ലോകകപ്പ് ഫുട്ബോളിൽ ഇംഗ്ലണ്ട് സെമി ഫൈനലിൽ കടന്നതിനെത്തുടർന്ന് ഭ്രാന്തൻമാരായ ആരാധകർ നടത്തിയ അനിയന്ത്രിതമായ ആഹ്ലാദ പ്രകടനം നിരവധി പേർക്ക് വൻ സാന്പത്തിക നഷ്ടം വരുത്തിവച്ചു. കാറുകൾക്കും മറ്റും മുകളിൽ കയറി നൃത്തം ചെയ്തും വാഹനങ്ങൾ തകർത്തുമായിരുന്നു ഇംഗ്ലീ ഷ് തെമ്മാടികളുടെ ആഹ്ലാദ പ്രകടനം.
എന്നാൽ, ഇത്തരത്തിൽ നഷ്ടം വന്നവരെ സഹായിക്കാനും ആളുകളെത്തുന്നു. ഇതിനായി നടത്തിയ കന്പയ്ന്റെ ഭാഗമായി 2,000 പൗണ്ട് (1,82,000 രൂപ) പിരിച്ചെടുത്ത് നോട്ടിങ്ഹാമിലെ ടാക്സി ഡ്രൈവർക്കു നൽകി. ഇദ്ദേഹത്തിന്റെ കാർ ഇംഗ്ലീഷ് ആരാധകർ നശിപ്പിച്ചിരുന്നു.
ലണ്ടൻ ആംബുലൻസ് സർവീസിനു വന്ന നഷ്ടം നികത്താനും പിരിവ് തുടരുകയാണ്. ഇംഗ്ലണ്ടിന്റെ അടുത്ത മത്സരത്തിൽ ഫലമെന്തായാലും ആരാധകരുടെ പ്രകടനം സൂക്ഷിച്ചു വേണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. ഇംഗ്ലീഷ് ആരാധകരുടെ ആഹ്ലാദ പ്രകടനത്തിൽ സഹികെട്ട് റിക്കാർഡ് കോളുകളാണ് പോലീസ് എമർജൻസി നന്പറിലേക്ക് എത്തിയതെന്ന് അധികാരികൾ പറഞ്ഞു.
ജോസ് കുന്പിളുവേലിൽ
തെമ്മാടികളുടെ വിജയാഘോഷം; നഷ്ടപരിഹാരം നൽകും
01:41 AM Jul 11, 2018 | Deepika.com