ന്യൂഡൽഹി: റിലയൻസ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിൽ തുടങ്ങാനിരിക്കുന്ന ജിയോ ഇൻസ്റ്റിറ്റ്യൂട്ടിന് ശ്രേഷ്ഠ പദവി ലഭിക്കാൻ മുകേഷ് അംബാനി തന്നെ മുന്നിട്ടിറങ്ങി. മുൻ ചീഫ് ഇലക്ഷൻ കമ്മീഷണറായിരുന്ന എൻ. ഗോപാല സ്വാമി അധ്യക്ഷനായി എംപവേർഡ് എക്സ്പേർട്ട് (ഇഇസി) കമ്മിറ്റിക്കു മുന്നിൽ ജിയോ ഇൻസ്റ്റിറ്റ്യൂട്ടിന് വേണ്ടി എത്തിയ എട്ടംഗ സംഘത്തെ നയിച്ചത് അംബാനി നേരിട്ടായിരുന്നു.
വിദ്യാഭ്യാസ വിദഗ്ധനും മുൻ മാനവ വിഭവശേഷി വകുപ്പു സെക്രട്ടറിയുമായ വിനയ് ശീൽ ഒബ്റോയിയും അംബാനിയോടൊപ്പമുണ്ടായിരുന്നു. എല്ലാ ചോദ്യങ്ങൾക്കും മുകേഷ് അംബാനി തന്നെയാണ് ഇഇസിക്ക് ഉത്തരം നൽകിയത്. തന്റെ സ്വപ്ന പദ്ധതിയായ ജിയോ ഇൻസ്റ്റിറ്റ്യൂട്ട് യാഥാർഥ്യമാക്കാൻ അംബാനി യുപിഎ സർക്കാരിനെയും സമീപിച്ചിരുന്നുവെന്നും വിവരമുണ്ട്.
മോദി-അംബാനി ഭായി- ഭായി കൂട്ടുകെട്ടിന്റെ ഭാഗമായാണു റിലയൻസിന്റെ ഉടമസ്ഥതയിൽ തുടങ്ങാനിരിക്കുന്ന സ്ഥാപനത്തിന് ശ്രേഷ്ഠ പദവി നൽകിയതെന്നാരോപിച്ച് എൻഎസ്യുഐ ഇന്നലെ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിനു മുന്നിൽ പ്രതിഷേധ ധർണ നടത്തി. അതിനിടെ, ശ്രേഷ്ഠ ഭാഷാ പദവിക്കായുള്ള ചട്ടങ്ങൾ ജിയോ ഇൻസ്റ്റിറ്റ്യൂട്ടിന് അനുകൂലമായി തയാറാക്കിയതാണെന്നും ആരോപണം ഉയർന്നിട്ടുണ്ട്. രാജ്യത്തെ അഭിമാന വിദ്യാഭ്യാസ സ്ഥാപനമായ ജെഎൻയുവിനെയും കേന്ദ്ര സർവകലാശാലകളെയും തള്ളിയാണ് സ്വകാര്യ മേഖലയിൽ നിന്ന് തുടങ്ങാനിരിക്കുന്ന (ഗ്രീൻ ഫീൽഡ്) സ്ഥാപനങ്ങളുടെ ഗണത്തിൽ പെടുത്തി ജിയോ ഇൻസ്റ്റിറ്റ്യൂട്ടിന് ശ്രേഷ്ഠ പദവി നൽകിയത്. എന്നാൽ, ബിജെപി സർക്കാർ അംബാനിക്ക് വാരിക്കോരി നൽകുകയാണെന്ന് രൂക്ഷ വിമർശനങ്ങൾ ഉയർന്നതോടെ വിശദീകരണം നൽകി കൈ കഴുകാനാണ് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം ശ്രമിച്ചത്. ജിയോ ഇൻസ്റ്റിറ്റ്യൂട്ടിനെ ഇപ്പോൾ പരിഗണിച്ചിട്ടേ ഉള്ളൂവെന്നു മൂന്നു വർഷങ്ങൾക്ക് ശേഷം സ്ഥാപനം പ്രവർത്തിച്ചു തുടങ്ങി വിലയിരുത്തിയതിന് ശേഷം മാത്രമേ പദവി നൽകൂ എന്നുമായിരുന്നു തത്കാലം വിശദീകരണം നൽകിയത്.
