കാബൂൾ: അഫ്ഗാനിസ്ഥാനിലെ കുണ്ഡൂസ് പ്രവശ്യയിലെ സൈനിക കേന്ദ്രങ്ങൾക്കു നേരേ താലിബാൻ ഭീകരർ നടത്തിയ ആക്രമണത്തിൽ ഇതിനകം കുറഞ്ഞത് 40 സൈനികർക്കു ജീവഹാനി നേരിട്ടു. നിരവധി പേർക്കു പരിക്കേറ്റിട്ടുണ്ട്. ഏതാനും ഭീകരരും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് പ്രതിരോധവകുപ്പ് വക്താവ് മുഹമ്മദ് റാഡ്മാനിഷ് അറിയിച്ചു. ഭീകരർക്ക് എതിരേ കര, വ്യോമ ആക്രമണം ആരംഭിച്ചതായും റാഡ്മാനിഷ് പറഞ്ഞു.
പതിനൊന്നു സൈനിക താവളങ്ങൾ പിടിച്ചെന്നും 65 സൈനികരെയും നിരവധി പ്രാദേശിക പോലീസുകാരെയും വകവരുത്തിയെന്നും താലിബാൻ അവകാശപ്പെട്ടു. ഇതിനിടെ ഗസ്നി പ്രവിശ്യയിൽ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ 24 താലിബാൻകാർ കൊല്ലപ്പെട്ടെന്നും 17 പേർക്കു പരിക്കേറ്റെന്നും പ്രതിരോധമന്ത്രാലയം അവകാശപ്പെട്ടു.
പതിനൊന്നു സൈനിക താവളങ്ങൾ പിടിച്ചെന്നും 65 സൈനികരെയും നിരവധി പ്രാദേശിക പോലീസുകാരെയും വകവരുത്തിയെന്നും താലിബാൻ അവകാശപ്പെട്ടു. ഇതിനിടെ ഗസ്നി പ്രവിശ്യയിൽ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ 24 താലിബാൻകാർ കൊല്ലപ്പെട്ടെന്നും 17 പേർക്കു പരിക്കേറ്റെന്നും പ്രതിരോധമന്ത്രാലയം അവകാശപ്പെട്ടു.