വടക്കൻ തായ്ലൻഡിലെ തം ലുവാംഗ് ഗുഹയിൽ വിദ്യാർഥികളും അവരുടെ കോച്ചും കുടുങ്ങിയ സംഭവവും രക്ഷാപ്രവർത്തനവും ലോകശ്രദ്ധയാകർഷിക്കുമ്പോൾ എട്ടു വർഷം മുമ്പ് ലാറ്റിനമേരിക്കൻ രാജ്യമായ ചിലിയിലുണ്ടായ ഖനി ദുരന്തവും ഇതേത്തുടർന്ന് നാസയുടെ സാങ്കേതികസഹായത്തോടെ വിവിധ രാജ്യങ്ങൾ കൈകോർത്ത് നടത്തിയ രക്ഷാപ്രവർത്തനവും ഒരിക്കൽക്കൂടി വാർത്തകളിൽ നിറയുന്നു. 2010 ഓഗസ്റ്റ് അഞ്ചിന് വടക്കൻ ചിലിയിലെ കോപിയാപോ നഗരത്തിൽനിന്ന് 60 കിലോമീറ്റർ അകലെ അറ്റാകാമാ മരുഭൂമിയിലുള്ള സാൻ ജോസ് ചെമ്പ് ഖനിയിലാണ് ലോകത്തെ ആകാംക്ഷയുടെ തീവ്രതയിൽ നിർത്തിയ ദുരന്തവും രക്ഷാപ്രവർത്തനവും നടന്നത്.
വലിയൊരു സ്ഫോടനത്തോടെ ഖനിയുടെ ഉൾഭാഗം താഴേക്ക് അമരുകയും ഖനിയുടെ ഉള്ളിലേക്കുള്ള വഴി വലിയ പാറകൾ വീണ് പൂർണമായി അടയുകയുമായിരുന്നു. 2300 അടി ആഴത്തിലുള്ള ഖനിക്കുള്ളിൽ 33 പേരാണ് അകപ്പെട്ടത്. 69 ദിവസത്തോളം കുടുങ്ങിക്കിടന്ന എല്ലാവരെയും ഡ്രില്ലിംഗിലൂടെ അഞ്ചു കിലോമീറ്റർ ആഴത്തിൽ സമാന്തര കുഴി തീർത്ത് പ്രത്യേക പേടകമിറക്കി ജീവനോടെ രക്ഷപ്പെടുത്തിയത് ലോകം അത്ഭുതത്തോടെയാണ് വീക്ഷിച്ചത്.
ദുരന്തത്തെത്തുടർന്ന് ഖനിക്കുള്ളിലേക്കുള്ള വാർത്താവിനിമയബന്ധങ്ങളെല്ലാം വിച്ഛേദിക്കപ്പെട്ടിരുന്നു. ഉള്ളിലുള്ളവർ ജീവനോടെ ഉണ്ടോ ഇല്ലയോ എന്നുപോലും അറിയാനാവാത്ത അവസ്ഥ. അപകടം നടന്ന് നിമിഷങ്ങൾക്കകം വെന്റിലേഷൻ സംവിധാനത്തിലെ ഗോവണികൾ വഴി രക്ഷപ്പെടാൻ തൊഴിലാളികൾ വിഫലശ്രമം നടത്തി. എന്നാൽ ഗോവണികൾ അല്പദൂരത്തേക്ക് മാത്രമേ ഉണ്ടായിരുന്നുള്ളു. തുടർന്ന് വീണ്ടും പാറയിടിച്ചിൽ ഉണ്ടാകുകയും ഈ വഴിയും പൂർണമായി തടസപ്പെടുകയും ചെയ്തു. ദുരന്തത്തെത്തുടർന്ന് ചിലി പ്രസിഡന്റ് സെബാസ്റ്റ്യൻ പിനേറോ തന്റെ ഔദ്യോഗിക പരിപാടികളെല്ലാം റദ്ദാക്കി മുഴുവൻസമയ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. ഖനിക്കു പുറത്ത് ചിലിയിലെ ജനതയൊന്നാകെ പ്രാർഥനകളുമായി കാത്തിരുന്നു. അവർക്കൊപ്പം ലോകം മുഴുവനും പ്രാർഥിച്ചു.
