ന്യൂഡൽഹി: പട്ടികജാതി, പട്ടിക വർഗ വിഭാഗക്കാർക്ക് സ്ഥാനക്കയത്തിനു സംവരണം നൽകണമെന്നാവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതിയുടെ ഏഴംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കും. കേസ് വേഗത്തിൽ പരിഗണിക്കണമെന്ന് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടതിനെത്തുടർന്നാണു ഭരണഘടനാ ബെഞ്ചിന് ഉടൻ രൂപം നൽകുമെന്ന് ചീഫ് ജസ്റ്റീസ് ദീപക് മിശ്ര വ്യക്തമാക്കിയത്. എന്നാൽ, ഭരണഘടന ബെഞ്ച് വിഷയത്തിൽ തീരുമാനം എടുക്കുംവരെ ഇടക്കാല ഉത്തരവ് ഇറക്കാനാകില്ലെന്നും കോടതി പറഞ്ഞു.
കേസിൽ തീരുമാനം ആകാത്തതിനാൽ സ്ഥാനക്കയറ്റങ്ങൾ മുടങ്ങിക്കിടക്കുകയാണെന്ന് അറ്റോർണി ജനറൽ ചൂണ്ടിക്കാട്ടി. എങ്കിലും ഇടക്കാല ഉത്തരവ് ഇറക്കാനാകില്ലെന്നാണ് സുപ്രീംകോടതി പറഞ്ഞത്. ഇതോടെ ഈ വിഷയത്തിൽ മാനദണ്ഡങ്ങൾ നിശ്ചയിച്ച നാഗരാജ് കേസിലെ വിധി തത്കാലം തുടരും. 2006ലെ നാഗരാജ് കേസ് വിധി പരിശോധിക്കാൻ ഏഴംഗ ബെഞ്ച് രൂപീകരിക്കുമെന്ന് ചീഫ് ജസ്റ്റീസ് ദീപക് മിശ്ര, ജസ്റ്റീസുമാരായ എ.എം ഖാൻവിൽക്കർ, ഡി.വൈ ചന്ദ്രചൂഡ് എന്നിവർ വ്യക്തമാക്കി. മുൻ വിധികളിൽ ആശയക്കുഴപ്പം ഉള്ളതു കൊണ്ട് റയിൽവേയിലും വിവിധ വകുപ്പുകളിലുമായി നിരവധി ഉദ്യോഗക്കയറ്റങ്ങൾ മുടങ്ങിക്കിടക്കുകയാണെന്ന് അറ്റോർണി ജനറൽ ചൂണ്ടിക്കാട്ടി.
ഓഗസ്റ്റ് ആദ്യവാരം കേസ് പരിണനയ്ക്കെടുക്കാമെന്നു കോടതി പറഞ്ഞു.
കേസിൽ തീരുമാനം ആകാത്തതിനാൽ സ്ഥാനക്കയറ്റങ്ങൾ മുടങ്ങിക്കിടക്കുകയാണെന്ന് അറ്റോർണി ജനറൽ ചൂണ്ടിക്കാട്ടി. എങ്കിലും ഇടക്കാല ഉത്തരവ് ഇറക്കാനാകില്ലെന്നാണ് സുപ്രീംകോടതി പറഞ്ഞത്. ഇതോടെ ഈ വിഷയത്തിൽ മാനദണ്ഡങ്ങൾ നിശ്ചയിച്ച നാഗരാജ് കേസിലെ വിധി തത്കാലം തുടരും. 2006ലെ നാഗരാജ് കേസ് വിധി പരിശോധിക്കാൻ ഏഴംഗ ബെഞ്ച് രൂപീകരിക്കുമെന്ന് ചീഫ് ജസ്റ്റീസ് ദീപക് മിശ്ര, ജസ്റ്റീസുമാരായ എ.എം ഖാൻവിൽക്കർ, ഡി.വൈ ചന്ദ്രചൂഡ് എന്നിവർ വ്യക്തമാക്കി. മുൻ വിധികളിൽ ആശയക്കുഴപ്പം ഉള്ളതു കൊണ്ട് റയിൽവേയിലും വിവിധ വകുപ്പുകളിലുമായി നിരവധി ഉദ്യോഗക്കയറ്റങ്ങൾ മുടങ്ങിക്കിടക്കുകയാണെന്ന് അറ്റോർണി ജനറൽ ചൂണ്ടിക്കാട്ടി.
ഓഗസ്റ്റ് ആദ്യവാരം കേസ് പരിണനയ്ക്കെടുക്കാമെന്നു കോടതി പറഞ്ഞു.