തംലുവാഗ് ഗുഹയിലെ അന്ധകാര, ചതിക്കുഴിയിൽനിന്നു സാഹസികമായി രക്ഷപ്പെട്ട് പുറംലോകത്തെത്തിയ വൈൽഡ് ബോർ ഫുട്ബോൾ ടീമംഗങ്ങളും കോച്ചും സാധാരണ ജീവിതത്തിലേക്കു മടങ്ങിയെത്താൻ ദിവസങ്ങളെടുക്കും. കുട്ടികളെ കാണാൻ മാതാപിതാക്കളും ബന്ധുകളും ഡോക്ടർമാരുടെ അനുമതിക്കായി ഇനിയും കാത്തിരിക്കേണ്ടിവരും. 18 ദിവസം ഗുഹയിൽ കഴിഞ്ഞ കുട്ടികൾക്ക് അസുഖമൊന്നുമില്ലെന്നു സ്ഥിരീകരിച്ചശേഷം മാത്രമേ അവരെ മാതാപിതാക്കൾക്കൊപ്പം വിട്ടയ്ക്കൂ എന്ന് അധികൃതർ അറിയിച്ചു.
കുട്ടികൾക്ക് അസുഖമൊന്നുമില്ലെന്നുള്ള രക്തപരിശോധനാ ഫലം വരുന്നതുവരെ കുട്ടികളുമായി സന്പർക്കത്തിലേർപ്പെടാൻ ആരെയും അനുവദിക്കില്ലെന്നു തായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥൻ താംഗ്ചായി ലർട്ട്വില്ലെയർട്ടനാംപോഗ് വാർത്താ ഏജൻസിയോടു പറഞ്ഞു. കുട്ടികൾക്കുമണ്ണിൽനിന്നോ വെള്ളത്തിൽനിന്നോ ലെപ്റ്റോസ്പെറോസിസ്, മെലിഡോസിസ് ബാക്ടീരിയ അണുബാധയ്ക്കു സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കുട്ടികൾക്കു വിട്ടുമാറാത്ത പനിയും ഗുഹാരോഗം എന്നറിയപ്പെടുന്ന ഹിസ്റ്റോപ്ലാസ്മോസിസും (ശ്വാസകോശ അണുബാധ) ഉണ്ടാകാൻ സാധ്യതയുള്ളതായി ലണ്ടൻ യൂണിവേഴ്സിറ്റി കോളജ് ഇന്റൻസീവ് കെയർ മെഡിസിൻ പ്രഫസർ ഹ്യൂ മോണ്ട്ഗോമറി പറഞ്ഞു.
നേരത്തെ കുട്ടികളുടെ മാതാപിതാക്കളോടു പറഞ്ഞതിൽനിന്നു വ്യത്യസ്തമായാണ് കുട്ടികളെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റിയത്. കുട്ടികളെ ചിംയാംഗ് റായി ആശുപത്രിയിലേക്കു ആംബുലൻസിൽ എത്തിക്കുന്പോൾ രക്ഷിതാക്കളിൽ ഒരാൾ ആംബുലൻസിനകത്ത് അനുഗമിക്കണം എന്നായിരുന്നു ആദ്യപദ്ധതി.
സാധാരണജീവിതത്തിലേക്ക് മടങ്ങിയെത്തുന്ന കുട്ടികൾക്കു മാതാപിതാക്കളുടെ സാമീപ്യം ഗുണം ചെയ്യുമെന്നു ലണ്ടൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സൈക്യാട്ടി, സൈക്കോളജി, ന്യൂറോ സയൻസിലെ ഡോ. ആന്ദ്ര ഡാനിസ് പറഞ്ഞു. ജെറ്റ് ലാഗ് പോലെയുള്ള ശാരീരിക പ്രശ്നങ്ങൾ കുട്ടികൾക്കുണ്ടാകാൻ സാധ്യതയുണ്ടെന്നും അവർ പറഞ്ഞു.
കുട്ടികളെ മാതാപിതാക്കൾക്കൊപ്പം വിടുന്നതു സംബന്ധിച്ച് ഡോക്ടർമാർ വ്യത്യസ്ത അഭിപ്രായമാണ് പറയുന്നത്. മാതാപിതാക്കൾക്കൊപ്പം കുട്ടികളെ വിടുന്നതിനെക്കുറിച്ച് ജോയിന്റ് കമാൻഡ് സെന്റർ മേധാവി നരോംഗ്സാക് ഒസക്തനാകോൺ ഒന്നും പ്രതികരിച്ചില്ല.