രക്ഷാപ്രവർത്തകർ അഭിമുഖീകരിച്ച ആദ്യപ്രശ്നം അപകടത്തിനിരയായവർ ജീവനോടെ ഉണ്ടോ ഇല്ലയോ എന്ന് അറിയുകയായിരുന്നു. ആശയവിനിമയത്തിനുള്ള എല്ലാ സാധ്യതകളും അടഞ്ഞതിനാൽ അത് അറിയാൻ ഒരു മാർഗവുമുണ്ടായിരുന്നില്ല. അടിയന്തര എക്സിറ്റുകളിലേക്ക് പാത ഉണ്ടാക്കാനാണ് രക്ഷാപ്രവർത്തകർ ആദ്യം ശ്രമിച്ചത്. എന്നാൽ ഓരോ തവണ ശ്രമിച്ചപ്പോഴും പാറയിടിഞ്ഞുവീണ് രക്ഷാപ്രവർത്തനം പരാജയപ്പെട്ടുകൊണ്ടിരുന്നു. വഴിയുണ്ടാക്കാനായി നിരവധി തവണ ഡ്രില്ലിംഗ് നടത്തിയെങ്കിലും പാറയുടെ കാഠിന്യം തടസമായി. ദുരന്തം നടന്നതിന്റെ പതിനാലാം ദിവസം ജീവനക്കാർ കുടുങ്ങിക്കിടക്കുന്നുവെന്ന് കരുതപ്പെട്ടതിന്റെ അടുത്തുവരെ ഡ്രില്ലിംഗ് എത്തി. എന്നാൽ ഒരു സൂചനയും ലഭിച്ചില്ല.
പതിനേഴാം ദിനം അവസാനശ്രമമെന്നനിലയിൽ ഒരുതവണകൂടി ഡ്രില്ലിംഗ് നടത്താൻ തീരുമാനിച്ചു. 668 മീറ്റർ എത്തിയപ്പോൾ ജീവനക്കാർ കുടുങ്ങിക്കിടക്കുന്ന അറ ഭേദിച്ചുവെന്ന് രക്ഷാപ്രവർത്തകർക്കു മനസിലായി. ഡ്രിൽ ബിറ്റ് തിരിച്ചെടുത്ത രക്ഷാപ്രവർത്തകർ സ്തബ്ധരായി. അതിന്റെ അടിയിൽ ഒരു കടലാസ് തുണ്ട് ഒട്ടിച്ചിരിക്കുന്നു. അതിൽ ചുവന്ന വലിയ അക്ഷരത്തിൽ ഇങ്ങനെ എഴുതിയിരുന്നു: ""ഞങ്ങൾ 33 പേരും ഇവിടെ സുരക്ഷിതർ''. വിവരമറിഞ്ഞ് സന്തോഷാധിക്യത്താൽ ചിലി പ്രസിഡന്റ് പത്രസമ്മേളനം വിളിച്ച്, ഖനിക്കുള്ളിൽപ്പെട്ടവർ എഴുതിയ വാചകങ്ങൾ രാജ്യാന്തര മാധ്യമങ്ങളിലൂടെ ലോകത്തിന് കാട്ടിക്കൊടുത്തു. തങ്ങളുടെ പ്രിയപ്പെട്ടവർ ജീവനോടെ അവശേഷിക്കുന്നുവെന്ന് മനസിലാക്കിയ ബന്ധുക്കൾ സന്തോഷാധിക്യത്താൽ മതിമറന്നു.
