പാരീസ്: ഫ്രഞ്ചുകാർ വധശിക്ഷ നടപ്പാക്കാൻ ഉപയോഗിച്ചിരുന്ന ഗില്ലറ്റിനിന്റെ അസൽ മാതൃക 8,000 ഡോളറിനു ലേലത്തിൽ പോയി. 150 വർഷം പഴക്കമുള്ള ഗില്ലറ്റിൻ മാതൃക വാങ്ങിയത് ഫ്രഞ്ച് വ്യവസായി ക്രിസ്റ്റഫർ ഫെവ്രിയർ ആണ്.
ശിക്ഷാ ഉപകരണം ലേലത്തിൽ വയ്ക്കുന്നതിൽ ഫ്രഞ്ച് സർക്കാർ എതിർപ്പ് ഉന്നയിച്ചിരുന്നു. എന്നാൽ ഈ ഗില്ലറ്റിൻ ഒരിക്കൽപ്പോലും ഉപയോഗിച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടി കന്പനി ലേല നടപടികളുമായി മുന്നോട്ടു പോകുകയായിരുന്നു.
ഫ്രഞ്ച് വിപ്ലവം മുതലാണ് ഗില്ലറ്റിൻ ഉപയോഗിക്കുന്നത്. വിപ്ലവകാലത്ത് 16,000 പേരെ ഈ ഉപരണം കൊണ്ടു തലവെട്ടിക്കൊന്നു. ഇവരിൽ ലൂയി പതിനാറാമൻ രാജാവും മേരി അന്റ്വായിൻ രാജ്ഞിയും ഉൾപ്പെടുന്നു.
1977 വരെ ഫ്രാൻസിൽ ഗില്ലറ്റിൻ വധശിക്ഷ തുടർന്നു. 1981ൽ വധശിക്ഷ തന്നെ ഫ്രാൻസ് ഉപേക്ഷിച്ചു. യഥാർഥ ഗില്ലറ്റിനുകൾ മുന്പ് ലേലത്തിൽ വച്ചിട്ടുണ്ട്. 2011ൽ ഇത്തരമൊരെണ്ണത്തിന് 2,22,000 യൂറോ ലഭിച്ചു.
ശിക്ഷാ ഉപകരണം ലേലത്തിൽ വയ്ക്കുന്നതിൽ ഫ്രഞ്ച് സർക്കാർ എതിർപ്പ് ഉന്നയിച്ചിരുന്നു. എന്നാൽ ഈ ഗില്ലറ്റിൻ ഒരിക്കൽപ്പോലും ഉപയോഗിച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടി കന്പനി ലേല നടപടികളുമായി മുന്നോട്ടു പോകുകയായിരുന്നു.
ഫ്രഞ്ച് വിപ്ലവം മുതലാണ് ഗില്ലറ്റിൻ ഉപയോഗിക്കുന്നത്. വിപ്ലവകാലത്ത് 16,000 പേരെ ഈ ഉപരണം കൊണ്ടു തലവെട്ടിക്കൊന്നു. ഇവരിൽ ലൂയി പതിനാറാമൻ രാജാവും മേരി അന്റ്വായിൻ രാജ്ഞിയും ഉൾപ്പെടുന്നു.
1977 വരെ ഫ്രാൻസിൽ ഗില്ലറ്റിൻ വധശിക്ഷ തുടർന്നു. 1981ൽ വധശിക്ഷ തന്നെ ഫ്രാൻസ് ഉപേക്ഷിച്ചു. യഥാർഥ ഗില്ലറ്റിനുകൾ മുന്പ് ലേലത്തിൽ വച്ചിട്ടുണ്ട്. 2011ൽ ഇത്തരമൊരെണ്ണത്തിന് 2,22,000 യൂറോ ലഭിച്ചു.