ജൂൺ 23 ശനി
ഫുട്ബോൾ പരിശീലനം കഴിഞ്ഞു മടങ്ങവേ 11നും 16നും മധ്യേ പ്രായമുള്ള കൗമാരക്കാരും 25 വയസുകാരനായ അവരുടെ പരിശീലകൻ ഇകപോൾ ചാൻടവോംഗും തം ലുവാംഗ് ഗുഹയിൽ കയറി. പെട്ടെന്നു കനത്ത മഴ പെയ്തതോടെ ഗുഹയിലേക്ക് വെള്ളം ഇരച്ചുകയറി. ചെളിയും മാലിന്യങ്ങളും വന്നടിഞ്ഞതോടെ ഗുഹയുടെ ഇടുങ്ങിയ ഭാഗങ്ങൾ മൂടി. രാത്രിയായിട്ടും മകൻ തിരിച്ചുവന്നില്ലെന്ന് പറഞ്ഞ് ഇവരിലൊരാളുടെ അമ്മ രംഗത്തു വന്നതോടെയാണ് സംഭവം പുറംലോകമറിയുന്നത്. ഗുഹാമുഖത്ത് കുട്ടികളുടെ ബാഗ്, ഷൂസ്, സൈക്കിൾ എന്നിവ കണ്ടതായി വനം വകുപ്പ് ഉദ്യോഗസ്ഥൻ അറിയിച്ചതോടെ കൂട്ടികൾ ഗുഹയിൽ കുടുങ്ങിയതായി സംശയമുയർന്നു. മഴ കനത്തതോടെ തെരച്ചിൽ സങ്കീർണമായി.
ജൂൺ 24 ഞായർ
ഗുഹാമുഖത്ത് നടത്തിയ അന്വേഷണത്തിൽ കുട്ടികളുടേതെന്നു കരുതുന്ന കൈ-കാൽ പാടുകളും കണ്ടതോടെ കുട്ടികൾ ഗുഹയിൽ കുടുങ്ങിയതു തന്നെയെന്ന് ഉറപ്പിക്കുന്നു. കുട്ടികളുടെ മാതാപിതാക്കളും ബന്ധുക്കളും പ്രാർഥനകളോടെ ഗുഹയ്ക്കു പുറത്തു നിലയുറപ്പിക്കുന്നു.
ജൂൺ 25 തിങ്കൾ
തായ്ലൻഡ് നാവികസേനയിലെ മുങ്ങൽ വിദഗ്ധർ കുട്ടികളെ കണ്ടെത്തുന്നതിനായി ഗുഹയ്ക്കുള്ളിൽ പ്രവേശിച്ചു. അവിടെയും കുട്ടികളുടെ കാൽപ്പാടുകൾ കണ്ടെത്തി. മഴ ശക്തമായതോടെ രക്ഷാപ്രവർത്തനം സങ്കീർണമായി. ഗുഹയ്ക്കുള്ളിലെ വെള്ളം പന്പു ചെയ്തു കളയാനുള്ള നീക്കങ്ങൾ തുടങ്ങി
ജൂൺ 26 ചൊവ്വ
രക്ഷാപ്രവർത്തകർ ഗുഹയ്ക്കുള്ളിലൂടെ നീങ്ങി ടി ജംഗ്ഷൻ എന്ന സ്ഥലത്തെത്തി. എന്നാൽ മലവെള്ളം കുത്തിയൊലിച്ചെത്തിയതോടെ കുട്ടികൾ ഉണ്ടായേക്കുമെന്നു കരുതുന്ന സ്ഥലമായ പട്ടായബീച്ചിൽ എത്തുന്നതിനു മുന്പുള്ള ഇടുങ്ങിയ ഭാഗം കടക്കാൻ ദൗത്യസംഘത്തിനു കഴിയാതെ മടങ്ങിപ്പോരേണ്ടി വന്നു.
ജൂൺ 27 ബുധൻ
രക്ഷാപ്രവർത്തനത്തിനായി ആയിരത്തോളം തായ് സൈനികർ രംഗത്തെത്തി. ഒപ്പം 30 അമേരിക്കൻ മിലിട്ടറി ഉദ്യോഗസ്ഥരും മൂന്നു ബ്രിട്ടീഷ് മുങ്ങൽ വിദഗ്ധരുമെത്തി. ഇവർ ഗുഹയ്ക്കുള്ളിലേക്കു കടന്നെങ്കിലും ശക്തമായ മഴവെള്ളപ്പാച്ചിൽ മൂലം തിരിച്ചിറങ്ങേണ്ടി വന്നു.