എല്ലാവരും ഖനിക്കുള്ളിൽ ജീവനോടെയുണ്ടെന്ന് വ്യക്തമായതോടെ സർക്കാർ അടിയന്തര രക്ഷാപദ്ധതിക്ക് രൂപംകൊടുക്കുകയായിരുന്നു. മൂന്ന് അന്തർദേശീയ റിഗ് ഡ്രില്ലിംഗ് വിദഗ്ധർ, ചിലി സർക്കാരിന്റെ എല്ലാ മന്ത്രാലയങ്ങളുടെയും പ്രതിനിധികൾ, നാസയിൽനിന്നുള്ള വിദഗ്ധ സംഘം, മറ്റ് ബഹുരാഷ്ട്ര കമ്പനികളിൽനിന്നുള്ള ഒരു ഡസനോളം വിദഗ്ധർ എന്നിവർ ഉൾപ്പെട്ടതായിരുന്നു രക്ഷാപ്രവർത്തകസംഘം.
ടി.എ. ജോർജ്
വലിയൊരു സ്ഫോടനത്തോടെ ഖനിയുടെ ഉൾഭാഗം താഴേക്ക് അമരുകയും ഖനിയുടെ ഉള്ളിലേക്കുള്ള വഴി വലിയ പാറകൾ വീണ് പൂർണമായി അടയുകയുമായിരുന്നു. 2300 അടി ആഴത്തിലുള്ള ഖനിക്കുള്ളിൽ 33 പേരാണ് അകപ്പെട്ടത്. 69 ദിവസത്തോളം കുടുങ്ങിക്കിടന്ന എല്ലാവരെയും ഡ്രില്ലിംഗിലൂടെ അഞ്ചു കിലോമീറ്റർ ആഴത്തിൽ സമാന്തര കുഴി തീർത്ത് പ്രത്യേക പേടകമിറക്കി ജീവനോടെ രക്ഷപ്പെടുത്തിയത് ലോകം അത്ഭുതത്തോടെയാണ് വീക്ഷിച്ചത്.
ദുരന്തത്തെത്തുടർന്ന് ഖനിക്കുള്ളിലേക്കുള്ള വാർത്താവിനിമയബന്ധങ്ങളെല്ലാം വിച്ഛേദിക്കപ്പെട്ടിരുന്നു. ഉള്ളിലുള്ളവർ ജീവനോടെ ഉണ്ടോ ഇല്ലയോ എന്നുപോലും അറിയാനാവാത്ത അവസ്ഥ. അപകടം നടന്ന് നിമിഷങ്ങൾക്കകം വെന്റിലേഷൻ സംവിധാനത്തിലെ ഗോവണികൾ വഴി രക്ഷപ്പെടാൻ തൊഴിലാളികൾ വിഫലശ്രമം നടത്തി. എന്നാൽ ഗോവണികൾ അല്പദൂരത്തേക്ക് മാത്രമേ ഉണ്ടായിരുന്നുള്ളു. തുടർന്ന് വീണ്ടും പാറയിടിച്ചിൽ ഉണ്ടാകുകയും ഈ വഴിയും പൂർണമായി തടസപ്പെടുകയും ചെയ്തു. ദുരന്തത്തെത്തുടർന്ന് ചിലി പ്രസിഡന്റ് സെബാസ്റ്റ്യൻ പിനേറോ തന്റെ ഔദ്യോഗിക പരിപാടികളെല്ലാം റദ്ദാക്കി മുഴുവൻസമയ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. ഖനിക്കു പുറത്ത് ചിലിയിലെ ജനതയൊന്നാകെ പ്രാർഥനകളുമായി കാത്തിരുന്നു. അവർക്കൊപ്പം ലോകം മുഴുവനും പ്രാർഥിച്ചു.
