ലണ്ടൻ: ബ്രിട്ടനിൽ നാലു ദിവസത്തെ സന്ദർശനത്തിന് എത്തിയ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരേ വിവിധ നഗരങ്ങളിൽ പ്രതിഷേധം അരങ്ങേറുമെന്ന റിപ്പോർട്ടിനെത്തുടർന്നു പോലീസ് സുരക്ഷ ശക്തമാക്കി.
ബ്രസൽസിലെ നാറ്റോ ഉച്ചകോടിക്കുശേഷം ട്രംപിനെയും വഹിച്ചുകൊണ്ടുള്ള എയർഫോഴ്സ് വൺ വിമാനം എസക്സിലെ സ്റ്റാൻസ്റ്റെഡ് വിമാനത്താവളത്തിലിറിങ്ങി. അന്തർദേശീയ വാണിജ്യ സെക്രട്ടറി ലിയാം ഫോക്സ് ട്രംപിനെയും ഭാര്യ മെലാനിയയെയും സ്വീകരിച്ചു.
തുടർന്നു മറീൻ ഹെലികോപ്റ്ററിൽ ട്രംപ് ലണ്ടനിലെ ബ്രിട്ടീഷ് സ്ഥാനപതിയുടെ വസതിയിലേക്കു പോയി. ബ്ളെൻഹിം പാലസിൽ പ്രധാനമന്ത്രി തെരേസാ മേ അത്താഴവിരുന്നു നൽകി. ഇന്ന് വിൻഡ്സർ കാസിലിൽ എലിസബത്ത് രാജ്ഞിയുമായി കൂടിക്കാഴ്ച നടത്തും. ശനിയാഴ്ച സ്കോട്ലൻഡിലേക്കു പോകും. അവിടെ ട്രംപിനു സ്വന്തം ഗോൾഫ് ക്ലബ്ബുണ്ട്.
ബ്രസൽസിലെ നാറ്റോ ഉച്ചകോടിക്കുശേഷം ട്രംപിനെയും വഹിച്ചുകൊണ്ടുള്ള എയർഫോഴ്സ് വൺ വിമാനം എസക്സിലെ സ്റ്റാൻസ്റ്റെഡ് വിമാനത്താവളത്തിലിറിങ്ങി. അന്തർദേശീയ വാണിജ്യ സെക്രട്ടറി ലിയാം ഫോക്സ് ട്രംപിനെയും ഭാര്യ മെലാനിയയെയും സ്വീകരിച്ചു.
തുടർന്നു മറീൻ ഹെലികോപ്റ്ററിൽ ട്രംപ് ലണ്ടനിലെ ബ്രിട്ടീഷ് സ്ഥാനപതിയുടെ വസതിയിലേക്കു പോയി. ബ്ളെൻഹിം പാലസിൽ പ്രധാനമന്ത്രി തെരേസാ മേ അത്താഴവിരുന്നു നൽകി. ഇന്ന് വിൻഡ്സർ കാസിലിൽ എലിസബത്ത് രാജ്ഞിയുമായി കൂടിക്കാഴ്ച നടത്തും. ശനിയാഴ്ച സ്കോട്ലൻഡിലേക്കു പോകും. അവിടെ ട്രംപിനു സ്വന്തം ഗോൾഫ് ക്ലബ്ബുണ്ട്.