തം ലുവാംഗ് ഗുഹയിൽനിന്ന് ആദ്യദിവസം രക്ഷപ്പെടുത്തിയ നാലു കുട്ടികളെ തിങ്കളാഴ്ച രാത്രി മാതാപിതാക്കൾക്കു കാണാൻ സാധിച്ചു. ഒരു ഗ്ലാസ് ജനലിലൂടെയായിരുന്നു കാഴ്ച. ഗുഹയിൽ കഴിഞ്ഞതു മൂലം എന്തെങ്കിലും അണുബാധ ഉണ്ടായെങ്കിൽ അതു മറ്റുള്ളവരിലേക്കു പകരാതിരിക്കാനാണ് ഈ മുൻകരുതൽ എടുത്തത്.
രക്തപരിശോധനയും മറ്റും നടത്തി അണുബാധ ഇല്ലെന്നു ഉറപ്പാക്കിയാൽ പോലും കരുതലോടുകൂടി മാത്രമേ രണ്ടു ദിവസത്തേക്കു കുട്ടികൾ മറ്റുള്ളവരുമായി സന്പർക്കത്തിൽ ഏർപ്പെടാനാവൂ. മാതാപിതാക്കളാണെങ്കിലും കുട്ടികളിൽനിന്നു രണ്ടു മീറ്റർ അകലയേ നിൽക്കാവൂ. മെഡിക്കൽ ഗൗണും മുഖംമൂടിയും തലമുടിയിൽ ക്യാപ്പും ധരിച്ചിരിക്കണം. തായ് പൊതുജനാരോഗ്യ വകുപ്പിലെ ഡോക്ടർ ജെവാഡ ചോകഡാമ്രോംഗ്സുക് പറഞ്ഞു.
ആദ്യം രക്ഷപ്പെടുത്തിയ നാലു പേരിൽ രണ്ടു പേർ തിങ്കളാഴ്ച ന്യുമോണിയയുടെ ചില സൂചനകൾ കാണിച്ചിരുന്നു. അവരുടെ ദേഹം തണുത്തുമിരുന്നു. എന്നാൽ, ഇന്നലെ രാവിലെ അവർ ഉന്മേഷവാന്മാരായി. അവർക്കു സാധാരണ ഭക്ഷണം കഴിക്കാം. എങ്കിലും കരുതലെന്നോണം അധികം എരിവും പുളിയുമില്ലാത്തതും എളുപ്പം ദഹിക്കുന്നതുമായ ആഹാരമാണു നൽകുന്നത്. 14 മുതൽ 16 വരെ വയസുള്ളവരാണ് ആദ്യദിവസം ഗുഹയിൽനിന്നു വന്നത്.
തിങ്കളാഴ്ച വന്നവർ പന്ത്രണ്ടിനും പതിന്നാലിനുമിടയിൽ പ്രായമുള്ളവരാണ്. മിക്കവരും വന്നപ്പോൾ ദേഹം തണുത്തിരുന്നു. ഒരാൾക്കു ഹൃദയമിടിപ്പും കുറവായിരുന്നു. ഡോക്ടർമാരുടെ ശുശ്രൂഷയോടെ എല്ലാവരും ഇപ്പോൾ ഉന്മേഷവാന്മാരാണെന്നു സുക് പറഞ്ഞു. ആർക്കും പനിയില്ല. അവരുടെ സംസാരം സാധാരണനിലയിലായി. രാവിലെ മുതൽ ഡോക്ടർമാരുടെ നിർദേശപ്രകാരമുള്ള ഭക്ഷണം നൽകുന്നു.
കുട്ടികളുടെ കണ്ണ്, പോഷകനില, മാനസികാരോഗ്യം തുടങ്ങിയവ പരിശോധിക്കും. രക്തം ബാങ്കോക്കിലെ ലബോറട്ടറികളിൽ അയച്ച് രോഗബാധ ഉണ്ടോ എന്നു പരിശോധിക്കും.
രക്ഷപ്പെട്ടു വന്ന കുട്ടികളുടെ രക്തത്തിൽ വെളുത്ത രക്താണുക്കളുടെ എണ്ണം കൂടുതലായി കണ്ടു. അണുബാധയുടെ സൂചനയാണത്. അതിനാൽ ആന്റിബയോട്ടിക്കുകൾ നൽകിയെന്നും അദ്ദേഹം അറിയിച്ചു.
സുന്ദരനിമിഷം: ട്രംപ്
എന്തൊരു സുന്ദര നിമിഷം. എല്ലാവരെയും രക്ഷിച്ചു. മഹത്തായ പരിശ്രമം: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ട്വീറ്റ് ചെയ്തു. തായ് നാവികസേനയുടെ പ്രത്യേക വിഭാഗമായ സീലുകളെ അദ്ദേഹം അഭിനന്ദിച്ചു.
രക്ഷാശ്രമത്തിന് ഒരു മിനി മുങ്ങിക്കപ്പൽ വാഗ്ദാനം ചെയ്യുകയും തായ്ലൻഡിലെത്തിക്കുകയും ചെയ്ത അമേരിക്കൻ ശതകോടീശ്വരൻ എലോൺ മസ്കം രക്ഷാദൗത്യം പൂർത്തിയായതിൽ ആഹ്ലാദമറിയിച്ചു. രക്ഷാദൗത്യം നടത്തിയ സംഘത്തിന് അഭിനന്ദനം നേർന്നു.
