അമരാവതി(ആന്ധ്രാപ്രദേശ്): ആന്ധ്രപ്രദേശ് സർക്കാർ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ 60 അണ്ണാ കാന്റീനുകൾ തുറക്കുന്നു. വിജയവാഡയിൽ മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു ആദ്യ അണ്ണാ കാന്റീനിന്റെ ഉദ്ഘാടനം നിർവഹിച്ചു.
അക്ഷയപാത്ര ഫൗണ്ടേഷനാണ് കാന്റീനുകളുടെ നടത്തിപ്പ്. പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം എന്നിവയ്ക്കെല്ലാം അണ്ണാ കാന്റീനുകളിൽ വെറും അഞ്ച് രൂപ മാത്രമാണ് ഈടാക്കുക. തെലുങ്ക് ദേശം പാർട്ടി 2014 ലെ തെരഞ്ഞെടുപ്പ് വേളയിൽ ജനങ്ങൾക്കു നൽകിയിരുന്ന മുഖ്യ തെരഞ്ഞടുപ്പ് വാഗ്ദാനങ്ങളിലൊന്നാണ് മിതമായ നിരക്കിലുള്ള അണ്ണാ കാന്റീനുകൾ.
ഇതിനായി മന്ത്രിമാരും ഉദ്യോഗസ്ഥരും ഇത്തരത്തിൽ തമിഴ്നാട്ടിൽ പ്രവർത്തിക്കുന്ന കാന്റീനുകളെക്കുറിച്ച് 2014 മുതൽ അവിടം പലതവണ സന്ദർശിച്ചു പഠനം നടത്തി വരികയായിരുന്നു. കാന്റീൻ നടത്താനുള്ള മതിയായ ഫണ്ട് കണ്ടെത്താൻ വൈകിയതാണ് ആന്ധ്രയിൽ ഇതു തുടങ്ങാൻ വൈകിയത്.
2016-ൽ മിതമായ നിരക്ക് ഈടാക്കുന്ന മൂന്നു ഭക്ഷണശാലകൾ അമരാവതിയിലും മറ്റുമായി തുറന്നിരുന്നു. അതിനു ശേഷമാണ് ഇത്തരത്തിൽ മിതമായ നിരക്കിൽ ജനങ്ങൾക്കു ഭക്ഷണം നൽകുന്ന പദ്ധതി സർക്കാർ ഏറ്റെടുത്തു അണ്ണാ കാന്റീൻ എന്ന പേരിൽ നടത്താൻ തീരുമാനിച്ചത്.
കെഎഫ്സി, മക്ഡൊണാൾഡ് തുടങ്ങിയവയുടേത് പോലെ അന്താരാഷ്ട്ര നിലവാരത്തിലാകും അണ്ണാ കാന്റീനുകൾ പ്രവർത്തിക്കുക. ഭക്ഷണത്തിന്റെ ഗുണമേന്മയുടെ കാര്യത്തിലായാലും വൃത്തിയുടെ കാര്യത്തിലായാലും ഈ നിലവാരം കാത്തു സൂക്ഷിച്ചായിരിക്കും കാന്റീനുകളുടെ പ്രവർത്തനമെന്ന് ഉദ്ഘാടന സമ്മേളനത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി.
സുരക്ഷയുടെ ഭാഗമായി കാന്റീനുകളിലെല്ലാം ഹൈടെക് സിസിടിവി കാമറകൾ സ്ഥാപിക്കും. ഒപ്പം ഇവിടെയെത്തുന്നവരുടെ വിരലടയാളവും നേത്രപടല അടയാളവും രേഖപ്പെടുത്തി സൂക്ഷിക്കുമെന്നും നായിഡു കൂട്ടിച്ചേർത്തു.
അക്ഷയപാത്ര ഫൗണ്ടേഷനാണ് കാന്റീനുകളുടെ നടത്തിപ്പ്. പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം എന്നിവയ്ക്കെല്ലാം അണ്ണാ കാന്റീനുകളിൽ വെറും അഞ്ച് രൂപ മാത്രമാണ് ഈടാക്കുക. തെലുങ്ക് ദേശം പാർട്ടി 2014 ലെ തെരഞ്ഞെടുപ്പ് വേളയിൽ ജനങ്ങൾക്കു നൽകിയിരുന്ന മുഖ്യ തെരഞ്ഞടുപ്പ് വാഗ്ദാനങ്ങളിലൊന്നാണ് മിതമായ നിരക്കിലുള്ള അണ്ണാ കാന്റീനുകൾ.
ഇതിനായി മന്ത്രിമാരും ഉദ്യോഗസ്ഥരും ഇത്തരത്തിൽ തമിഴ്നാട്ടിൽ പ്രവർത്തിക്കുന്ന കാന്റീനുകളെക്കുറിച്ച് 2014 മുതൽ അവിടം പലതവണ സന്ദർശിച്ചു പഠനം നടത്തി വരികയായിരുന്നു. കാന്റീൻ നടത്താനുള്ള മതിയായ ഫണ്ട് കണ്ടെത്താൻ വൈകിയതാണ് ആന്ധ്രയിൽ ഇതു തുടങ്ങാൻ വൈകിയത്.
2016-ൽ മിതമായ നിരക്ക് ഈടാക്കുന്ന മൂന്നു ഭക്ഷണശാലകൾ അമരാവതിയിലും മറ്റുമായി തുറന്നിരുന്നു. അതിനു ശേഷമാണ് ഇത്തരത്തിൽ മിതമായ നിരക്കിൽ ജനങ്ങൾക്കു ഭക്ഷണം നൽകുന്ന പദ്ധതി സർക്കാർ ഏറ്റെടുത്തു അണ്ണാ കാന്റീൻ എന്ന പേരിൽ നടത്താൻ തീരുമാനിച്ചത്.
കെഎഫ്സി, മക്ഡൊണാൾഡ് തുടങ്ങിയവയുടേത് പോലെ അന്താരാഷ്ട്ര നിലവാരത്തിലാകും അണ്ണാ കാന്റീനുകൾ പ്രവർത്തിക്കുക. ഭക്ഷണത്തിന്റെ ഗുണമേന്മയുടെ കാര്യത്തിലായാലും വൃത്തിയുടെ കാര്യത്തിലായാലും ഈ നിലവാരം കാത്തു സൂക്ഷിച്ചായിരിക്കും കാന്റീനുകളുടെ പ്രവർത്തനമെന്ന് ഉദ്ഘാടന സമ്മേളനത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി.
സുരക്ഷയുടെ ഭാഗമായി കാന്റീനുകളിലെല്ലാം ഹൈടെക് സിസിടിവി കാമറകൾ സ്ഥാപിക്കും. ഒപ്പം ഇവിടെയെത്തുന്നവരുടെ വിരലടയാളവും നേത്രപടല അടയാളവും രേഖപ്പെടുത്തി സൂക്ഷിക്കുമെന്നും നായിഡു കൂട്ടിച്ചേർത്തു.