ജൂൺ 28 വ്യാഴം
കനത്ത മഴ തുടരുന്നു. ഗുഹയ്ക്കുള്ളിലേക്കുള്ള വെള്ളമൊഴുക്ക് കനത്തതോടെ രക്ഷാപ്രവർത്തനം അസാധ്യമായി. ഗുഹയ്ക്കുള്ളിൽ നിന്നു വെള്ളം പന്പു ചെയ്തു കളയാനുള്ള ഉപകരണങ്ങൾ സ്ഥലത്തെത്തിച്ചു. ഗുഹയ്ക്കുള്ളിലേക്കു മറ്റു സമാന്തരപാതകൾ വല്ലതുമുണ്ടോ എന്നു കണ്ടെത്താൻ ഡ്രോണുകളും എത്തിച്ചു പരിശോധന നടത്തി.
ജൂൺ 29 വെള്ളി
തായ്ലൻഡ് ജുന്താ നേതാവ് പ്രഹന്ത് ചാൻ ഒ ച ഗുഹാമുഖത്തെത്തി കുട്ടികളുടെ ബന്ധുക്കളെ ആശ്വസിപ്പിച്ചു. ആരും പ്രതീക്ഷ കൈവിടരുതെന്ന മനോധൈര്യം നൽകി ആശ്വസിപ്പിച്ചു.
ജൂൺ 30 ശനി
മഴയ്ക്കു നേരിയ ശമനം. രക്ഷാപ്രവർത്തകർക്ക് ആശ്വാസം. ബന്ധുക്കൾക്കു പ്രതീക്ഷ. ഗുഹയ്ക്കുള്ളിലെ ജലനിരപ്പ് നേരിയ തോതിൽ താണു തുടങ്ങി. നിരവധി പന്പുകൾ സ്ഥലത്തെത്തിച്ചു വെള്ളം നീക്കം ചെയ്യാനുള്ള നടപടികൾ തുടങ്ങി. 1000 തായ്ലൻഡ് നാവികസേനാംഗങ്ങൾക്കും 30 യുഎസ് സൈനികൾക്കും പുറമെ ഒാസ്ട്രേലിയ, ചൈന, ജപ്പാൻ എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധരും സ്ഥലത്തെത്തി. രക്ഷാപ്രവർത്തകർ കുട്ടികൾ ഉണ്ടായേക്കാമെന്നു കണക്കുകൂട്ടുന്ന സ്ഥലം ലക്ഷ്യമാക്കി ഗുഹയ്ക്കുള്ളിലൂടെ സാവധാനം നീങ്ങി. കുട്ടികൾ ഗുഹാമുഖത്തു നിന്ന് 3-4 കിലോമീറ്റർ ഉള്ളിലെന്നു നിഗമനം. കുട്ടികളെ കണ്ടെത്തി പുറത്തെത്തിച്ചാൽ അവർക്കു പ്രാഥമികചികിത്സ നൽകാനായി മെഡിക്കൽ സംഘം സർവസന്നാഹങ്ങളോടെ ഗുഹയുടെ പുറത്തു ക്യാന്പ് ചെയ്യുന്നു. കുട്ടികളെ വിദഗ്ധചികിത്സയ്ക്കായി കൊണ്ടു പോകുന്നതിനായി വാഹനങ്ങളും ഹെലികോപ്ടറുകളും എത്തിച്ചു. കുട്ടികളെ കണ്ടെത്താനായി ബുദ്ധ സന്യാസിമാരുടെ നേതൃത്വത്തിൽ ഗുഹയ്ക്കു പുറത്തു പ്രാർഥന നടക്കുന്നു.
ജൂലൈ 1 ഞായർ
ഗുഹയ്ക്കുള്ളിലൂടെ കുറേ ദൂരം താണ്ടിയ രക്ഷാപ്രവർത്തകർ എയർ ടാങ്കുകളും മറ്റ് സുരക്ഷാ ഉപകരണങ്ങളും സൂക്ഷിക്കുന്നതിനും രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതിനുമായി സുരക്ഷിതമായ സ്ഥലം കണ്ടെത്തുന്നു. ഗുഹാമുഖത്ത് കൂടുതൽ രക്ഷാപ്രവർത്തന ഉപകരണങ്ങൾ എത്തിച്ചു.
ജൂലൈ 2 തിങ്കൾ
അത്ഭുതത്തിന്റെ ആനന്ദത്തിന്റെ ആ ദിനം വന്നെത്തി. ഗുഹയ്ക്കുള്ളിൽ അകപ്പെട്ട 12 കുട്ടികളെയും പരിശീലകനെയും രക്ഷാപ്രവർത്തകർ പത്താം ദിനം ജീവനോടെ കണ്ടെത്തി. ഗുഹാമുഖത്തു നിന്ന് നാലു കിലോമീറ്ററോളം ഉള്ളിലാണ് രാത്രി ഒന്പതോടെ ഇവരെ കണ്ടെത്തിയത്. പുറത്ത് ആകാംക്ഷയോടെയും പ്രാർഥനകളോടെയും കഴിഞ്ഞിരുന്നവർക്ക് കുട്ടികളുടെ പുഞ്ചിരിക്കുന്ന ചിത്രങ്ങൾ രക്ഷാപ്രവർത്തകർ അയച്ചു കൊടുത്തു. ഇവരെ ഗുഹയ്ക്കുള്ളിൽ കാണാതായപ്പോൾ തന്നെ പുറത്തുള്ളവർ കരുതിയിരുന്നതു പോലെ പട്ടായബീച്ചിൽ തന്നെയാണ് ഇവർ സുരക്ഷിത സ്ഥാനം കണ്ടെത്തിയിയത്. ഗുഹയ്ക്കുള്ളിലേക്കു വെള്ളം ഇരച്ചെത്തിയതോടെ പട്ടായബീച്ചിനു 400 മീറ്റർ അകലെയുള്ള പാറക്കെട്ടിനു മുകളിലേക്ക് ഇവർ കയറുകയായിരുന്നു.
