അമരാവതി: മുൻ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി കിരൺകുമാർ റെഡ്ഡി ഇന്നു കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. ഇതോടെ റെഡ്ഡിയുടെ കോൺഗ്രസ് പ്രവേശനം ഉറപ്പായിക്കഴിഞ്ഞു.
ആന്ധ്ര വിഭജനത്തെത്തുടർന്ന് കോൺഗ്രസ് വിട്ട കിരൺകുമാർ റെഡ്ഡി ജയ് സമൈക്യാന്ധ്ര എന്ന പേരിൽ പാർട്ടി രൂപവത്കരിച്ചിരുന്നെങ്കിലും കാര്യമായ സ്വാധീനമുണ്ടാക്കാനായില്ല. കഴിഞ്ഞ നാലു വർഷമായി റെഡ്ഡി രാഷ്ട്രീയത്തിൽ സജീവമായിരുന്നില്ല.
കഴിഞ്ഞ രണ്ടുമാസമായി കോൺഗ്രസ് നേതാക്കൾ കിരൺ റെഡ്ഡിയുമായി ചർച്ച നടത്തിവരികയായിരുന്നു. ഉമ്മൻ ചാണ്ടി ആന്ധ്രയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായി നിയമിതനായതോടെ പാർട്ടി വിട്ട നേതാക്കളെ കോൺഗ്രസിൽ തിരികെയെത്തിക്കാനുള്ള ശ്രമങ്ങൾ ഊർജിതമാക്കി. ഈ മാസം ആദ്യം ഹൈദരാബാദിൽവച്ച് കിരൺകുമാർ റെഡ്ഡിയുമായി ഉമ്മൻ ചാണ്ടി കൂടിക്കാഴ്ച നടത്തിയിരുന്നു.
പാർട്ടിയിൽ തിരിച്ചെത്തുന്പോൾ അർഹമായ സ്ഥാനം നല്കണമെന്ന ആവശ്യം കിരൺകുമാർ റെഡ്ഡി ഉന്നയിച്ചിട്ടുണ്ട്. റെഡ്ഡിക്ക് എഐസിസി ജനറൽ സെക്രട്ടറിസ്ഥാനം നല്കിയേക്കുമെന്നാണു സൂചന. കിരൺകുമാർ റെഡ്ഡിയുടെ ഇളയ സഹോദരൻ കിഷോർകുമാർ ഏതാനും മാസം മുന്പ് ടിഡിപിയിൽ ചേർന്നിരുന്നു.
ആന്ധ്ര വിഭജനത്തെത്തുടർന്ന് കോൺഗ്രസ് വിട്ട കിരൺകുമാർ റെഡ്ഡി ജയ് സമൈക്യാന്ധ്ര എന്ന പേരിൽ പാർട്ടി രൂപവത്കരിച്ചിരുന്നെങ്കിലും കാര്യമായ സ്വാധീനമുണ്ടാക്കാനായില്ല. കഴിഞ്ഞ നാലു വർഷമായി റെഡ്ഡി രാഷ്ട്രീയത്തിൽ സജീവമായിരുന്നില്ല.
കഴിഞ്ഞ രണ്ടുമാസമായി കോൺഗ്രസ് നേതാക്കൾ കിരൺ റെഡ്ഡിയുമായി ചർച്ച നടത്തിവരികയായിരുന്നു. ഉമ്മൻ ചാണ്ടി ആന്ധ്രയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായി നിയമിതനായതോടെ പാർട്ടി വിട്ട നേതാക്കളെ കോൺഗ്രസിൽ തിരികെയെത്തിക്കാനുള്ള ശ്രമങ്ങൾ ഊർജിതമാക്കി. ഈ മാസം ആദ്യം ഹൈദരാബാദിൽവച്ച് കിരൺകുമാർ റെഡ്ഡിയുമായി ഉമ്മൻ ചാണ്ടി കൂടിക്കാഴ്ച നടത്തിയിരുന്നു.
പാർട്ടിയിൽ തിരിച്ചെത്തുന്പോൾ അർഹമായ സ്ഥാനം നല്കണമെന്ന ആവശ്യം കിരൺകുമാർ റെഡ്ഡി ഉന്നയിച്ചിട്ടുണ്ട്. റെഡ്ഡിക്ക് എഐസിസി ജനറൽ സെക്രട്ടറിസ്ഥാനം നല്കിയേക്കുമെന്നാണു സൂചന. കിരൺകുമാർ റെഡ്ഡിയുടെ ഇളയ സഹോദരൻ കിഷോർകുമാർ ഏതാനും മാസം മുന്പ് ടിഡിപിയിൽ ചേർന്നിരുന്നു.