കുട്ടികളെ ഗുഹയിൽനിന്നു പുറത്തെത്തിക്കാൻ തുടങ്ങിയ ഞായറാഴ്ച മുതൽ പ്രത്യേക അച്ചടക്കമാണു രക്ഷാപ്രവർത്തകർ പാലിച്ചിരുന്നത്. പുറത്തെത്തിക്കുന്ന കുട്ടികളുടെ പേരുകൾ വെളിപ്പെടുത്താൻ രക്ഷാപ്രവർത്തകർ തയാറായിട്ടില്ല. ആദ്യം പുറത്തെത്തിച്ച നാലു കുട്ടികളുടെ പേര് വെളിപ്പെടുത്തിയ തായ് ദിനപത്രത്തെ ഒസക്തനാകോൺ വിമർശിക്കുകയും ചെയ്തു. കുട്ടികളുടെ പേരിനു പകരം പ്രത്യേക കോഡുകൾ ഉപയോഗിച്ചാണു രക്ഷാപ്രവർത്തകരും പരിചരിക്കുന്ന ഡോക്ടർമാരും ആശയവിനിമയം നടത്തുന്നത്.
കുട്ടികൾക്ക് അസുഖമൊന്നുമില്ലെന്നുള്ള രക്തപരിശോധനാ ഫലം വരുന്നതുവരെ കുട്ടികളുമായി സന്പർക്കത്തിലേർപ്പെടാൻ ആരെയും അനുവദിക്കില്ലെന്നു തായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥൻ താംഗ്ചായി ലർട്ട്വില്ലെയർട്ടനാംപോഗ് വാർത്താ ഏജൻസിയോടു പറഞ്ഞു. കുട്ടികൾക്കുമണ്ണിൽനിന്നോ വെള്ളത്തിൽനിന്നോ ലെപ്റ്റോസ്പെറോസിസ്, മെലിഡോസിസ് ബാക്ടീരിയ അണുബാധയ്ക്കു സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കുട്ടികൾക്കു വിട്ടുമാറാത്ത പനിയും ഗുഹാരോഗം എന്നറിയപ്പെടുന്ന ഹിസ്റ്റോപ്ലാസ്മോസിസും (ശ്വാസകോശ അണുബാധ) ഉണ്ടാകാൻ സാധ്യതയുള്ളതായി ലണ്ടൻ യൂണിവേഴ്സിറ്റി കോളജ് ഇന്റൻസീവ് കെയർ മെഡിസിൻ പ്രഫസർ ഹ്യൂ മോണ്ട്ഗോമറി പറഞ്ഞു.
നേരത്തെ കുട്ടികളുടെ മാതാപിതാക്കളോടു പറഞ്ഞതിൽനിന്നു വ്യത്യസ്തമായാണ് കുട്ടികളെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റിയത്. കുട്ടികളെ ചിംയാംഗ് റായി ആശുപത്രിയിലേക്കു ആംബുലൻസിൽ എത്തിക്കുന്പോൾ രക്ഷിതാക്കളിൽ ഒരാൾ ആംബുലൻസിനകത്ത് അനുഗമിക്കണം എന്നായിരുന്നു ആദ്യപദ്ധതി.
സാധാരണജീവിതത്തിലേക്ക് മടങ്ങിയെത്തുന്ന കുട്ടികൾക്കു മാതാപിതാക്കളുടെ സാമീപ്യം ഗുണം ചെയ്യുമെന്നു ലണ്ടൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സൈക്യാട്ടി, സൈക്കോളജി, ന്യൂറോ സയൻസിലെ ഡോ. ആന്ദ്ര ഡാനിസ് പറഞ്ഞു. ജെറ്റ് ലാഗ് പോലെയുള്ള ശാരീരിക പ്രശ്നങ്ങൾ കുട്ടികൾക്കുണ്ടാകാൻ സാധ്യതയുണ്ടെന്നും അവർ പറഞ്ഞു.
കുട്ടികളെ മാതാപിതാക്കൾക്കൊപ്പം വിടുന്നതു സംബന്ധിച്ച് ഡോക്ടർമാർ വ്യത്യസ്ത അഭിപ്രായമാണ് പറയുന്നത്. മാതാപിതാക്കൾക്കൊപ്പം കുട്ടികളെ വിടുന്നതിനെക്കുറിച്ച് ജോയിന്റ് കമാൻഡ് സെന്റർ മേധാവി നരോംഗ്സാക് ഒസക്തനാകോൺ ഒന്നും പ്രതികരിച്ചില്ല.
കുട്ടികളെ ഗുഹയിൽനിന്നു പുറത്തെത്തിക്കാൻ തുടങ്ങിയ ഞായറാഴ്ച മുതൽ പ്രത്യേക അച്ചടക്കമാണു രക്ഷാപ്രവർത്തകർ പാലിച്ചിരുന്നത്. പുറത്തെത്തിക്കുന്ന കുട്ടികളുടെ പേരുകൾ വെളിപ്പെടുത്താൻ രക്ഷാപ്രവർത്തകർ തയാറായിട്ടില്ല. ആദ്യം പുറത്തെത്തിച്ച നാലു കുട്ടികളുടെ പേര് വെളിപ്പെടുത്തിയ തായ് ദിനപത്രത്തെ ഒസക്തനാകോൺ വിമർശിക്കുകയും ചെയ്തു. കുട്ടികളുടെ പേരിനു പകരം പ്രത്യേക കോഡുകൾ ഉപയോഗിച്ചാണു രക്ഷാപ്രവർത്തകരും പരിചരിക്കുന്ന ഡോക്ടർമാരും ആശയവിനിമയം നടത്തുന്നത്.