ന്യൂഡൽഹി: വിവാഹ ബന്ധത്തിന്റെ പവിത്രത കാത്തുസൂക്ഷിക്കണമെന്നും വിവാഹേതര ലൈംഗിക ബന്ധം (അഡൽട്ടറി- ജാരവൃത്തി) ശിക്ഷാർഹമായ കുറ്റമായി തുടരണമെന്നും സുപ്രീംകോടതിയിൽ കേന്ദ്രസർക്കാർ. വിവാഹേതര ബന്ധത്തിന് പുരുഷനെ പോലെ സ്ത്രീകളെ കൂടി തുല്യ കുറ്റവാളികളാക്കുന്നതിനായി ഇന്ത്യൻ ശിക്ഷാനിയമത്തിലെ 497-ാം വകുപ്പ് ഭേദഗതി ചെയ്യണമെന്ന ആവശ്യത്തെ പക്ഷേ കേന്ദ്രസർക്കാർ സത്യാവാങ്മൂലത്തിൽ എതിർത്തു.
വിവാഹേതര ബന്ധത്തിൽ പുരുഷന്മാർക്കൊപ്പം സ്ത്രീകളെ കൂടി കുറ്റക്കാരാക്കുന്നതിന് നിയമഭേദഗതി ആവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് കേന്ദ്രം എതിർപ്പ് അറിയിച്ചത്. വിവാഹിതയുമായി അവിഹിത ബന്ധം പുലർത്തിയാൽ പുരുഷനെ മാത്രം കുറ്റക്കാരനാക്കുന്നതാണ് നിലവിലെ നിയമം. സുപ്രീംകോടതി ഭരണഘടനാ ബഞ്ചാണ് വിഷയം പരിഗണിക്കുന്നത്.
ഒരേ കുറ്റത്തിന് പുരുഷനെ മാത്രം ശിക്ഷിക്കുകയും സ്ത്രീക്ക് പൂർണസംരക്ഷണം നൽകുകയും ചെയ്യുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഇറ്റലിയിലെ ട്രെൻറോയിൽ ജോലി ചെയ്യുന്ന കോഴിക്കോട് സ്വദേശി ജോസഫ് ഷൈൻ എന്നയാൾ നൽകിയ ഹർജിയിലാണ് നിയമഭേദഗതിയെ എതിർത്ത് കേന്ദ്രം സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത്. മറ്റൊരാളുടെ ജീവിതപങ്കാളിയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന പുരുഷനെയും സ്ത്രീയേയും ഒരേപോലെ കുറ്റക്കാരാക്കണമെന്ന് ജസ്റ്റീസ് മളീമഠ് സമിതി നേരത്തെ ശിപാർശ ചെയ്തിരുന്നതായി ഹർജിക്കാരൻ ചൂണ്ടിക്കാട്ടി.
വിവാഹേതര ബന്ധത്തിൽ പുരുഷന്മാർക്കൊപ്പം സ്ത്രീകളെ കൂടി കുറ്റക്കാരാക്കുന്നതിന് നിയമഭേദഗതി ആവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് കേന്ദ്രം എതിർപ്പ് അറിയിച്ചത്. വിവാഹിതയുമായി അവിഹിത ബന്ധം പുലർത്തിയാൽ പുരുഷനെ മാത്രം കുറ്റക്കാരനാക്കുന്നതാണ് നിലവിലെ നിയമം. സുപ്രീംകോടതി ഭരണഘടനാ ബഞ്ചാണ് വിഷയം പരിഗണിക്കുന്നത്.
ഒരേ കുറ്റത്തിന് പുരുഷനെ മാത്രം ശിക്ഷിക്കുകയും സ്ത്രീക്ക് പൂർണസംരക്ഷണം നൽകുകയും ചെയ്യുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഇറ്റലിയിലെ ട്രെൻറോയിൽ ജോലി ചെയ്യുന്ന കോഴിക്കോട് സ്വദേശി ജോസഫ് ഷൈൻ എന്നയാൾ നൽകിയ ഹർജിയിലാണ് നിയമഭേദഗതിയെ എതിർത്ത് കേന്ദ്രം സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത്. മറ്റൊരാളുടെ ജീവിതപങ്കാളിയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന പുരുഷനെയും സ്ത്രീയേയും ഒരേപോലെ കുറ്റക്കാരാക്കണമെന്ന് ജസ്റ്റീസ് മളീമഠ് സമിതി നേരത്തെ ശിപാർശ ചെയ്തിരുന്നതായി ഹർജിക്കാരൻ ചൂണ്ടിക്കാട്ടി.