ന്യൂഡൽഹി: രാജ്യത്തെ മഴക്കെടുതിയും വെള്ളപ്പൊക്കവും നേരിടാനും പുനരധിവാസ പ്രവർത്തനങ്ങൾക്കുമായി ദേശീയദുരന്തനിവാരണ സേനയുടെ 4500 പേരെ 14 സംസ്ഥാനങ്ങളിലായി വിന്യസിച്ചു.
ഒരു സംഘത്തിൽ 45 പേരാണുള്ളത്. ദുരിതബാധിതമായ 71 ഇടങ്ങളിലാണ് ഇവരെത്തുക. കാലാവസ്ഥാ നിരീക്ഷണകേന്ദ്രം, കേന്ദ്ര ജലകമ്മീഷൻ തുടങ്ങിയ വകുപ്പുകളുടെ മേൽനോട്ടത്തിലാണു സേനയുടെ പ്രവർത്തനം. 24 മണിക്കൂറും സുസജ്ജമായ എൻഡിആർഎഫ് കൺട്രോൾ റൂം ഡൽഹിയിൽ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ട്. മഹാരാഷ്ട്രയിലെ നല്ലസോപാര, പാൽഘർ, മണിക്പുർ എന്നിവിടങ്ങളിൽനിന്ന് 479 പേരെ മഴക്കെടുതികളിൽനിന്ന് രക്ഷപ്പെടുത്തിയതായി എൻഡിആർഎഫ് അറിയിച്ചു.
ഒരു സംഘത്തിൽ 45 പേരാണുള്ളത്. ദുരിതബാധിതമായ 71 ഇടങ്ങളിലാണ് ഇവരെത്തുക. കാലാവസ്ഥാ നിരീക്ഷണകേന്ദ്രം, കേന്ദ്ര ജലകമ്മീഷൻ തുടങ്ങിയ വകുപ്പുകളുടെ മേൽനോട്ടത്തിലാണു സേനയുടെ പ്രവർത്തനം. 24 മണിക്കൂറും സുസജ്ജമായ എൻഡിആർഎഫ് കൺട്രോൾ റൂം ഡൽഹിയിൽ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ട്. മഹാരാഷ്ട്രയിലെ നല്ലസോപാര, പാൽഘർ, മണിക്പുർ എന്നിവിടങ്ങളിൽനിന്ന് 479 പേരെ മഴക്കെടുതികളിൽനിന്ന് രക്ഷപ്പെടുത്തിയതായി എൻഡിആർഎഫ് അറിയിച്ചു.