ചെന്നൈ: സൂപ്പർസ്റ്റാർ രജനീകാന്തിന്റെ രജനി മക്കൾ മൺട്രം പാർട്ടിയുടെ സെക്രട്ടറി സ്ഥാനത്തുനിന്ന് എം. മഹാലിംഗത്തെ മാറ്റിയെന്ന പ്രചാരണം നിഷേധിച്ച് രജനി ഫോറം രംഗത്ത്.
ആർഎംഎം അഡ്മിനിസ്ട്രേറ്റർ വി.എം. സുധാകറാണ് ഈ വാർത്തവ്യാജമാണെന്നു കാട്ടി രംഗത്തു വന്നത്. നിർമാണ കന്പനിയായ ലൈക പ്രൊഡക്ഷൻസിലെ ഉന്നത ഉദ്യോഗസ്ഥനായിരുന്നു മഹാലിംഗം.
തന്റെ രാഷ്ട്രീയ പാർട്ടി കഴിഞ്ഞ ഡിസംബർ അവസാനമാണ് രജനീകാന്ത് ഒൗദ്യോഗികമായി പ്രഖ്യാപിച്ചത്. രജനീകാന്താണ് ഫെബ്രുവരിയിൽ മഹാലിംഗത്തെ പാർട്ടി സെക്രട്ടറിയായി നിയമിച്ചത്. മഹാലിംഗം നേരത്തെ സാന്പത്തിക ക്രമക്കേടുകൾ കാട്ടിയെന്നു സാമൂഹമാധ്യമങ്ങളിൽ പ്രചരിച്ച സാഹചര്യത്തിൽ തത്സ്ഥാനത്തു നിന്നു മാറ്റിയെന്നായിരുന്നു വാർത്തകൾ.
ആർഎംഎം അഡ്മിനിസ്ട്രേറ്റർ വി.എം. സുധാകറാണ് ഈ വാർത്തവ്യാജമാണെന്നു കാട്ടി രംഗത്തു വന്നത്. നിർമാണ കന്പനിയായ ലൈക പ്രൊഡക്ഷൻസിലെ ഉന്നത ഉദ്യോഗസ്ഥനായിരുന്നു മഹാലിംഗം.
തന്റെ രാഷ്ട്രീയ പാർട്ടി കഴിഞ്ഞ ഡിസംബർ അവസാനമാണ് രജനീകാന്ത് ഒൗദ്യോഗികമായി പ്രഖ്യാപിച്ചത്. രജനീകാന്താണ് ഫെബ്രുവരിയിൽ മഹാലിംഗത്തെ പാർട്ടി സെക്രട്ടറിയായി നിയമിച്ചത്. മഹാലിംഗം നേരത്തെ സാന്പത്തിക ക്രമക്കേടുകൾ കാട്ടിയെന്നു സാമൂഹമാധ്യമങ്ങളിൽ പ്രചരിച്ച സാഹചര്യത്തിൽ തത്സ്ഥാനത്തു നിന്നു മാറ്റിയെന്നായിരുന്നു വാർത്തകൾ.