അതേസമയം എംപവേർഡ് എക്സ്പേർട്ട് കമ്മിറ്റിക്കു മുൻപിൽ ജിയോ ഇൻസ്റ്റിറ്റ്യൂട്ടിനു ശ്രേഷ്ഠ പദവി ലഭിക്കാൻ വേണ്ടി എത്തിയ റിലയൻസ് സംഘം മുകേഷ് അംബാനിക്കും തങ്ങൾക്കും വിദ്യാഭ്യാസ മേഖലയിൽ ദീർഘകാല പരിചയമുണ്ടെന്നു തെളിയിക്കാനാണു ശ്രമിച്ചത്. ധീരുഭായി അംബാനി ഇന്റർനാഷൽ സ്കൂൾ, 13 റിലയൻസ് ഫൗണ്ടേഷൻ സ്കൂളുകൾ എന്നിവടങ്ങളിലായി 13,000 വിദ്യാർഥികൾ പഠിക്കുന്നുണ്ട്.
ധീരുഭായി അംബാനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ആൻഡ് ടെക്നോളജി, പണ്ഡിറ്റ് ദീൻദയാൽ പെട്രോളിയം യൂണിവേഴ്സിറ്റി തുടങ്ങിയവയും റിലയൻസിന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്നു. ഇതിനൊക്കെ പുറമേ ബെംഗളുരു ഐഐഎമ്മിൽ മുകേഷ് അംബാനി ചെയർമാനായിരുന്ന കാര്യവും ഇവർ സമിതിക്കു മുന്നിൽ ആവർത്തിച്ചു. ഗ്രീൻഫീൽഡ് വിഭാഗത്തിൽ ശ്രേഷ്ഠ പദവിക്കായി പതിനൊന്നു അപേക്ഷകൾ ലഭിച്ചതിൽ ജിയോ ഇൻസ്റ്റിറ്റ്യൂട്ടിന് മാത്രമാണ് നിർദിഷ്ഠ മാനദണ്ഡങ്ങൾ പാലിക്കാനായതെന്നാണ് ഇഇസി നൽകുന്ന വിശദീകരണം.
ജിയോ ഇൻസ്റ്റിറ്റ്യൂട്ട് സമിതിക്കു മുന്നിൽ നൽകിയ ഉറപ്പുകൾ
* മഹാരാഷ്ട്രയിലെ കർജാതിൽ റിലയൻസിന്റെ ഉടമസ്ഥതയിൽ ഉള്ള സ്ഥലത്ത് ഒരു വർഷത്തിനുള്ളിൽ തന്നെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കും.
* രണ്ടാം വർഷം അഡ്മിഷൻ നടപടികൾ ആരംഭിച്ചിരിക്കും.
* മൂന്നാം വർഷം ആദ്യ ബാച്ചിന്റെ അധ്യയനം തുടങ്ങും.
* ആറാം വർഷം പത്തു കോഴ്സുകളും ആരംഭിച്ച് അന്പതിലധികം അധ്യാപരും പൂർണമായും പ്രവർത്തനം ആരംഭിക്കും.
* പത്താം വർഷം രാജ്യത്തെ 100 സർവകശാലകളിൽ ഒന്നാമതെത്തും.
* പതിമൂന്നാം വർഷം 500 ഗ്ലോബൽ റാങ്കിംഗിൽ ഒന്നാമതെത്തും.
സെബി മാത്യു
വിദ്യാഭ്യാസ വിദഗ്ധനും മുൻ മാനവ വിഭവശേഷി വകുപ്പു സെക്രട്ടറിയുമായ വിനയ് ശീൽ ഒബ്റോയിയും അംബാനിയോടൊപ്പമുണ്ടായിരുന്നു. എല്ലാ ചോദ്യങ്ങൾക്കും മുകേഷ് അംബാനി തന്നെയാണ് ഇഇസിക്ക് ഉത്തരം നൽകിയത്. തന്റെ സ്വപ്ന പദ്ധതിയായ ജിയോ ഇൻസ്റ്റിറ്റ്യൂട്ട് യാഥാർഥ്യമാക്കാൻ അംബാനി യുപിഎ സർക്കാരിനെയും സമീപിച്ചിരുന്നുവെന്നും വിവരമുണ്ട്.
