ബംഗളൂരു: ബംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനങ്ങളുടെ കൂട്ടയിടി ഒഴിവാക്കിയത് എയർ ട്രാഫിക് കൺട്രോൾ യൂണിറ്റിൽനിന്നുള്ള സമയോചിതമായ മുന്നറിയിപ്പ്. ഇൻഡിഗോ വിമാനക്കന്പനിയുടെ കോയന്പത്തൂർ-ഹൈദരാബാദ്, ബംഗളൂരു-കൊച്ചി വിമാനങ്ങളാണ് മുകളിലും താഴെയുമായി ചൊവ്വാഴ്ച കെംപഗൗഡ വിമാനത്താവളത്തിനു മുകൾഭാഗത്തായി വന്നത്.
ഹൈദരാബാദിലേക്കു പറന്നുയർന്ന വിമാനം 27,300 അടിയും കൊച്ചിയിൽനിന്ന് എത്തിയ വിമാനം 27,500 അടിയും ഉയരെ എത്തിയതാണു കൂട്ടിയിടിക്കാനുള്ള സാധ്യത വർധിപ്പിച്ചത്.
കൂട്ടിയിടി ഒഴിവാക്കൽ ഗതാഗത സംവിധാനം(ടിസിഎഎസ്)ഉടൻ പ്രവർത്തനക്ഷമമായി പൈലറ്റുമാർക്ക് മുന്നറിയിപ്പു നല്കുകയായിരുന്നു.
ഹൈദരാബാദിലേക്കു പറന്നുയർന്ന വിമാനം 27,300 അടിയും കൊച്ചിയിൽനിന്ന് എത്തിയ വിമാനം 27,500 അടിയും ഉയരെ എത്തിയതാണു കൂട്ടിയിടിക്കാനുള്ള സാധ്യത വർധിപ്പിച്ചത്.
കൂട്ടിയിടി ഒഴിവാക്കൽ ഗതാഗത സംവിധാനം(ടിസിഎഎസ്)ഉടൻ പ്രവർത്തനക്ഷമമായി പൈലറ്റുമാർക്ക് മുന്നറിയിപ്പു നല്കുകയായിരുന്നു.