ബ്രിട്ടീഷ് നീന്തൽ വിദഗ്ധരായ ജോൺ വോളന്തെൻ, റിച്ചാർഡ് സ്റ്റാൻഡൻ എന്നിവരാണ് ഗുഹയിൽ അകപ്പെട്ടവരെ ആദ്യം കണ്ടെത്തി മറ്റുള്ളവർക്കു വിവരം കൈമാറുന്നത്. കുട്ടികളുമായി ഇവർ സംസാരിക്കുകയും ചെയ്തു. ദുർഘടമായ ഗുഹയിലൂടെ കുട്ടികളെ എങ്ങനെ തിരിച്ചെത്തികുമെന്നതായി ദൗത്യ സംഘത്തിന്റെ അടുത്ത ചർച്ചകൾ.
ജൂലൈ 3 ചൊവ്വ
പത്തു ദിവസമായി ഗുഹയ്ക്കുള്ളിൽ കഴിയുന്ന കുട്ടികൾക്കും പരിശീലകർക്കും ആഹാരവും മരുന്നും നൽകി. ഇവരെ എങ്ങനെ പുറത്തെത്തിക്കാമെന്ന ആലോചനകൾ പുരോഗമിക്കുന്നു. എന്നാൽ ഇടയ്ക്കിടെ പെയ്യുന്ന മഴ മൂലം ഗുഹയ്ക്കുള്ളിലെ വെള്ളമൊഴുക്ക് കൂടുന്നു. ഈ സാഹചര്യത്തിൽ കുട്ടികളെ പുറത്തെത്തിക്കാൻ ചിലപ്പോൾ മാസങ്ങൾ വരെ വേണ്ടി വരുമെന്നു വിലയിരുത്തൽ. അതേസമയം കുട്ടികൾ ആരോഗ്യത്തോടെ ഇരിക്കുന്നു എന്നു വ്യക്തമാക്കുന്ന വീഡിയോയും പുറത്തുവന്നു.
ജൂലൈ 4 ബുധൻ
രക്ഷാപ്രവർത്തനം വൈകുന്നതു കുട്ടികളുടെ ജീവനു തന്നെ ഭീഷണിയാകുമെന്നു ബോധ്യമായതോടെ കുട്ടികളെ നീന്തൽ പരിശീലനം നൽകാൻ തുടങ്ങി. കിലോമീറ്റർ ഉള്ളിൽ കഴിയുന്ന 13 പേർക്കും പുറത്ത് എത്തണമെങ്കിൽ നീന്താനും മുങ്ങാംകുഴിയിടാനും പ്രാവീണ്യം അനിവാര്യമാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് പരിശീലനം തുടങ്ങിയത്. ഇതിനായി നീന്തൽ വസ്ത്രങ്ങളുമായി കൂടുതൽ സൈനികരും നീന്തൽ വിദഗ്ധരും ഗുഹയ്ക്കുള്ളിലേക്ക്.
ജൂലൈ 5 വ്യാഴം
വീണ്ടും കനത്ത മഴ പെയ്തു തുടങ്ങിയതോടെ പ്രശ്നം കൂടുതൽ സങ്കീർണമാകുന്നു. രക്ഷാപ്രവർത്തനത്തിനായി അടിയന്തര നടപടികൾ ആവശ്യമെന്നു വന്നതോടെ ഗുഹയിൽ അകപ്പെട്ടവരുടെ അടുത്തെത്താൻ വേറെ എന്തെങ്കിലും മാർഗം ഉണ്ടോയെന്നു കണ്ടെത്താനായി പർവതമേഖലകളിൽ പരിശേധന നടത്തുന്നു.