ഇത്ര ദിവസവും പിടിച്ചുനിന്ന കുട്ടികളെയും കോച്ചിനെയും ദൃഢനിശ്ചയത്തോടെയും സാമർഥ്യത്തോടെയും രക്ഷാപ്രവർത്തനം നടത്തിയ സംഘത്തെയും ജർമൻ ചാൻസലർ ആംഗല മെർക്കൽ അഭിനന്ദിച്ചു.
ഇതൊരു അദ്ഭുതമാണെന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ ട്വീറ്റ് ചെയ്തു.
രക്തപരിശോധനയും മറ്റും നടത്തി അണുബാധ ഇല്ലെന്നു ഉറപ്പാക്കിയാൽ പോലും കരുതലോടുകൂടി മാത്രമേ രണ്ടു ദിവസത്തേക്കു കുട്ടികൾ മറ്റുള്ളവരുമായി സന്പർക്കത്തിൽ ഏർപ്പെടാനാവൂ. മാതാപിതാക്കളാണെങ്കിലും കുട്ടികളിൽനിന്നു രണ്ടു മീറ്റർ അകലയേ നിൽക്കാവൂ. മെഡിക്കൽ ഗൗണും മുഖംമൂടിയും തലമുടിയിൽ ക്യാപ്പും ധരിച്ചിരിക്കണം. തായ് പൊതുജനാരോഗ്യ വകുപ്പിലെ ഡോക്ടർ ജെവാഡ ചോകഡാമ്രോംഗ്സുക് പറഞ്ഞു.
ആദ്യം രക്ഷപ്പെടുത്തിയ നാലു പേരിൽ രണ്ടു പേർ തിങ്കളാഴ്ച ന്യുമോണിയയുടെ ചില സൂചനകൾ കാണിച്ചിരുന്നു. അവരുടെ ദേഹം തണുത്തുമിരുന്നു. എന്നാൽ, ഇന്നലെ രാവിലെ അവർ ഉന്മേഷവാന്മാരായി. അവർക്കു സാധാരണ ഭക്ഷണം കഴിക്കാം. എങ്കിലും കരുതലെന്നോണം അധികം എരിവും പുളിയുമില്ലാത്തതും എളുപ്പം ദഹിക്കുന്നതുമായ ആഹാരമാണു നൽകുന്നത്. 14 മുതൽ 16 വരെ വയസുള്ളവരാണ് ആദ്യദിവസം ഗുഹയിൽനിന്നു വന്നത്.
തിങ്കളാഴ്ച വന്നവർ പന്ത്രണ്ടിനും പതിന്നാലിനുമിടയിൽ പ്രായമുള്ളവരാണ്. മിക്കവരും വന്നപ്പോൾ ദേഹം തണുത്തിരുന്നു. ഒരാൾക്കു ഹൃദയമിടിപ്പും കുറവായിരുന്നു. ഡോക്ടർമാരുടെ ശുശ്രൂഷയോടെ എല്ലാവരും ഇപ്പോൾ ഉന്മേഷവാന്മാരാണെന്നു സുക് പറഞ്ഞു. ആർക്കും പനിയില്ല. അവരുടെ സംസാരം സാധാരണനിലയിലായി. രാവിലെ മുതൽ ഡോക്ടർമാരുടെ നിർദേശപ്രകാരമുള്ള ഭക്ഷണം നൽകുന്നു.
കുട്ടികളുടെ കണ്ണ്, പോഷകനില, മാനസികാരോഗ്യം തുടങ്ങിയവ പരിശോധിക്കും. രക്തം ബാങ്കോക്കിലെ ലബോറട്ടറികളിൽ അയച്ച് രോഗബാധ ഉണ്ടോ എന്നു പരിശോധിക്കും.
രക്ഷപ്പെട്ടു വന്ന കുട്ടികളുടെ രക്തത്തിൽ വെളുത്ത രക്താണുക്കളുടെ എണ്ണം കൂടുതലായി കണ്ടു. അണുബാധയുടെ സൂചനയാണത്. അതിനാൽ ആന്റിബയോട്ടിക്കുകൾ നൽകിയെന്നും അദ്ദേഹം അറിയിച്ചു.
സുന്ദരനിമിഷം: ട്രംപ്
എന്തൊരു സുന്ദര നിമിഷം. എല്ലാവരെയും രക്ഷിച്ചു. മഹത്തായ പരിശ്രമം: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ട്വീറ്റ് ചെയ്തു. തായ് നാവികസേനയുടെ പ്രത്യേക വിഭാഗമായ സീലുകളെ അദ്ദേഹം അഭിനന്ദിച്ചു.
രക്ഷാശ്രമത്തിന് ഒരു മിനി മുങ്ങിക്കപ്പൽ വാഗ്ദാനം ചെയ്യുകയും തായ്ലൻഡിലെത്തിക്കുകയും ചെയ്ത അമേരിക്കൻ ശതകോടീശ്വരൻ എലോൺ മസ്കം രക്ഷാദൗത്യം പൂർത്തിയായതിൽ ആഹ്ലാദമറിയിച്ചു. രക്ഷാദൗത്യം നടത്തിയ സംഘത്തിന് അഭിനന്ദനം നേർന്നു.
ഇത്ര ദിവസവും പിടിച്ചുനിന്ന കുട്ടികളെയും കോച്ചിനെയും ദൃഢനിശ്ചയത്തോടെയും സാമർഥ്യത്തോടെയും രക്ഷാപ്രവർത്തനം നടത്തിയ സംഘത്തെയും ജർമൻ ചാൻസലർ ആംഗല മെർക്കൽ അഭിനന്ദിച്ചു.
ഇതൊരു അദ്ഭുതമാണെന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ ട്വീറ്റ് ചെയ്തു.