ന്യൂഡൽഹി: വീസയിലെ വ്യവസ്ഥ തെറ്റിച്ചു വന്ന ബ്രിട്ടീഷ് എംപിയെ ഇന്ത്യയിൽ കാലു കുത്താൻ അനുവദിക്കാതെ തിരിച്ചു കയറ്റിവിട്ടു. ബുധനാഴ്ച രാത്രി ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിലെത്തിയ ബ്രിട്ടീഷ് ഹൗസ് ഓഫ് ലോഡ്സ് അംഗം ലോഡ് അലക്സാണ്ടർ കാർലൈലിനെയാണ് തിരിച്ചയച്ചത്. ബംഗ്ലാദേശ് ജയിലിൽ കഴിയുന്ന മുൻ പ്രധാന മന്ത്രി ഖാലിദ സിയയുടെ അഭിഭാഷകനാണ് ഇദ്ദേ ഹം. ബംഗ്ലാദേശ് നാഷണിലിസ്റ്റ് പാർട്ടിക്കും ഖാലിദ സിയയ്ക്കുമെതിരേ പ്രചരിക്കുന്ന ആരോപണങ്ങൾക്കെതിരേ ഡൽഹിയിൽ പത്രസമ്മേളനം നടത്താനാണ് ഇദ്ദേഹം എത്തിയത്.
എന്നാൽ, ഇദ്ദേഹം അപേക്ഷിച്ചിരിക്കുന്ന വീസയിലെ വ്യവസ്ഥകൾ അനുസരിച്ച് ഇന്ത്യയിൽ പത്രസമ്മേളനം നടത്താൻ കഴിയില്ലെന്നാണ് വിദേശകാര്യ വക്താവ് രവീഷ് കുമാർ പറഞ്ഞത്. ഇന്നലെ പന്ത്രണ്ട് മണിക്ക് ഡൽഹിയിൽ പത്രസമ്മേളനം നടത്താനായിരുന്നു കാർലൈലിന്റെ പരിപാടി.
ധാക്കയിൽ പ്രവേശിക്കാൻ അനുമതിയില്ലാത്തതിനാലാണ് ഡൽഹിയിൽ പത്രസമ്മേളനം വിളിച്ചതെന്നായിരുന്നു ഇയാളുടെ വിശദീകരണം.
എന്നാൽ, ഇദ്ദേഹം അപേക്ഷിച്ചിരിക്കുന്ന വീസയിലെ വ്യവസ്ഥകൾ അനുസരിച്ച് ഇന്ത്യയിൽ പത്രസമ്മേളനം നടത്താൻ കഴിയില്ലെന്നാണ് വിദേശകാര്യ വക്താവ് രവീഷ് കുമാർ പറഞ്ഞത്. ഇന്നലെ പന്ത്രണ്ട് മണിക്ക് ഡൽഹിയിൽ പത്രസമ്മേളനം നടത്താനായിരുന്നു കാർലൈലിന്റെ പരിപാടി.
ധാക്കയിൽ പ്രവേശിക്കാൻ അനുമതിയില്ലാത്തതിനാലാണ് ഡൽഹിയിൽ പത്രസമ്മേളനം വിളിച്ചതെന്നായിരുന്നു ഇയാളുടെ വിശദീകരണം.