ടോക്കിയോ: പെരുമഴയും പ്രളയവും നാശം വിതച്ച പടിഞ്ഞാറൻ ജപ്പാനിൽ മരണസംഖ്യ 200 ആയി. 60 പേരെ കാണാതായിട്ടുണ്ടെന്നും ഇവർക്കുവേണ്ടി തെരച്ചിൽ തുടരുകയാണന്നും നാഷണൽ പോലീസ് അക്കാദമി മേധാവി പറഞ്ഞു. പ്രളയക്കെടുതി ഏറെ നേരിട്ട ഒകായമാ പ്രീഫെക്ചറിൽ മാത്രം 18 പേരെ കാണാതായിട്ടുണ്ട്.നിരവധി വീടുകളും പാലങ്ങളും റോഡുകളും പ്രളയത്തിൽ തകർന്നു. ഇനിയും പതിനായിരത്തിലധികം പേർ ദുരിതാശ്വാസ ക്യാന്പുകളിലുണ്ട്. പ്രധാനമന്ത്രി ഷിൻസോ ആബെ വിദേശപര്യടനം ഒഴിവാക്കി ദുരിതാശ്വാസ ക്യാന്പുകൾ സന്ദർശിച്ചു.