ജൂലൈ 6 വെള്ളി
ദൗത്യസംഘത്തിനും ഗുഹയിൽ അകപ്പെട്ടവർക്കും കനത്ത ആഘാതമായി അപ്രതീക്ഷിത ദുരന്തം. കുട്ടികൾക്കും പരിശീലകനും ജീവവായു സുഗമമായി എത്തിക്കുന്നതിനായി എയർലൈൻ സ്ഥാപിച്ച നീന്തൽ വിദഗ്ധനായ സമൻ കുനൻ ശ്വാസം കിട്ടാതെ മരിച്ചു വീണു. 13 പേർക്കും ഒാക്സിജൻ എത്തിച്ച ശേഷം വെള്ളക്കെട്ടിലൂടെ തിരികെ നീന്തുന്നതിനിടെ സ്വന്തം ഒാക്സിജൻ ശേഖരത്തിലെ ഒാക്സിജൻ തീർന്നത് അദ്ദേഹത്തിന്റെ ജീവൻ പൊലിയാൻ കാരണമായി. നാവികസേനയിൽ നിന്നു വിരമിച്ച സമൻ രക്ഷാപ്രവർത്തനത്തിൽ പങ്കാളിയാകാൻ എത്തിയതായിരുന്നു. ഗുഹയ്ക്കുള്ളിൽ ഒാക്സിജന്റെ അളവ് കുറയുന്നതായി തായ്ലൻഡ് നേവി നീൽ കാൻഡറുടെ അറിയിപ്പ് ആശങ്ക ഉയർത്തി.
ജൂലൈ 7 ശനി
കുട്ടികൾ ഗുഹയിലെ വെള്ളക്കെട്ടിലൂടെ നീന്താൻ പ്രാപ്തരായിട്ടില്ലെന്നു രക്ഷാസംഘത്തലവൻ നരോംഗ്സാക് ഒസോറ്റനക്കോൺ അറിയിച്ചു.ഗുഹയുടെ മുകളിൽ നിന്നു കുഴി കുഴിച്ച് കുട്ടികൾ ഇരിക്കുന്ന സ്ഥലത്തെത്താനുള്ള ശ്രമവും പരാജയപ്പെട്ടു. ഗുഹയ്ക്കുള്ളിലേക്കു ടെലിഫോൺ കേബിൾ വലിക്കാനുള്ള ശ്രമം പരാജയം. അതിനു ശേഷം കുട്ടികൾ പുറത്തുള്ള ബന്ധുക്കൾക്കു കത്തെഴുതി. തങ്ങൾക്കു കുഴപ്പമൊന്നുമില്ലെന്നും സമാധാനമായിരിക്കാനുമായിരുന്നു കുറിപ്പുകൾ.
ജൂലൈ 8 ഞായർ
ഗുഹയ്ക്കുള്ളിലെ ഇരുട്ടറയിൽ നിന്നു നാലുപേർ ജീവിതത്തിലേക്കു തിരിച്ചെത്തുന്നു. ഇവരെ ഹെലികോപ്റ്ററിൽ സമീപത്തുള്ള നഗരത്തിലെത്തിച്ച് അവിടെ നിന്നു റോഡ് മാർഗം ആശുപത്രിയിലെത്തിച്ചു. ആദ്യം ഒരാളെയും പിന്നാലെ മൂന്നു പേരേയുമാണ് പുറത്തെത്തിച്ചത്. ഗുഹയ്ക്കുള്ളിലുള്ള മെഡിക്കൽ സംഘം കുട്ടികളുടെ ആരോഗ്യസ്ഥിതി പരിശേധിച്ചു. കൂടുതൽ ക്ഷീണിതരായവരെ ആദ്യം പുറത്തെത്തിക്കാനുള്ള പട്ടിക അവർ തയാറാക്കി.
ജൂലൈ 9 തിങ്കൾ
ഗുഹയിൽ നിന്നു നാലു കുട്ടികളെ കൂടി പുറത്തു കൊണ്ടു വന്നു. തലേന്നു രക്ഷിച്ചു നാലു കുട്ടികളുടെയടക്കം പുറത്തു കൊണ്ടുവന്ന ഒരാളുടെയും പേരു വിവരങ്ങൾ പുറത്തുവിട്ടില്ല. എല്ലാവരെയും രക്ഷിച്ച ശേഷം പേരു പുറത്തു വിട്ടാൽ മതിയെന്നു തീരുമാനം. ആശുപത്രിയിൽ പ്രത്യേക പരിചരണത്തിൽ കഴിയുന്ന കുട്ടികളുടെ ആരോഗ്യം ഡോക്ടർമാരുടെ സൂക്ഷ്മനിരീക്ഷണത്തിൽ.
ജൂലൈ 10 ചൊവ്വ
രക്ഷാപ്രവർത്തനത്തിന്റെ അവസാനദിവസം. ഗുഹയിൽ അവശേഷിച്ച നാലു കുട്ടികളും പരിശീലകനും പുറത്തേക്ക്. ഇവരെയും പ്രാഥമിക ചികിത്സയ്ക്കു ശേഷം ആശുപത്രിയിലേക്കു കൊണ്ടു പോയി. ശാരീരിക ചികിത്സയ്ക്കു പുറമേ കുട്ടികളുടെ മാനസിക നില പൂർവസ്ഥിതിയിലാക്കുന്നതിനുള്ള ചികിത്സയും നൽകുന്നു.
