ന്യൂഡൽഹി: ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 377-ാം വകുപ്പ് ചോദ്യം ചെയ്തു നൽകിയ ഹർജികളെ എതിർക്കില്ലെന്നും സ്വവർഗരതി നിയമവിധേയമാക്കണോ എന്ന വിഷയത്തിൽ തീരുമാനം സുപ്രീംകോടതിക്കു വിടുന്നുവെന്നും വ്യക്തമാക്കി കേന്ദ്ര സർക്കാർ.
സ്വവർഗരതി ക്രിമിനൽ കുറ്റം അല്ലാതെ ആക്കണമെന്നുള്ളതും എതിർക്കുന്നതുമായ ഹർജികളെ എതിർക്കുകയോ പിന്തുണയ്ക്കുകയോ ചെയ്യാതെയാണ് ഇക്കാര്യത്തിൽ സുപ്രീംകോടതിക്കു തീരുമാനം എടുക്കാമെന്നു കേന്ദ്ര സർക്കാർ പറഞ്ഞത്. ഐപിസി 377-ാം വകുപ്പ് ക്രിമിനൽ കുറ്റമല്ലാതെയാക്കണോ എന്ന കാര്യത്തിൽ കോടതിക്കു തീരുമാനം എടുക്കാമെന്നാണ് അഡീഷണൽ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചത്.
സ്വവർഗ പങ്കാളികൾ തമ്മിലുള്ള വിവാഹം, വിവാഹ മോചനം, ദത്തെടുക്കൽ തുടങ്ങിയ വിഷയങ്ങൾ കൂടി പരിശോധിക്കുന്നുണ്ടെങ്കിൽ കൂടുതൽ സാവകാശം വേണമെന്നും കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു.
സ്വവർഗരതി ക്രിമിനൽ കുറ്റം അല്ലാതെ ആക്കണമെന്നുള്ളതും എതിർക്കുന്നതുമായ ഹർജികളെ എതിർക്കുകയോ പിന്തുണയ്ക്കുകയോ ചെയ്യാതെയാണ് ഇക്കാര്യത്തിൽ സുപ്രീംകോടതിക്കു തീരുമാനം എടുക്കാമെന്നു കേന്ദ്ര സർക്കാർ പറഞ്ഞത്. ഐപിസി 377-ാം വകുപ്പ് ക്രിമിനൽ കുറ്റമല്ലാതെയാക്കണോ എന്ന കാര്യത്തിൽ കോടതിക്കു തീരുമാനം എടുക്കാമെന്നാണ് അഡീഷണൽ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചത്.
സ്വവർഗ പങ്കാളികൾ തമ്മിലുള്ള വിവാഹം, വിവാഹ മോചനം, ദത്തെടുക്കൽ തുടങ്ങിയ വിഷയങ്ങൾ കൂടി പരിശോധിക്കുന്നുണ്ടെങ്കിൽ കൂടുതൽ സാവകാശം വേണമെന്നും കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു.