ന്യൂഡൽഹി: തെറ്റ് ചെയ്തിട്ടില്ലെന്ന് ഉത്തമബോധ്യമുണ്ടെന്നും അന്വേഷണത്തിൽ സത്യം ബോധ്യപ്പെടുമെന്ന് വിശ്വാസമുണ്ടെന്നും ജലന്ധർ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കൽ. താൻ ഒളിവിലാണെന്നും വത്തിക്കാനിലേക്ക് കടക്കാൻ ശ്രമിക്കുന്നെന്നുള്ള ചില മാധ്യമങ്ങളുടെ പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ജലന്ധർ ബിഷപ് ഹൗസിൽ തന്നെയുണ്ടെന്നും അദ്ദേഹം ദീപികയോടു പറഞ്ഞു.
കന്യാസ്ത്രീ നൽകിയ പരാതിയിന്മേലുള്ള കേരള പോലീസിന്റെ അന്വേഷണവുമായി പൂർണമായി സഹകരിക്കും. ഇന്നലെ വരെ കേരള പോലീസ് ടെലിഫോണിൽ പോലും ബന്ധപ്പെട്ടിട്ടില്ല. അന്വേഷണം നടക്കുന്പോൾ തനിക്കു പറയാനുള്ളതുകൂടി പറയാൻ അവസരം ലഭിക്കുമെന്ന് ബിഷപ് ചൂണ്ടിക്കാട്ടി. ആരോപണത്തിന്റെ സത്യാവസ്ഥ പുറത്തു കൊണ്ടുവരികയെന്നതു തന്റെ കൂടി ഉത്തരവാദിത്വമാണ്. താൻ നിരപരാധിയാണെന്ന് താൻ പറഞ്ഞാൽ പോരല്ലോ. അതു തെളിയണം. തെറ്റ് ചെയ്തിട്ടില്ലെന്ന് ഉറപ്പുള്ളതിനാലാണ് മുൻകൂർ ജാമ്യാപേക്ഷയ്ക്കു പോലും ശ്രമിക്കാത്തതെന്നും അദ്ദേഹം വിശദീകരിച്ചു.
തികഞ്ഞ ദൈവ വിശ്വാസിയാണ് താൻ. ദൈവപരിപാലനയിലൂടെ സത്യം പുറത്തു വരുമെന്ന് ഇപ്പോഴും വിശ്വസിക്കുന്നു. എല്ലാക്കാര്യങ്ങളും സഭയുടെ തീരുമാനത്തിനു വിടുന്നു. ആരോപണത്തിനു പിന്നിൽ എന്തെങ്കിലും ഗൂഢാലോചന നടന്നോയെന്ന് അറിയില്ല. സഭയുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് ആരോപണത്തിന് പിന്നിലെന്നു കരുതുന്നില്ല. സഭയ്ക്കുള്ളിൽ പ്രശ്നങ്ങളുണ്ടെന്ന പ്രചാരണം കെട്ടിച്ചമച്ച കഥ മാത്രമാണ്.
ആരോപണം ഉന്നയിച്ച സിസ്റ്ററിനെക്കുറിച്ച് 2016ൽ മറ്റൊരു സ്ത്രീ ഇപ്പോഴത്തെ മദർ സുപ്പീരിയറിന് പരാതി എഴുതി നൽകിയിരുന്നു. ആ സ്ത്രീയുടെ കുടുംബം നശിപ്പിക്കാൻ സിസ്റ്റർ ശ്രമിക്കുന്നുവെന്നായിരുന്നു ആരോപണം. ഇതേത്തുടർന്നാണ് തനിക്കെതിരേ വധഭീഷണി ഉണ്ടായതെന്ന് ബിഷപ് ചൂണ്ടിക്കാട്ടി. വധഭീഷണിയെക്കുറിച്ച് പഞ്ചാബിലും കേരളത്തിലും പോലീസിൽ താൻ പരാതി നൽകി. ഈ പരാതിയിൽ പേര് പരാമർശിച്ചിട്ടുള്ള സിസ്റ്റർമാരാണ് കേരളത്തിൽ തനിക്കെതിരേ മൊഴി നൽകിയിരിക്കുന്നത്. പീഡനം നടന്നുവെന്ന് ആരോപിക്കുന്ന 2014 മുതലുള്ള രണ്ടു വർഷക്കാലത്ത് ആരോപണം ഉന്നയിച്ച സിസ്റ്റർ തനിക്കൊപ്പം പല പൊതുപരിപാടികളിലും പങ്കെടുത്തിരുന്നു. തന്റെ പൗരോഹിത്യ ജൂബിലിയിലും 2016 നവംബറിൽ അമ്മ മരിച്ചപ്പോഴും ഈ സിസ്റ്റർ പങ്കെടുത്തിരുന്നെന്നും അദ്ദേഹം പറഞ്ഞു.
