ന്യൂഡൽഹി: കണ്ടാലൊരു ടെലിവിഷൻ ടവർ പോലെ ഇരിക്കുന്ന ഐഫൽ ടവറിനെക്കാൾ എത്രയോ സുന്ദരമാണ് താജ്മഹൽ എന്ന് സുപ്രീം കോടതി. പൈതൃകസ്മാരകമായ താജ്മഹലിന്റെ സംരക്ഷണത്തിൽ അലംഭാവം കാണിക്കുന്നതിൽ കേന്ദ്രസർക്കാരിനെയും ഉത്തർപ്രദേശ് സർക്കാരിനെയും സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചു.
താജ്മഹൽ സംരക്ഷണത്തിനായി ഒരു ദർശനരേഖ ഉണ്ടാക്കുന്നതിൽ യോഗി ആദിത്യനാഥ് സർക്കാർ പരാജയപ്പെട്ടെന്നും കോടതി കുറ്റപ്പെടുത്തി. ലോക മഹാത്ഭുതങ്ങളിൽ ഒന്നായ താജ്മഹൽ ഒന്നുകിൽ സംരക്ഷിക്കുകയോ അല്ലെങ്കിൽ പൊളിച്ചു നീക്കുകയോ വേണമെന്നാണ് സുപ്രീംകോടതി പറഞ്ഞത്.
താജ്മഹലിന്റെ അറ്റകുറ്റപ്പണികൾ സമയബന്ധിതമായി നടക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി നൽകിയ ഹർജി പരിഗണിക്കവേയാണ് ജസ്റ്റീസുമാരായ മദൻ.ബി ലോകൂർ, ദീപക് ഗുപ്ത എന്നിവർ അടങ്ങിയ ബെഞ്ചിന്റെ വിമർശനം. യുപി സർക്കാർ താജ്മഹലിന്റെ സംരക്ഷണത്തിനായി ഒരു നടപടിയും എടുക്കുന്നില്ല. ഇതു സംബന്ധിച്ച പാർലമെന്ററി സമിതിയുടെ റിപ്പോർട്ടും അവഗണിക്കുന്നു. സംരക്ഷണത്തിനായി എന്തു നടപടികൾ എടുക്കുന്നുവെന്നും ഇനി എന്തെല്ലാമാണ് എടുക്കാനിരിക്കുന്നതെന്നു വ്യക്തമാക്കണമെന്നു കോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. കാണ്പുർ ഐഐടിയിൽ നിന്നുള്ള ഗവേഷകർ താജ്മഹലിനു ചുറ്റുമുള്ള മലിനീകരണത്തെക്കുറിച്ചു പഠിക്കുകയാണെന്നും നാലുമാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാമെന്നുമായിരുന്നു കേന്ദ്രത്തിന്റെ പ്രതികരണം. സംരക്ഷണത്തിനായി പ്രത്യേക സമിതി രൂപീകരിക്കുമെന്നും കേന്ദ്രം വ്യക്തമാക്കി. താജ്മഹൽ സംരക്ഷിക്കുന്നതിൽ സർക്കാരുകളുടെ ഭാഗത്ത് ആത്മാർഥത ഉണ്ടെന്നു കരുതുന്നില്ല. നന്നായി സംരക്ഷിക്കുകയാണെങ്കിൽ താജ്മഹൽ കൂടുതൽ ആളുകളെ ആകർഷിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.
നിങ്ങളുടെ അലംഭാവം കൊണ്ട് രാജ്യത്തിന് ഉണ്ടാകുന്ന നഷ്ടം എന്താണെന്ന് തിരിച്ചറിയുന്നുണ്ടോ എന്നാണ് കോടതി സർക്കാരിനോട് ചോദിച്ചത്. ജൂലൈ 31 മുതൽ കേസിൽ തുടർച്ചയായി വാദം കേൾക്കുമെന്നും താജ്മഹൽ സംരക്ഷണവുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും സമർപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. താജ്മഹൽ സംരക്ഷിക്കുന്നിതായി മതിയായ നടപടികൾ എടുക്കാത്തതിൽ കഴിഞ്ഞ മേയ് ഒന്പതിന് ഇന്ത്യൻ പുരാവസ്തു വകുപ്പിനെ സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചിരുന്നു. താജ്മഹലിനെ കീടങ്ങളും ഫംഗസും പ്രതികൂലമായി ബാധിച്ചിട്ടുണ്ടോ എന്ന് ആശങ്ക പ്രകടിപ്പിച്ച സുപ്രീംകോടതി ആർക്കിയോളജിക്കൽ സർവേ താജിന്റെ സംരക്ഷണത്തിനായി എന്തു നടപടികളാണു സ്വീകരിച്ചിരിക്കുന്നതെന്നും ചോദിച്ചിരുന്നു.
താജ്മഹലിൽ പായൽ (ആൽഗ) പിടിക്കുന്നതാണ് പ്രധാന പ്രശ്നമെന്നായിരുന്നു പുരാവസ്തു വകുപ്പിന്റെ വിശദീകരണം. അപ്പോൾ പായലുകൾ എങ്ങനെയാണ് താജ്മഹലിന്റെ ഏറ്റവും ഉയരമുള്ള ഭാഗങ്ങളിൽ വരെയെത്തിയതെന്ന് കോടതി ചോദിച്ചു. പറന്നെത്തിയെന്നായിരുന്നു ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ മറുപടി. പായലുകൾക്ക് പറക്കാനാകുമോ എന്ന് കോടതി തിരിച്ചു ചോദിച്ചു.
