഷണങ്ങളും ഇ-മെയിൽ സന്ദേശങ്ങളും പരിശോധിക്കുന്ന ഘട്ടത്തിലേക്കു വ്യാപിക്കുമെന്നും അതു വ്യക്തികളുടെ സ്വകാര്യ ജീവിതത്തിലേക്കു വരെ കടന്നുകയറ്റമാകുമെന്നും ഹർജിക്കാരി വാദിച്ചു.
“വാട്സ്ആപ് സന്ദേശങ്ങൾ പരിശോധിച്ച് ജനങ്ങളെ കുടുക്കിലാക്കാനാണ് സർക്കാർ ആഗ്രഹിക്കുന്നത്. ഒരോ ട്വീറ്റും വാട്സ് ആപ് സന്ദേശമാണെങ്കിലും അതു പരിശോധിക്കാനാണെങ്കിൽ ഇതു ഭരണകൂട നിരീക്ഷണം നടത്താനുള്ള നീക്കമായിട്ടു വേണം കരുതാൻ”- മൂന്നംഗ ബെഞ്ചിലെ ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് നിരീക്ഷിച്ചു.
സോഷ്യൽ മീഡിയ കമ്യൂണിക്കേഷൻ ഹബ്
പൊതുമേഖലാ സംരംഭമായ ബ്രോഡ്കാസ്റ്റ് എൻജിനിയറിംഗ് കണ്‍സൾട്ടൻസ് ഇന്ത്യ ലിമിറ്റഡുമായി ചേർന്ന് കേന്ദ്ര വാർത്താവിതരണ മന്ത്രാലയം അടുത്തിടെയാണ് സമൂഹ മാധ്യമങ്ങളിലെ ഉള്ളടക്കങ്ങൾ പരിശോധിക്കുന്നതിനുള്ള സോഫ്റ്റ് വെയർ രൂപീകരിക്കുന്നതിനു ടെൻഡർ ക്ഷണിച്ചത്.
സമൂഹ മാധ്യമങ്ങളിലേതു മാത്രമല്ല, ഓണ്‍ലൈൻ വാർത്താമാധ്യമങ്ങൾ, ബ്ലോഗുകൾ തുടങ്ങി എല്ലാ ഡിജിറ്റൽ രൂപങ്ങളിലെ ഉള്ളടക്കങ്ങളും അതതു സമയം സംഭരിച്ച് ജില്ലാതലത്തിൽ പരിശോധിക്കാനുള്ള സംവിധാനമാണെന്നു സോഷ്യൽ മീഡിയ കമ്യൂണിക്കേഷൻ ഹബ്ബിനെക്കുറിച്ച് സർക്കാർ വിശദീകരിക്കുന്നു. സർക്കാരിന്റെ ചെവിയും കണ്ണുമെന്ന രീതിയിൽ എല്ലാ ജില്ലകളിലും ഈ ഹബ് പ്രവർത്തിക്കും. സർക്കാരിന്റെ വിവിധ പദ്ധതികളിൽ വ്യക്തികളുടെ താത്പര്യങ്ങളും വിയോജിപ്പുകളും പരിശോധിക്കാൻ ഇതുപയോഗിക്കുമെന്നും ടെൻഡർ നോട്ടീസിൽ സർക്കാർ വിശദമാക്കിയിരുന്നു.
എല്ലാ ഭാഷയിലുമുള്ള ഓണ്‍ലൈൻ പ്രസിദ്ധീകരണങ്ങളെയും സമൂഹ മാധ്യമങ്ങളെയും നിരീക്ഷിക്കുക, യോജിപ്പുകളുടെയും വിയോജിപ്പുകളുടെയും വ്യാപ്തി മനസിലാക്കുക, ഉള്ളടക്കം നിരീക്ഷിച്ച് കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തുക തുടങ്ങിയവയാണ് ജില്ലകളിലെ സോഷ്യൽ മീഡിയ കമ്യൂണിക്കേഷൻ ഹബ്ബിന്റെ പ്രവർത്തനം.
അഭിപ്രായ സ്വാധീനത്തിനു പ്രാപ്തിയുള്ളവരുടെയും സ്വാധീനമുണ്ടാക്കാനാകുന്നവരുടെയും വിവരങ്ങൾ, പിന്തുടരുന്ന വരുടെ എണ്ണം, അവരുടെ പൊതു സ്വഭാവം, വിഷയങ്ങൾ എന്നിവ പരിശോധനയിൽ ഉൾപ്പെടും.