ഫുട്ബോൾ പരിശീലനം കഴിഞ്ഞു മടങ്ങവേ 11നും 16നും മധ്യേ പ്രായമുള്ള കൗമാരക്കാരും 25 വയസുകാരനായ അവരുടെ പരിശീലകൻ ഇകപോൾ ചാൻടവോംഗും തം ലുവാംഗ് ഗുഹയിൽ കയറി. പെട്ടെന്നു കനത്ത മഴ പെയ്തതോടെ ഗുഹയിലേക്ക് വെള്ളം ഇരച്ചുകയറി. ചെളിയും മാലിന്യങ്ങളും വന്നടിഞ്ഞതോടെ ഗുഹയുടെ ഇടുങ്ങിയ ഭാഗങ്ങൾ മൂടി. രാത്രിയായിട്ടും മകൻ തിരിച്ചുവന്നില്ലെന്ന് പറഞ്ഞ് ഇവരിലൊരാളുടെ അമ്മ രംഗത്തു വന്നതോടെയാണ് സംഭവം പുറംലോകമറിയുന്നത്. ഗുഹാമുഖത്ത് കുട്ടികളുടെ ബാഗ്, ഷൂസ്, സൈക്കിൾ എന്നിവ കണ്ടതായി വനം വകുപ്പ് ഉദ്യോഗസ്ഥൻ അറിയിച്ചതോടെ കൂട്ടികൾ ഗുഹയിൽ കുടുങ്ങിയതായി സംശയമുയർന്നു. മഴ കനത്തതോടെ തെരച്ചിൽ സങ്കീർണമായി.
ജൂൺ 24 ഞായർ
ഗുഹാമുഖത്ത് നടത്തിയ അന്വേഷണത്തിൽ കുട്ടികളുടേതെന്നു കരുതുന്ന കൈ-കാൽ പാടുകളും കണ്ടതോടെ കുട്ടികൾ ഗുഹയിൽ കുടുങ്ങിയതു തന്നെയെന്ന് ഉറപ്പിക്കുന്നു. കുട്ടികളുടെ മാതാപിതാക്കളും ബന്ധുക്കളും പ്രാർഥനകളോടെ ഗുഹയ്ക്കു പുറത്തു നിലയുറപ്പിക്കുന്നു.
ജൂൺ 25 തിങ്കൾ
തായ്ലൻഡ് നാവികസേനയിലെ മുങ്ങൽ വിദഗ്ധർ കുട്ടികളെ കണ്ടെത്തുന്നതിനായി ഗുഹയ്ക്കുള്ളിൽ പ്രവേശിച്ചു. അവിടെയും കുട്ടികളുടെ കാൽപ്പാടുകൾ കണ്ടെത്തി. മഴ ശക്തമായതോടെ രക്ഷാപ്രവർത്തനം സങ്കീർണമായി. ഗുഹയ്ക്കുള്ളിലെ വെള്ളം പന്പു ചെയ്തു കളയാനുള്ള നീക്കങ്ങൾ തുടങ്ങി
ജൂൺ 26 ചൊവ്വ
രക്ഷാപ്രവർത്തകർ ഗുഹയ്ക്കുള്ളിലൂടെ നീങ്ങി ടി ജംഗ്ഷൻ എന്ന സ്ഥലത്തെത്തി. എന്നാൽ മലവെള്ളം കുത്തിയൊലിച്ചെത്തിയതോടെ കുട്ടികൾ ഉണ്ടായേക്കുമെന്നു കരുതുന്ന സ്ഥലമായ പട്ടായബീച്ചിൽ എത്തുന്നതിനു മുന്പുള്ള ഇടുങ്ങിയ ഭാഗം കടക്കാൻ ദൗത്യസംഘത്തിനു കഴിയാതെ മടങ്ങിപ്പോരേണ്ടി വന്നു.
ജൂൺ 27 ബുധൻ
രക്ഷാപ്രവർത്തനത്തിനായി ആയിരത്തോളം തായ് സൈനികർ രംഗത്തെത്തി. ഒപ്പം 30 അമേരിക്കൻ മിലിട്ടറി ഉദ്യോഗസ്ഥരും മൂന്നു ബ്രിട്ടീഷ് മുങ്ങൽ വിദഗ്ധരുമെത്തി. ഇവർ ഗുഹയ്ക്കുള്ളിലേക്കു കടന്നെങ്കിലും ശക്തമായ മഴവെള്ളപ്പാച്ചിൽ മൂലം തിരിച്ചിറങ്ങേണ്ടി വന്നു.
