ന്യൂഡൽഹി: വിവാഹ ആഘോഷത്തിനുവന്ന ചെലവിന്റെ കണക്കുകൾ ബന്ധപ്പെട്ട അധികാരികൾക്കു സമർപ്പിക്കുന്നതു നിർബന്ധമാക്കുന്നതിനെക്കുറിച്ചു പരിശോധിക്കാൻ സുപ്രീം കോടതിയുടെ നിർദേശം.
നിയമം ഭേദഗതി ചെയ്യേണ്ടതുണ്ടെങ്കിൽ അക്കാര്യങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിച്ച് അറിയിക്കാൻ കോടതി കേന്ദ്ര സർക്കാരിനോടു നിർദേശിച്ചു. വിവാഹവുമായി ബന്ധപ്പെട്ട അമിത ചെലവ് സ്ത്രീധനം വാങ്ങുന്നതു വർധിപ്പിക്കുന്നതിന് ഇടയാക്കുന്നുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ഇടപെടൽ.
വിവാഹത്തിനുള്ള ചെലവ് കണക്കുകൾ വിവാഹം രജിസ്റ്റർ ചെയ്യുന്നതുമായി ബന്ധപ്പെട്ട അധികാരിക്കു നൽകുന്നതു നിർബന്ധമാക്കുന്നതാണ് സർക്കാർ പരിശോധിക്കേണ്ടത്.
കണക്കുകൾ ഭാര്യയുടെയും ഭർത്താവിന്റെയും ബാങ്ക് അക്കൗണ്ടുകളുമായി ബന്ധപ്പെടുത്തിയിട്ടാകണം. ഇത്തരം നടപടികൾ സ്ത്രീധനം വാങ്ങുന്നതു കുറയ്ക്കാൻ ഉപകരിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.
കേസിൽ കേന്ദ്ര സർക്കാരിനു നോട്ടീസ് അയയ്ക്കാൻ നിർദേശിച്ച കോടതി, അഡീഷണൽ സോളിസിറ്റർ ജനറൽ പി.എസ്. നരസിംഹയോടു കോടതിയെ സഹായിക്കാനും നിർദേശിച്ചു.
നിയമം ഭേദഗതി ചെയ്യേണ്ടതുണ്ടെങ്കിൽ അക്കാര്യങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിച്ച് അറിയിക്കാൻ കോടതി കേന്ദ്ര സർക്കാരിനോടു നിർദേശിച്ചു. വിവാഹവുമായി ബന്ധപ്പെട്ട അമിത ചെലവ് സ്ത്രീധനം വാങ്ങുന്നതു വർധിപ്പിക്കുന്നതിന് ഇടയാക്കുന്നുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ഇടപെടൽ.
വിവാഹത്തിനുള്ള ചെലവ് കണക്കുകൾ വിവാഹം രജിസ്റ്റർ ചെയ്യുന്നതുമായി ബന്ധപ്പെട്ട അധികാരിക്കു നൽകുന്നതു നിർബന്ധമാക്കുന്നതാണ് സർക്കാർ പരിശോധിക്കേണ്ടത്.
കണക്കുകൾ ഭാര്യയുടെയും ഭർത്താവിന്റെയും ബാങ്ക് അക്കൗണ്ടുകളുമായി ബന്ധപ്പെടുത്തിയിട്ടാകണം. ഇത്തരം നടപടികൾ സ്ത്രീധനം വാങ്ങുന്നതു കുറയ്ക്കാൻ ഉപകരിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.
കേസിൽ കേന്ദ്ര സർക്കാരിനു നോട്ടീസ് അയയ്ക്കാൻ നിർദേശിച്ച കോടതി, അഡീഷണൽ സോളിസിറ്റർ ജനറൽ പി.എസ്. നരസിംഹയോടു കോടതിയെ സഹായിക്കാനും നിർദേശിച്ചു.