ജിജി ലൂക്കോസ്
ഡിജിറ്റൽ- സോഷ്യൽ മീഡിയ ഉള്ളടക്കങ്ങൾ നിരീക്ഷിക്കുന്നതിനായി ജില്ലാ തലത്തിൽ സംവിധാനം രൂപീകരിക്കുന്നതിനു കേന്ദ്ര വാർത്താവിതരണ മന്ത്രാലയം തീരുമാനമെടുത്തതിനെതിരേ തൃണമൂൽ കോണ്‍ഗ്രസ് നേതാവ് മഹുല മോയിത്രയാണു കോടതിയെ സമീപിച്ചത്. ഇതിലൂടെ വ്യക്തികളുടെ അഭിപ്രായങ്ങൾ പരിശോധിക്കാനുള്ള ഗൂഢനീക്കമാണെന്നും പൗരന്റെ മൗലികാവകാശങ്ങളിലും സ്വകാര്യതയിലുമുള്ള കടന്നുകയറ്റമാണെന്നു മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംഗ്വി ചൂണ്ടിക്കാട്ടി. ആദ്യം സമൂഹ മാധ്യമങ്ങളിൽ തുടങ്ങുന്ന പരിശോധന പിന്നീട് സ്വകാര്യ സംഭാഷണങ്ങളും ഇ-മെയിൽ സന്ദേശങ്ങളും പരിശോധിക്കുന്ന ഘട്ടത്തിലേക്കു വ്യാപിക്കുമെന്നും അതു വ്യക്തികളുടെ സ്വകാര്യ ജീവിതത്തിലേക്കു വരെ കടന്നുകയറ്റമാകുമെന്നും ഹർജിക്കാരി വാദിച്ചു.
“വാട്സ്ആപ് സന്ദേശങ്ങൾ പരിശോധിച്ച് ജനങ്ങളെ കുടുക്കിലാക്കാനാണ് സർക്കാർ ആഗ്രഹിക്കുന്നത്. ഒരോ ട്വീറ്റും വാട്സ് ആപ് സന്ദേശമാണെങ്കിലും അതു പരിശോധിക്കാനാണെങ്കിൽ ഇതു ഭരണകൂട നിരീക്ഷണം നടത്താനുള്ള നീക്കമായിട്ടു വേണം കരുതാൻ”- മൂന്നംഗ ബെഞ്ചിലെ ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് നിരീക്ഷിച്ചു.
സോഷ്യൽ മീഡിയ കമ്യൂണിക്കേഷൻ ഹബ്
പൊതുമേഖലാ സംരംഭമായ ബ്രോഡ്കാസ്റ്റ് എൻജിനിയറിംഗ് കണ്‍സൾട്ടൻസ് ഇന്ത്യ ലിമിറ്റഡുമായി ചേർന്ന് കേന്ദ്ര വാർത്താവിതരണ മന്ത്രാലയം അടുത്തിടെയാണ് സമൂഹ മാധ്യമങ്ങളിലെ ഉള്ളടക്കങ്ങൾ പരിശോധിക്കുന്നതിനുള്ള സോഫ്റ്റ് വെയർ രൂപീകരിക്കുന്നതിനു ടെൻഡർ ക്ഷണിച്ചത്.
സമൂഹ മാധ്യമങ്ങളിലേതു മാത്രമല്ല, ഓണ്‍ലൈൻ വാർത്താമാധ്യമങ്ങൾ, ബ്ലോഗുകൾ തുടങ്ങി എല്ലാ ഡിജിറ്റൽ രൂപങ്ങളിലെ ഉള്ളടക്കങ്ങളും അതതു സമയം സംഭരിച്ച് ജില്ലാതലത്തിൽ പരിശോധിക്കാനുള്ള സംവിധാനമാണെന്നു സോഷ്യൽ മീഡിയ കമ്യൂണിക്കേഷൻ ഹബ്ബിനെക്കുറിച്ച് സർക്കാർ വിശദീകരിക്കുന്നു. സർക്കാരിന്റെ ചെവിയും കണ്ണുമെന്ന രീതിയിൽ എല്ലാ ജില്ലകളിലും ഈ ഹബ് പ്രവർത്തിക്കും. സർക്കാരിന്റെ വിവിധ പദ്ധതികളിൽ വ്യക്തികളുടെ താത്പര്യങ്ങളും വിയോജിപ്പുകളും പരിശോധിക്കാൻ ഇതുപയോഗിക്കുമെന്നും ടെൻഡർ നോട്ടീസിൽ സർക്കാർ വിശദമാക്കിയിരുന്നു.
എല്ലാ ഭാഷയിലുമുള്ള ഓണ്‍ലൈൻ പ്രസിദ്ധീകരണങ്ങളെയും സമൂഹ മാധ്യമങ്ങളെയും നിരീക്ഷിക്കുക, യോജിപ്പുകളുടെയും വിയോജിപ്പുകളുടെയും വ്യാപ്തി മനസിലാക്കുക, ഉള്ളടക്കം നിരീക്ഷിച്ച് കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തുക തുടങ്ങിയവയാണ് ജില്ലകളിലെ സോഷ്യൽ മീഡിയ കമ്യൂണിക്കേഷൻ ഹബ്ബിന്റെ പ്രവർത്തനം.
അഭിപ്രായ സ്വാധീനത്തിനു പ്രാപ്തിയുള്ളവരുടെയും സ്വാധീനമുണ്ടാക്കാനാകുന്നവരുടെയും വിവരങ്ങൾ, പിന്തുടരുന്ന വരുടെ എണ്ണം, അവരുടെ പൊതു സ്വഭാവം, വിഷയങ്ങൾ എന്നിവ പരിശോധനയിൽ ഉൾപ്പെടും.
ജിജി ലൂക്കോസ്