ജൂൺ 28 വ്യാഴം
കനത്ത മഴ തുടരുന്നു. ഗുഹയ്ക്കുള്ളിലേക്കുള്ള വെള്ളമൊഴുക്ക് കനത്തതോടെ രക്ഷാപ്രവർത്തനം അസാധ്യമായി. ഗുഹയ്ക്കുള്ളിൽ നിന്നു വെള്ളം പന്പു ചെയ്തു കളയാനുള്ള ഉപകരണങ്ങൾ സ്ഥലത്തെത്തിച്ചു. ഗുഹയ്ക്കുള്ളിലേക്കു മറ്റു സമാന്തരപാതകൾ വല്ലതുമുണ്ടോ എന്നു കണ്ടെത്താൻ ഡ്രോണുകളും എത്തിച്ചു പരിശോധന നടത്തി.
ജൂൺ 29 വെള്ളി
തായ്ലൻഡ് ജുന്താ നേതാവ് പ്രഹന്ത് ചാൻ ഒ ച ഗുഹാമുഖത്തെത്തി കുട്ടികളുടെ ബന്ധുക്കളെ ആശ്വസിപ്പിച്ചു. ആരും പ്രതീക്ഷ കൈവിടരുതെന്ന മനോധൈര്യം നൽകി ആശ്വസിപ്പിച്ചു.
ജൂൺ 30 ശനി
മഴയ്ക്കു നേരിയ ശമനം. രക്ഷാപ്രവർത്തകർക്ക് ആശ്വാസം. ബന്ധുക്കൾക്കു പ്രതീക്ഷ. ഗുഹയ്ക്കുള്ളിലെ ജലനിരപ്പ് നേരിയ തോതിൽ താണു തുടങ്ങി. നിരവധി പന്പുകൾ സ്ഥലത്തെത്തിച്ചു വെള്ളം നീക്കം ചെയ്യാനുള്ള നടപടികൾ തുടങ്ങി. 1000 തായ്ലൻഡ് നാവികസേനാംഗങ്ങൾക്കും 30 യുഎസ് സൈനികൾക്കും പുറമെ ഒാസ്ട്രേലിയ, ചൈന, ജപ്പാൻ എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധരും സ്ഥലത്തെത്തി. രക്ഷാപ്രവർത്തകർ കുട്ടികൾ ഉണ്ടായേക്കാമെന്നു കണക്കുകൂട്ടുന്ന സ്ഥലം ലക്ഷ്യമാക്കി ഗുഹയ്ക്കുള്ളിലൂടെ സാവധാനം നീങ്ങി. കുട്ടികൾ ഗുഹാമുഖത്തു നിന്ന് 3-4 കിലോമീറ്റർ ഉള്ളിലെന്നു നിഗമനം. കുട്ടികളെ കണ്ടെത്തി പുറത്തെത്തിച്ചാൽ അവർക്കു പ്രാഥമികചികിത്സ നൽകാനായി മെഡിക്കൽ സംഘം സർവസന്നാഹങ്ങളോടെ ഗുഹയുടെ പുറത്തു ക്യാന്പ് ചെയ്യുന്നു. കുട്ടികളെ വിദഗ്ധചികിത്സയ്ക്കായി കൊണ്ടു പോകുന്നതിനായി വാഹനങ്ങളും ഹെലികോപ്ടറുകളും എത്തിച്ചു. കുട്ടികളെ കണ്ടെത്താനായി ബുദ്ധ സന്യാസിമാരുടെ നേതൃത്വത്തിൽ ഗുഹയ്ക്കു പുറത്തു പ്രാർഥന നടക്കുന്നു.
ജൂലൈ 1 ഞായർ
ഗുഹയ്ക്കുള്ളിലൂടെ കുറേ ദൂരം താണ്ടിയ രക്ഷാപ്രവർത്തകർ എയർ ടാങ്കുകളും മറ്റ് സുരക്ഷാ ഉപകരണങ്ങളും സൂക്ഷിക്കുന്നതിനും രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതിനുമായി സുരക്ഷിതമായ സ്ഥലം കണ്ടെത്തുന്നു. ഗുഹാമുഖത്ത് കൂടുതൽ രക്ഷാപ്രവർത്തന ഉപകരണങ്ങൾ എത്തിച്ചു.
ജൂലൈ 2 തിങ്കൾ
അത്ഭുതത്തിന്റെ ആനന്ദത്തിന്റെ ആ ദിനം വന്നെത്തി. ഗുഹയ്ക്കുള്ളിൽ അകപ്പെട്ട 12 കുട്ടികളെയും പരിശീലകനെയും രക്ഷാപ്രവർത്തകർ പത്താം ദിനം ജീവനോടെ കണ്ടെത്തി. ഗുഹാമുഖത്തു നിന്ന് നാലു കിലോമീറ്ററോളം ഉള്ളിലാണ് രാത്രി ഒന്പതോടെ ഇവരെ കണ്ടെത്തിയത്. പുറത്ത് ആകാംക്ഷയോടെയും പ്രാർഥനകളോടെയും കഴിഞ്ഞിരുന്നവർക്ക് കുട്ടികളുടെ പുഞ്ചിരിക്കുന്ന ചിത്രങ്ങൾ രക്ഷാപ്രവർത്തകർ അയച്ചു കൊടുത്തു. ഇവരെ ഗുഹയ്ക്കുള്ളിൽ കാണാതായപ്പോൾ തന്നെ പുറത്തുള്ളവർ കരുതിയിരുന്നതു പോലെ പട്ടായബീച്ചിൽ തന്നെയാണ് ഇവർ സുരക്ഷിത സ്ഥാനം കണ്ടെത്തിയിയത്. ഗുഹയ്ക്കുള്ളിലേക്കു വെള്ളം ഇരച്ചെത്തിയതോടെ പട്ടായബീച്ചിനു 400 മീറ്റർ അകലെയുള്ള പാറക്കെട്ടിനു മുകളിലേക്ക് ഇവർ കയറുകയായിരുന്നു.