താജ്മഹൽ സംരക്ഷണത്തിനായി ഒരു ദർശനരേഖ ഉണ്ടാക്കുന്നതിൽ യോഗി ആദിത്യനാഥ് സർക്കാർ പരാജയപ്പെട്ടെന്നും കോടതി കുറ്റപ്പെടുത്തി. ലോക മഹാത്ഭുതങ്ങളിൽ ഒന്നായ താജ്മഹൽ ഒന്നുകിൽ സംരക്ഷിക്കുകയോ അല്ലെങ്കിൽ പൊളിച്ചു നീക്കുകയോ വേണമെന്നാണ് സുപ്രീംകോടതി പറഞ്ഞത്.
താജ്മഹലിന്റെ അറ്റകുറ്റപ്പണികൾ സമയബന്ധിതമായി നടക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി നൽകിയ ഹർജി പരിഗണിക്കവേയാണ് ജസ്റ്റീസുമാരായ മദൻ.ബി ലോകൂർ, ദീപക് ഗുപ്ത എന്നിവർ അടങ്ങിയ ബെഞ്ചിന്റെ വിമർശനം. യുപി സർക്കാർ താജ്മഹലിന്റെ സംരക്ഷണത്തിനായി ഒരു നടപടിയും എടുക്കുന്നില്ല. ഇതു സംബന്ധിച്ച പാർലമെന്ററി സമിതിയുടെ റിപ്പോർട്ടും അവഗണിക്കുന്നു. സംരക്ഷണത്തിനായി എന്തു നടപടികൾ എടുക്കുന്നുവെന്നും ഇനി എന്തെല്ലാമാണ് എടുക്കാനിരിക്കുന്നതെന്നു വ്യക്തമാക്കണമെന്നു കോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. കാണ്പുർ ഐഐടിയിൽ നിന്നുള്ള ഗവേഷകർ താജ്മഹലിനു ചുറ്റുമുള്ള മലിനീകരണത്തെക്കുറിച്ചു പഠിക്കുകയാണെന്നും നാലുമാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാമെന്നുമായിരുന്നു കേന്ദ്രത്തിന്റെ പ്രതികരണം. സംരക്ഷണത്തിനായി പ്രത്യേക സമിതി രൂപീകരിക്കുമെന്നും കേന്ദ്രം വ്യക്തമാക്കി. താജ്മഹൽ സംരക്ഷിക്കുന്നതിൽ സർക്കാരുകളുടെ ഭാഗത്ത് ആത്മാർഥത ഉണ്ടെന്നു കരുതുന്നില്ല. നന്നായി സംരക്ഷിക്കുകയാണെങ്കിൽ താജ്മഹൽ കൂടുതൽ ആളുകളെ ആകർഷിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.
നിങ്ങളുടെ അലംഭാവം കൊണ്ട് രാജ്യത്തിന് ഉണ്ടാകുന്ന നഷ്ടം എന്താണെന്ന് തിരിച്ചറിയുന്നുണ്ടോ എന്നാണ് കോടതി സർക്കാരിനോട് ചോദിച്ചത്. ജൂലൈ 31 മുതൽ കേസിൽ തുടർച്ചയായി വാദം കേൾക്കുമെന്നും താജ്മഹൽ സംരക്ഷണവുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും സമർപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. താജ്മഹൽ സംരക്ഷിക്കുന്നിതായി മതിയായ നടപടികൾ എടുക്കാത്തതിൽ കഴിഞ്ഞ മേയ് ഒന്പതിന് ഇന്ത്യൻ പുരാവസ്തു വകുപ്പിനെ സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചിരുന്നു. താജ്മഹലിനെ കീടങ്ങളും ഫംഗസും പ്രതികൂലമായി ബാധിച്ചിട്ടുണ്ടോ എന്ന് ആശങ്ക പ്രകടിപ്പിച്ച സുപ്രീംകോടതി ആർക്കിയോളജിക്കൽ സർവേ താജിന്റെ സംരക്ഷണത്തിനായി എന്തു നടപടികളാണു സ്വീകരിച്ചിരിക്കുന്നതെന്നും ചോദിച്ചിരുന്നു.
താജ്മഹലിൽ പായൽ (ആൽഗ) പിടിക്കുന്നതാണ് പ്രധാന പ്രശ്നമെന്നായിരുന്നു പുരാവസ്തു വകുപ്പിന്റെ വിശദീകരണം. അപ്പോൾ പായലുകൾ എങ്ങനെയാണ് താജ്മഹലിന്റെ ഏറ്റവും ഉയരമുള്ള ഭാഗങ്ങളിൽ വരെയെത്തിയതെന്ന് കോടതി ചോദിച്ചു. പറന്നെത്തിയെന്നായിരുന്നു ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ മറുപടി. പായലുകൾക്ക് പറക്കാനാകുമോ എന്ന് കോടതി തിരിച്ചു ചോദിച്ചു.