മോദി-അംബാനി ഭായി- ഭായി കൂട്ടുകെട്ടിന്റെ ഭാഗമായാണു റിലയൻസിന്റെ ഉടമസ്ഥതയിൽ തുടങ്ങാനിരിക്കുന്ന സ്ഥാപനത്തിന് ശ്രേഷ്ഠ പദവി നൽകിയതെന്നാരോപിച്ച് എൻഎസ്യുഐ ഇന്നലെ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിനു മുന്നിൽ പ്രതിഷേധ ധർണ നടത്തി. അതിനിടെ, ശ്രേഷ്ഠ ഭാഷാ പദവിക്കായുള്ള ചട്ടങ്ങൾ ജിയോ ഇൻസ്റ്റിറ്റ്യൂട്ടിന് അനുകൂലമായി തയാറാക്കിയതാണെന്നും ആരോപണം ഉയർന്നിട്ടുണ്ട്. രാജ്യത്തെ അഭിമാന വിദ്യാഭ്യാസ സ്ഥാപനമായ ജെഎൻയുവിനെയും കേന്ദ്ര സർവകലാശാലകളെയും തള്ളിയാണ് സ്വകാര്യ മേഖലയിൽ നിന്ന് തുടങ്ങാനിരിക്കുന്ന (ഗ്രീൻ ഫീൽഡ്) സ്ഥാപനങ്ങളുടെ ഗണത്തിൽ പെടുത്തി ജിയോ ഇൻസ്റ്റിറ്റ്യൂട്ടിന് ശ്രേഷ്ഠ പദവി നൽകിയത്. എന്നാൽ, ബിജെപി സർക്കാർ അംബാനിക്ക് വാരിക്കോരി നൽകുകയാണെന്ന് രൂക്ഷ വിമർശനങ്ങൾ ഉയർന്നതോടെ വിശദീകരണം നൽകി കൈ കഴുകാനാണ് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം ശ്രമിച്ചത്. ജിയോ ഇൻസ്റ്റിറ്റ്യൂട്ടിനെ ഇപ്പോൾ പരിഗണിച്ചിട്ടേ ഉള്ളൂവെന്നു മൂന്നു വർഷങ്ങൾക്ക് ശേഷം സ്ഥാപനം പ്രവർത്തിച്ചു തുടങ്ങി വിലയിരുത്തിയതിന് ശേഷം മാത്രമേ പദവി നൽകൂ എന്നുമായിരുന്നു തത്കാലം വിശദീകരണം നൽകിയത്.
അതേസമയം എംപവേർഡ് എക്സ്പേർട്ട് കമ്മിറ്റിക്കു മുൻപിൽ ജിയോ ഇൻസ്റ്റിറ്റ്യൂട്ടിനു ശ്രേഷ്ഠ പദവി ലഭിക്കാൻ വേണ്ടി എത്തിയ റിലയൻസ് സംഘം മുകേഷ് അംബാനിക്കും തങ്ങൾക്കും വിദ്യാഭ്യാസ മേഖലയിൽ ദീർഘകാല പരിചയമുണ്ടെന്നു തെളിയിക്കാനാണു ശ്രമിച്ചത്. ധീരുഭായി അംബാനി ഇന്റർനാഷൽ സ്കൂൾ, 13 റിലയൻസ് ഫൗണ്ടേഷൻ സ്കൂളുകൾ എന്നിവടങ്ങളിലായി 13,000 വിദ്യാർഥികൾ പഠിക്കുന്നുണ്ട്.
ധീരുഭായി അംബാനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ആൻഡ് ടെക്നോളജി, പണ്ഡിറ്റ് ദീൻദയാൽ പെട്രോളിയം യൂണിവേഴ്സിറ്റി തുടങ്ങിയവയും റിലയൻസിന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്നു. ഇതിനൊക്കെ പുറമേ ബെംഗളുരു ഐഐഎമ്മിൽ മുകേഷ് അംബാനി ചെയർമാനായിരുന്ന കാര്യവും ഇവർ സമിതിക്കു മുന്നിൽ ആവർത്തിച്ചു. ഗ്രീൻഫീൽഡ് വിഭാഗത്തിൽ ശ്രേഷ്ഠ പദവിക്കായി പതിനൊന്നു അപേക്ഷകൾ ലഭിച്ചതിൽ ജിയോ ഇൻസ്റ്റിറ്റ്യൂട്ടിന് മാത്രമാണ് നിർദിഷ്ഠ മാനദണ്ഡങ്ങൾ പാലിക്കാനായതെന്നാണ് ഇഇസി നൽകുന്ന വിശദീകരണം.
ജിയോ ഇൻസ്റ്റിറ്റ്യൂട്ട് സമിതിക്കു മുന്നിൽ നൽകിയ ഉറപ്പുകൾ
* മഹാരാഷ്ട്രയിലെ കർജാതിൽ റിലയൻസിന്റെ ഉടമസ്ഥതയിൽ ഉള്ള സ്ഥലത്ത് ഒരു വർഷത്തിനുള്ളിൽ തന്നെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കും.
* രണ്ടാം വർഷം അഡ്മിഷൻ നടപടികൾ ആരംഭിച്ചിരിക്കും.
* മൂന്നാം വർഷം ആദ്യ ബാച്ചിന്റെ അധ്യയനം തുടങ്ങും.
* ആറാം വർഷം പത്തു കോഴ്സുകളും ആരംഭിച്ച് അന്പതിലധികം അധ്യാപരും പൂർണമായും പ്രവർത്തനം ആരംഭിക്കും.
* പത്താം വർഷം രാജ്യത്തെ 100 സർവകശാലകളിൽ ഒന്നാമതെത്തും.
* പതിമൂന്നാം വർഷം 500 ഗ്ലോബൽ റാങ്കിംഗിൽ ഒന്നാമതെത്തും.
സെബി മാത്യു