ബ്രിട്ടീഷ് നീന്തൽ വിദഗ്ധരായ ജോൺ വോളന്തെൻ, റിച്ചാർഡ് സ്റ്റാൻഡൻ എന്നിവരാണ് ഗുഹയിൽ അകപ്പെട്ടവരെ ആദ്യം കണ്ടെത്തി മറ്റുള്ളവർക്കു വിവരം കൈമാറുന്നത്. കുട്ടികളുമായി ഇവർ സംസാരിക്കുകയും ചെയ്തു. ദുർഘടമായ ഗുഹയിലൂടെ കുട്ടികളെ എങ്ങനെ തിരിച്ചെത്തികുമെന്നതായി ദൗത്യ സംഘത്തിന്റെ അടുത്ത ചർച്ചകൾ.
ജൂലൈ 3 ചൊവ്വ
പത്തു ദിവസമായി ഗുഹയ്ക്കുള്ളിൽ കഴിയുന്ന കുട്ടികൾക്കും പരിശീലകർക്കും ആഹാരവും മരുന്നും നൽകി. ഇവരെ എങ്ങനെ പുറത്തെത്തിക്കാമെന്ന ആലോചനകൾ പുരോഗമിക്കുന്നു. എന്നാൽ ഇടയ്ക്കിടെ പെയ്യുന്ന മഴ മൂലം ഗുഹയ്ക്കുള്ളിലെ വെള്ളമൊഴുക്ക് കൂടുന്നു. ഈ സാഹചര്യത്തിൽ കുട്ടികളെ പുറത്തെത്തിക്കാൻ ചിലപ്പോൾ മാസങ്ങൾ വരെ വേണ്ടി വരുമെന്നു വിലയിരുത്തൽ. അതേസമയം കുട്ടികൾ ആരോഗ്യത്തോടെ ഇരിക്കുന്നു എന്നു വ്യക്തമാക്കുന്ന വീഡിയോയും പുറത്തുവന്നു.
ജൂലൈ 4 ബുധൻ
രക്ഷാപ്രവർത്തനം വൈകുന്നതു കുട്ടികളുടെ ജീവനു തന്നെ ഭീഷണിയാകുമെന്നു ബോധ്യമായതോടെ കുട്ടികളെ നീന്തൽ പരിശീലനം നൽകാൻ തുടങ്ങി. കിലോമീറ്റർ ഉള്ളിൽ കഴിയുന്ന 13 പേർക്കും പുറത്ത് എത്തണമെങ്കിൽ നീന്താനും മുങ്ങാംകുഴിയിടാനും പ്രാവീണ്യം അനിവാര്യമാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് പരിശീലനം തുടങ്ങിയത്. ഇതിനായി നീന്തൽ വസ്ത്രങ്ങളുമായി കൂടുതൽ സൈനികരും നീന്തൽ വിദഗ്ധരും ഗുഹയ്ക്കുള്ളിലേക്ക്.
ജൂലൈ 5 വ്യാഴം
വീണ്ടും കനത്ത മഴ പെയ്തു തുടങ്ങിയതോടെ പ്രശ്നം കൂടുതൽ സങ്കീർണമാകുന്നു. രക്ഷാപ്രവർത്തനത്തിനായി അടിയന്തര നടപടികൾ ആവശ്യമെന്നു വന്നതോടെ ഗുഹയിൽ അകപ്പെട്ടവരുടെ അടുത്തെത്താൻ വേറെ എന്തെങ്കിലും മാർഗം ഉണ്ടോയെന്നു കണ്ടെത്താനായി പർവതമേഖലകളിൽ പരിശേധന നടത്തുന്നു.
