ബ്രസൽസ്: പ്രതിരോധ ബജറ്റ് വർധിപ്പിക്കാൻ അംഗരാജ്യങ്ങൾ തയാറാവാത്ത പക്ഷം അമേരിക്ക നാറ്റോ അംഗത്വം ഉപേക്ഷിക്കുമെന്ന ട്രംപിന്റെ ഭീഷണി ഫലിച്ചു. ജിഡിപിയുടെ രണ്ടു ശതമാനം നാറ്റോയ്ക്കായി ചെലവഴിക്കാമെന്ന് അംഗരാജ്യങ്ങൾ സമ്മതിച്ചെന്നും അതിനാൽ നാറ്റോയിൽ തുടരുകയാണെന്നും ദ്വിദിന നാറ്റോ ഉച്ചകോടിയുടെ സമാപനത്തിൽ നടത്തിയ പത്രസമ്മേളനത്തിൽ ട്രംപ് വ്യക്തമാക്കി.
രണ്ടു ദിവസം മുന്പത്തേക്കാൾ സുശക്തവും കാര്യക്ഷമവുമായ നാറ്റോയാണ് ഇപ്പോൾ ഉള്ളതെന്നും ട്രംപ് പറഞ്ഞു. അംഗരാജ്യങ്ങളിൽനിന്ന് 3300 കോടി ഡോളറിന്റെ ഫണ്ട് വാഗ്ദാനം കിട്ടി. ഇതേസമയം നാറ്റോ വിടുമെന്നു സ്വകാര്യസംഭാഷണത്തിലോ പരസ്യയോഗത്തിലോ ട്രംപ് പറഞ്ഞിട്ടില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ പറഞ്ഞു.
നാറ്റോയിലെ സന്പന്നരാഷ്ട്രങ്ങൾ പ്രതിരോധത്തിനു കൂടുതൽ തുക ചെലവാക്കണമെന്നു മുൻ അമേരിക്കൻ പ്രസിഡന്റുമാർ നിർദേശിച്ചിട്ടുള്ളതാണ്. എന്നാൽ ജർമനി പോലുള്ള രാജ്യങ്ങൾ ഇതു ചെവിക്കൊണ്ടില്ല. ഇപ്പോൾ എല്ലാവരും സമ്മതിച്ചതിൽ സന്തോഷമുണ്ടെന്നും ട്രംപ് പറഞ്ഞു.
ബ്രസൽസിൽ ഉച്ചകോടിയിൽ ട്രംപ് ജർമനിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കുകയുണ്ടായി. റഷ്യൻ ആക്രമണത്തിൽനിന്നു ജർമനിയെ രക്ഷിക്കാനായി അമേരിക്ക വൻതുക ചെലവഴിക്കുന്പോൾ റഷ്യയിൽനിന്നു കൂടുതൽ പ്രകൃതിവാതകം വാങ്ങുന്ന ജർമൻ നടപടിയെ ട്രംപ് ചോദ്യം ചെയ്തു. ഇത് ഒട്ടും ശരിയല്ല. ജർമനി റഷ്യയുടെ തടവിലാണെന്നും ട്രംപ് ആക്ഷേപിച്ചു.
റഷ്യൻ അധിനിവേശ കിഴക്കൻ ജർമനിയിൽ വളർന്ന തനിക്ക് ഏകാധിപത്യ രാജ്യങ്ങളോട് എങ്ങനെ പെരുമാറണമെന്ന് അറിയാമെന്നും തങ്ങൾ ആരുടെയും കീഴിലല്ലെന്നും ജർമൻ ചാൻസലർ ആംഗല മെർക്കൽ പറഞ്ഞു. ബ്രസൽസ് ഉച്ചകോടിക്കുശേഷം ട്രംപ് ബ്രിട്ടനിലേക്കു പോയി.
രണ്ടു ദിവസം മുന്പത്തേക്കാൾ സുശക്തവും കാര്യക്ഷമവുമായ നാറ്റോയാണ് ഇപ്പോൾ ഉള്ളതെന്നും ട്രംപ് പറഞ്ഞു. അംഗരാജ്യങ്ങളിൽനിന്ന് 3300 കോടി ഡോളറിന്റെ ഫണ്ട് വാഗ്ദാനം കിട്ടി. ഇതേസമയം നാറ്റോ വിടുമെന്നു സ്വകാര്യസംഭാഷണത്തിലോ പരസ്യയോഗത്തിലോ ട്രംപ് പറഞ്ഞിട്ടില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ പറഞ്ഞു.
നാറ്റോയിലെ സന്പന്നരാഷ്ട്രങ്ങൾ പ്രതിരോധത്തിനു കൂടുതൽ തുക ചെലവാക്കണമെന്നു മുൻ അമേരിക്കൻ പ്രസിഡന്റുമാർ നിർദേശിച്ചിട്ടുള്ളതാണ്. എന്നാൽ ജർമനി പോലുള്ള രാജ്യങ്ങൾ ഇതു ചെവിക്കൊണ്ടില്ല. ഇപ്പോൾ എല്ലാവരും സമ്മതിച്ചതിൽ സന്തോഷമുണ്ടെന്നും ട്രംപ് പറഞ്ഞു.
ബ്രസൽസിൽ ഉച്ചകോടിയിൽ ട്രംപ് ജർമനിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കുകയുണ്ടായി. റഷ്യൻ ആക്രമണത്തിൽനിന്നു ജർമനിയെ രക്ഷിക്കാനായി അമേരിക്ക വൻതുക ചെലവഴിക്കുന്പോൾ റഷ്യയിൽനിന്നു കൂടുതൽ പ്രകൃതിവാതകം വാങ്ങുന്ന ജർമൻ നടപടിയെ ട്രംപ് ചോദ്യം ചെയ്തു. ഇത് ഒട്ടും ശരിയല്ല. ജർമനി റഷ്യയുടെ തടവിലാണെന്നും ട്രംപ് ആക്ഷേപിച്ചു.
റഷ്യൻ അധിനിവേശ കിഴക്കൻ ജർമനിയിൽ വളർന്ന തനിക്ക് ഏകാധിപത്യ രാജ്യങ്ങളോട് എങ്ങനെ പെരുമാറണമെന്ന് അറിയാമെന്നും തങ്ങൾ ആരുടെയും കീഴിലല്ലെന്നും ജർമൻ ചാൻസലർ ആംഗല മെർക്കൽ പറഞ്ഞു. ബ്രസൽസ് ഉച്ചകോടിക്കുശേഷം ട്രംപ് ബ്രിട്ടനിലേക്കു പോയി.