കന്യാസ്ത്രീ നൽകിയ പരാതിയിന്മേലുള്ള കേരള പോലീസിന്റെ അന്വേഷണവുമായി പൂർണമായി സഹകരിക്കും. ഇന്നലെ വരെ കേരള പോലീസ് ടെലിഫോണിൽ പോലും ബന്ധപ്പെട്ടിട്ടില്ല. അന്വേഷണം നടക്കുന്പോൾ തനിക്കു പറയാനുള്ളതുകൂടി പറയാൻ അവസരം ലഭിക്കുമെന്ന് ബിഷപ് ചൂണ്ടിക്കാട്ടി. ആരോപണത്തിന്റെ സത്യാവസ്ഥ പുറത്തു കൊണ്ടുവരികയെന്നതു തന്റെ കൂടി ഉത്തരവാദിത്വമാണ്. താൻ നിരപരാധിയാണെന്ന് താൻ പറഞ്ഞാൽ പോരല്ലോ. അതു തെളിയണം. തെറ്റ് ചെയ്തിട്ടില്ലെന്ന് ഉറപ്പുള്ളതിനാലാണ് മുൻകൂർ ജാമ്യാപേക്ഷയ്ക്കു പോലും ശ്രമിക്കാത്തതെന്നും അദ്ദേഹം വിശദീകരിച്ചു.
തികഞ്ഞ ദൈവ വിശ്വാസിയാണ് താൻ. ദൈവപരിപാലനയിലൂടെ സത്യം പുറത്തു വരുമെന്ന് ഇപ്പോഴും വിശ്വസിക്കുന്നു. എല്ലാക്കാര്യങ്ങളും സഭയുടെ തീരുമാനത്തിനു വിടുന്നു. ആരോപണത്തിനു പിന്നിൽ എന്തെങ്കിലും ഗൂഢാലോചന നടന്നോയെന്ന് അറിയില്ല. സഭയുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് ആരോപണത്തിന് പിന്നിലെന്നു കരുതുന്നില്ല. സഭയ്ക്കുള്ളിൽ പ്രശ്നങ്ങളുണ്ടെന്ന പ്രചാരണം കെട്ടിച്ചമച്ച കഥ മാത്രമാണ്.
ആരോപണം ഉന്നയിച്ച സിസ്റ്ററിനെക്കുറിച്ച് 2016ൽ മറ്റൊരു സ്ത്രീ ഇപ്പോഴത്തെ മദർ സുപ്പീരിയറിന് പരാതി എഴുതി നൽകിയിരുന്നു. ആ സ്ത്രീയുടെ കുടുംബം നശിപ്പിക്കാൻ സിസ്റ്റർ ശ്രമിക്കുന്നുവെന്നായിരുന്നു ആരോപണം. ഇതേത്തുടർന്നാണ് തനിക്കെതിരേ വധഭീഷണി ഉണ്ടായതെന്ന് ബിഷപ് ചൂണ്ടിക്കാട്ടി. വധഭീഷണിയെക്കുറിച്ച് പഞ്ചാബിലും കേരളത്തിലും പോലീസിൽ താൻ പരാതി നൽകി. ഈ പരാതിയിൽ പേര് പരാമർശിച്ചിട്ടുള്ള സിസ്റ്റർമാരാണ് കേരളത്തിൽ തനിക്കെതിരേ മൊഴി നൽകിയിരിക്കുന്നത്. പീഡനം നടന്നുവെന്ന് ആരോപിക്കുന്ന 2014 മുതലുള്ള രണ്ടു വർഷക്കാലത്ത് ആരോപണം ഉന്നയിച്ച സിസ്റ്റർ തനിക്കൊപ്പം പല പൊതുപരിപാടികളിലും പങ്കെടുത്തിരുന്നു. തന്റെ പൗരോഹിത്യ ജൂബിലിയിലും 2016 നവംബറിൽ അമ്മ മരിച്ചപ്പോഴും ഈ സിസ്റ്റർ പങ്കെടുത്തിരുന്നെന്നും അദ്ദേഹം പറഞ്ഞു.