ജൂലൈ 6 വെള്ളി
ദൗത്യസംഘത്തിനും ഗുഹയിൽ അകപ്പെട്ടവർക്കും കനത്ത ആഘാതമായി അപ്രതീക്ഷിത ദുരന്തം. കുട്ടികൾക്കും പരിശീലകനും ജീവവായു സുഗമമായി എത്തിക്കുന്നതിനായി എയർലൈൻ സ്ഥാപിച്ച നീന്തൽ വിദഗ്ധനായ സമൻ കുനൻ ശ്വാസം കിട്ടാതെ മരിച്ചു വീണു. 13 പേർക്കും ഒാക്സിജൻ എത്തിച്ച ശേഷം വെള്ളക്കെട്ടിലൂടെ തിരികെ നീന്തുന്നതിനിടെ സ്വന്തം ഒാക്സിജൻ ശേഖരത്തിലെ ഒാക്സിജൻ തീർന്നത് അദ്ദേഹത്തിന്റെ ജീവൻ പൊലിയാൻ കാരണമായി. നാവികസേനയിൽ നിന്നു വിരമിച്ച സമൻ രക്ഷാപ്രവർത്തനത്തിൽ പങ്കാളിയാകാൻ എത്തിയതായിരുന്നു. ഗുഹയ്ക്കുള്ളിൽ ഒാക്സിജന്റെ അളവ് കുറയുന്നതായി തായ്ലൻഡ് നേവി നീൽ കാൻഡറുടെ അറിയിപ്പ് ആശങ്ക ഉയർത്തി.
ജൂലൈ 7 ശനി
കുട്ടികൾ ഗുഹയിലെ വെള്ളക്കെട്ടിലൂടെ നീന്താൻ പ്രാപ്തരായിട്ടില്ലെന്നു രക്ഷാസംഘത്തലവൻ നരോംഗ്സാക് ഒസോറ്റനക്കോൺ അറിയിച്ചു.ഗുഹയുടെ മുകളിൽ നിന്നു കുഴി കുഴിച്ച് കുട്ടികൾ ഇരിക്കുന്ന സ്ഥലത്തെത്താനുള്ള ശ്രമവും പരാജയപ്പെട്ടു. ഗുഹയ്ക്കുള്ളിലേക്കു ടെലിഫോൺ കേബിൾ വലിക്കാനുള്ള ശ്രമം പരാജയം. അതിനു ശേഷം കുട്ടികൾ പുറത്തുള്ള ബന്ധുക്കൾക്കു കത്തെഴുതി. തങ്ങൾക്കു കുഴപ്പമൊന്നുമില്ലെന്നും സമാധാനമായിരിക്കാനുമായിരുന്നു കുറിപ്പുകൾ.
ജൂലൈ 8 ഞായർ
ഗുഹയ്ക്കുള്ളിലെ ഇരുട്ടറയിൽ നിന്നു നാലുപേർ ജീവിതത്തിലേക്കു തിരിച്ചെത്തുന്നു. ഇവരെ ഹെലികോപ്റ്ററിൽ സമീപത്തുള്ള നഗരത്തിലെത്തിച്ച് അവിടെ നിന്നു റോഡ് മാർഗം ആശുപത്രിയിലെത്തിച്ചു. ആദ്യം ഒരാളെയും പിന്നാലെ മൂന്നു പേരേയുമാണ് പുറത്തെത്തിച്ചത്. ഗുഹയ്ക്കുള്ളിലുള്ള മെഡിക്കൽ സംഘം കുട്ടികളുടെ ആരോഗ്യസ്ഥിതി പരിശേധിച്ചു. കൂടുതൽ ക്ഷീണിതരായവരെ ആദ്യം പുറത്തെത്തിക്കാനുള്ള പട്ടിക അവർ തയാറാക്കി.
ജൂലൈ 9 തിങ്കൾ
ഗുഹയിൽ നിന്നു നാലു കുട്ടികളെ കൂടി പുറത്തു കൊണ്ടു വന്നു. തലേന്നു രക്ഷിച്ചു നാലു കുട്ടികളുടെയടക്കം പുറത്തു കൊണ്ടുവന്ന ഒരാളുടെയും പേരു വിവരങ്ങൾ പുറത്തുവിട്ടില്ല. എല്ലാവരെയും രക്ഷിച്ച ശേഷം പേരു പുറത്തു വിട്ടാൽ മതിയെന്നു തീരുമാനം. ആശുപത്രിയിൽ പ്രത്യേക പരിചരണത്തിൽ കഴിയുന്ന കുട്ടികളുടെ ആരോഗ്യം ഡോക്ടർമാരുടെ സൂക്ഷ്മനിരീക്ഷണത്തിൽ.
ജൂലൈ 10 ചൊവ്വ
രക്ഷാപ്രവർത്തനത്തിന്റെ അവസാനദിവസം. ഗുഹയിൽ അവശേഷിച്ച നാലു കുട്ടികളും പരിശീലകനും പുറത്തേക്ക്. ഇവരെയും പ്രാഥമിക ചികിത്സയ്ക്കു ശേഷം ആശുപത്രിയിലേക്കു കൊണ്ടു പോയി. ശാരീരിക ചികിത്സയ്ക്കു പുറമേ കുട്ടികളുടെ മാനസിക നില പൂർവസ്ഥിതിയിലാക്കുന്നതിനുള്ള ചികിത്സയും നൽകുന്നു.