ന്യൂഡൽഹി: കേരളത്തിൽ ഒരാഴ്ചയിലേറെയായുള്ള വ്യാപകമായ മഴയിലും കൊടുങ്കാറ്റിലും ഉണ്ടായ വലിയ നാശനഷ്ടങ്ങൾക്ക് അടിയന്തര കേന്ദ്രസഹായം എത്തിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര കൃഷിമന്ത്രി രാധാ മോഹൻ സിംഗിന് പ്രഫ. കെ.വി. തോമസ് നിവേദനം നൽകി.
കാർഷിക- മത്സ്യ മേഖലകളിലാണ് ഏറ്റവുമധികം നഷ്ടം ഉണ്ടായിട്ടുള്ളത്. എറണാകുളം ജില്ലയിൽ മാത്രം അഞ്ചു പേർ മരിച്ചു. അഞ്ചു കോടിയിലേറെ രൂപയുടെ നഷ്ടങ്ങളും സംഭവിച്ചു. ജില്ലയിലെ 1,886 ഹെക്ടർ കൃഷിഭൂമിക്കും നാശം സംഭവിച്ചു. കേരളത്തിലും പ്രത്യേകിച്ച് എറണാകുളം ജില്ലയിലും ഉണ്ടായിട്ടുള്ള നാശനഷ്ടങ്ങൾക്ക് അടിയന്തരസഹായം നൽകണമെന്ന് കൃഷിമന്ത്രിയോട് കെ.വി.തോമസ് അഭ്യർഥിച്ചു.
കാർഷിക- മത്സ്യ മേഖലകളിലാണ് ഏറ്റവുമധികം നഷ്ടം ഉണ്ടായിട്ടുള്ളത്. എറണാകുളം ജില്ലയിൽ മാത്രം അഞ്ചു പേർ മരിച്ചു. അഞ്ചു കോടിയിലേറെ രൂപയുടെ നഷ്ടങ്ങളും സംഭവിച്ചു. ജില്ലയിലെ 1,886 ഹെക്ടർ കൃഷിഭൂമിക്കും നാശം സംഭവിച്ചു. കേരളത്തിലും പ്രത്യേകിച്ച് എറണാകുളം ജില്ലയിലും ഉണ്ടായിട്ടുള്ള നാശനഷ്ടങ്ങൾക്ക് അടിയന്തരസഹായം നൽകണമെന്ന് കൃഷിമന്ത്രിയോട് കെ.വി.തോമസ് അഭ്യർഥിച്ചു.