രക്ഷാപ്രവർത്തകർ അഭിമുഖീകരിച്ച ആദ്യപ്രശ്നം അപകടത്തിനിരയായവർ ജീവനോടെ ഉണ്ടോ ഇല്ലയോ എന്ന് അറിയുകയായിരുന്നു. ആശയവിനിമയത്തിനുള്ള എല്ലാ സാധ്യതകളും അടഞ്ഞതിനാൽ അത് അറിയാൻ ഒരു മാർഗവുമുണ്ടായിരുന്നില്ല. അടിയന്തര എക്സിറ്റുകളിലേക്ക് പാത ഉണ്ടാക്കാനാണ് രക്ഷാപ്രവർത്തകർ ആദ്യം ശ്രമിച്ചത്. എന്നാൽ ഓരോ തവണ ശ്രമിച്ചപ്പോഴും പാറയിടിഞ്ഞുവീണ് രക്ഷാപ്രവർത്തനം പരാജയപ്പെട്ടുകൊണ്ടിരുന്നു. വഴിയുണ്ടാക്കാനായി നിരവധി തവണ ഡ്രില്ലിംഗ് നടത്തിയെങ്കിലും പാറയുടെ കാഠിന്യം തടസമായി. ദുരന്തം നടന്നതിന്റെ പതിനാലാം ദിവസം ജീവനക്കാർ കുടുങ്ങിക്കിടക്കുന്നുവെന്ന് കരുതപ്പെട്ടതിന്റെ അടുത്തുവരെ ഡ്രില്ലിംഗ് എത്തി. എന്നാൽ ഒരു സൂചനയും ലഭിച്ചില്ല.
പതിനേഴാം ദിനം അവസാനശ്രമമെന്നനിലയിൽ ഒരുതവണകൂടി ഡ്രില്ലിംഗ് നടത്താൻ തീരുമാനിച്ചു. 668 മീറ്റർ എത്തിയപ്പോൾ ജീവനക്കാർ കുടുങ്ങിക്കിടക്കുന്ന അറ ഭേദിച്ചുവെന്ന് രക്ഷാപ്രവർത്തകർക്കു മനസിലായി. ഡ്രിൽ ബിറ്റ് തിരിച്ചെടുത്ത രക്ഷാപ്രവർത്തകർ സ്തബ്ധരായി. അതിന്റെ അടിയിൽ ഒരു കടലാസ് തുണ്ട് ഒട്ടിച്ചിരിക്കുന്നു. അതിൽ ചുവന്ന വലിയ അക്ഷരത്തിൽ ഇങ്ങനെ എഴുതിയിരുന്നു: ""ഞങ്ങൾ 33 പേരും ഇവിടെ സുരക്ഷിതർ''. വിവരമറിഞ്ഞ് സന്തോഷാധിക്യത്താൽ ചിലി പ്രസിഡന്റ് പത്രസമ്മേളനം വിളിച്ച്, ഖനിക്കുള്ളിൽപ്പെട്ടവർ എഴുതിയ വാചകങ്ങൾ രാജ്യാന്തര മാധ്യമങ്ങളിലൂടെ ലോകത്തിന് കാട്ടിക്കൊടുത്തു. തങ്ങളുടെ പ്രിയപ്പെട്ടവർ ജീവനോടെ അവശേഷിക്കുന്നുവെന്ന് മനസിലാക്കിയ ബന്ധുക്കൾ സന്തോഷാധിക്യത്താൽ മതിമറന്നു.
എല്ലാവരും ഖനിക്കുള്ളിൽ ജീവനോടെയുണ്ടെന്ന് വ്യക്തമായതോടെ സർക്കാർ അടിയന്തര രക്ഷാപദ്ധതിക്ക് രൂപംകൊടുക്കുകയായിരുന്നു. മൂന്ന് അന്തർദേശീയ റിഗ് ഡ്രില്ലിംഗ് വിദഗ്ധർ, ചിലി സർക്കാരിന്റെ എല്ലാ മന്ത്രാലയങ്ങളുടെയും പ്രതിനിധികൾ, നാസയിൽനിന്നുള്ള വിദഗ്ധ സംഘം, മറ്റ് ബഹുരാഷ്ട്ര കമ്പനികളിൽനിന്നുള്ള ഒരു ഡസനോളം വിദഗ്ധർ എന്നിവർ ഉൾപ്പെട്ടതായിരുന്നു രക്ഷാപ്രവർത്തകസംഘം.
ടി.എ. ജോർജ്