ക്രൊയേഷ്യൻ വിജയത്തിൽ നെഞ്ചും വിരിച്ചു വളരെ കൂളായി നിൽക്കുന്ന ഒരാളുണ്ട്, അവരുടെ പരിശീലകൻ സ്ലാട്കോ ഡാലിച്ച്. എപ്പോഴും ജപമാല കൈയിൽ കൊണ്ടുനടക്കുന്ന വിശ്വാസിയാണ് അദ്ദേഹം.
‘എന്റെയൊപ്പം എപ്പോഴും ജപമാല ഉണ്ടായിരിക്കും. ക്ലേശം നിറഞ്ഞ സാഹചര്യങ്ങളിലൂടെ കടന്നു പോകുന്പോൾ, ഞാൻ ബുദ്ധിമുട്ടുകളിൽ ഉഴലുന്പോൾ, എന്റെ പോക്കറ്റിൽ കിടക്കുന്ന ജപമാലയിൽ ഞാൻ ആശ്രയം പ്രാപിക്കും’ ഡാലിച്ചിന്റെ വാക്കുകൾ.
ഈ വിജയത്തിൽ ഞാൻ ദൈവത്തോട് ഏറെ കടപ്പെട്ടിരിക്കുന്നു. ഒപ്പം എന്റെ പ്രിയ താരങ്ങളോടും- ഇംഗ്ലണ്ടുമായുള്ള സെമി ജയത്തിനുശേഷം നടത്തിയ അഭിമുഖത്തിൽ ഡാലിച്ച് മനസുതുറന്നു.
ക്രൊയേഷ്യൻ ടീമിൽ ചെറുപ്പം മുതലേ അംഗമായിരുന്ന ഡാലിച്ച്, 2000ൽ കളി മതിയാക്കി ക്ലബ്ബുകളുടെ കോച്ചായി. 2010 ൽ സൗദിയിലേക്ക് വണ്ടികയറി. അൽ ഫൈസലി ഹർമ്മാ എന്ന സൗദി ടീമിന്റെ കോച്ചായി.
തുടർന്ന് യുഎഇയിൽ ചെലവഴിച്ച അദ്ദേഹം 2017 ലാണ് ക്രൊയേഷൻ ദേശീയ ടീമിന്റെ കോച്ചായി സ്ഥാനമേൽക്കുന്നത്.
20 വർഷം... ഒരു സെമി, ഒരു ഫൈനൽ
ഡാവർ സൂക്കറിന്റെ ക്രൊയേഷ്യയ്ക്ക് ഫുട്ബോളിലുള്ള ചരിത്രം 20 വർഷം മാത്രം. രാജ്യത്തെ മൊത്തം ജനസംഖ്യ 40 ലക്ഷവും. സാന്പത്തികമായി അത്ര ഉന്നതിയിൽ എത്താത്ത ഒരു യൂറോപ്യൻ രാജ്യം. എന്നിട്ടും പ്രസിഡന്റ് നേരിട്ടെത്തി കളിക്കാരെ ആശ്ലേഷിച്ച് പ്രോത്സാഹിപ്പിക്കുന്നു, ക്രൊയേഷ്യയുടെ ആദ്യ വനിതാ പ്രസിഡന്റ് കോലിൻഡ ഗ്രാബർ കിറ്ററോവിച്ച് റഷ്യയിലെത്തിയത് ഇക്കോണമി ക്ലാസിൽ യാത്ര ചെയ്തയിരുന്നു എന്നതും ശ്രദ്ധേയം.
യൂഗോസ്ലാവിയുടെ ഭാഗമായിരുന്ന ക്രൊയേഷ്യ 1991 ജൂണ് 25 നാണ് ഒരു പരമാധികാര റിപ്പബ്ലിക്കായി സ്വതന്ത്രമായത്.
ഡാലിച്ച് എന്ന ദൈവഭക്തൻ...
01:57 AM Jul 13, 2018 | Deepika.com