ലണ്ടൻ: ബ്രെക്സിറ്റ് വിഷയത്തിൽ പ്രധാനമന്ത്രി തെരേസാ മേയുമായുള്ള അഭിപ്രായഭിന്നതയെത്തുടർന്നു രാജിവച്ച ബോറീസ് ജോൺസനു പകരം പുതിയ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറിയായി ജെറമി ഹണ്ട് ചാർജെടുത്തു. തെരേസാ മേയ്ക്ക് സർവ പിന്തുണയും നൽകുമെന്നു ഹണ്ട് വ്യക്തമാക്കി.
ജോൺസനു പുറമേ ബ്രെക്സിറ്റ് സെക്രട്ടറി ഡേവിഡ് ഡേവീസും അദ്ദേഹത്തിന്റെ ഡെപ്യൂട്ടി ബേക്കറും രാജിവച്ചിരുന്നു. ഇന്നലെ ചേർന്ന കാബിനറ്റ് യോഗത്തിൽ ഐക്യത്തിന്റെ ആവശ്യകതയെക്കുറിച്ച് മേ ഊന്നിപ്പറഞ്ഞു. എല്ലാവരും ഒരുമിച്ചു നിന്നില്ലെങ്കിൽജെറമികോർബിൻഅധികാരത്തിലെത്താമെന്ന അപകടമുണ്ടെന്ന് അവർ ഓർമിപ്പിച്ചു.
ബ്രെക്സിറ്റ് നടപ്പാക്കുന്നതിൽ വെള്ളം ചേർക്കുന്നെന്നും യൂറോപ്യൻ യൂണിയനു കൂടുതൽ ആനുകൂല്യങ്ങൾ നൽകുന്നുവെന്നുമാണു മേയ്ക്ക് എതിരേ രാജിവച്ച മന്ത്രിമാർ ഉന്നയിക്കുന്ന മുഖ്യ ആരോപണം. മേയുടെ പദ്ധതി പ്രാവർത്തികമായാൽ യൂറോപ്യൻ യൂണിയന്റെ കോളനിയായി ബ്രിട്ടൻ അധപ്പതിക്കുമെന്ന് ജോൺസൺ പറഞ്ഞു . ചെക്കേഴ്സിൽ ചേർന്ന കാബിനറ്റ് യോഗം ബ്രെക്സിറ്റ് വിഷയത്തിൽ അംഗീകരിച്ച നിലപാട് കാറ്റിൽപ്പറത്തിയാണ് ജോൺസണും ഡേവീസും രാജിവച്ചത്.
ഇതിനിടെ തെരേസാ മേ തുടരണമോ എന്ന കാര്യത്തിൽ അഭിപ്രായം പറയേണ്ടത് ബ്രിട്ടനിലെ പൊതുജനങ്ങളാണെന്ന യുഎസ് പ്രസിഡന്റ് ട്രംപിന്റെ പ്രസ്താവന വിവാദമായി. യൂറോപ്യൻ പര്യടനത്തിനു തിരിക്കും മുന്പാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്. ഈ യാത്രയിൽ ട്രംപ് ബ്രിട്ടനിലെത്തി മേയുമായും ചർച്ച നടത്തുന്നുണ്ട്. ബോറീസ് ജോൺസൺ തന്റെ സുഹൃത്താണെന്നും ബ്രിട്ടീഷ് സന്ദർശനവേളയിൽ അദ്ദേഹവുമായി കൂടിക്കാഴ്ചയ്ക്കു പദ്ധതിയുണ്ടെന്നും ട്രംപ് വ്യക്തമാക്കി.
ജോൺസനു പുറമേ ബ്രെക്സിറ്റ് സെക്രട്ടറി ഡേവിഡ് ഡേവീസും അദ്ദേഹത്തിന്റെ ഡെപ്യൂട്ടി ബേക്കറും രാജിവച്ചിരുന്നു. ഇന്നലെ ചേർന്ന കാബിനറ്റ് യോഗത്തിൽ ഐക്യത്തിന്റെ ആവശ്യകതയെക്കുറിച്ച് മേ ഊന്നിപ്പറഞ്ഞു. എല്ലാവരും ഒരുമിച്ചു നിന്നില്ലെങ്കിൽജെറമികോർബിൻഅധികാരത്തിലെത്താമെന്ന അപകടമുണ്ടെന്ന് അവർ ഓർമിപ്പിച്ചു.
ബ്രെക്സിറ്റ് നടപ്പാക്കുന്നതിൽ വെള്ളം ചേർക്കുന്നെന്നും യൂറോപ്യൻ യൂണിയനു കൂടുതൽ ആനുകൂല്യങ്ങൾ നൽകുന്നുവെന്നുമാണു മേയ്ക്ക് എതിരേ രാജിവച്ച മന്ത്രിമാർ ഉന്നയിക്കുന്ന മുഖ്യ ആരോപണം. മേയുടെ പദ്ധതി പ്രാവർത്തികമായാൽ യൂറോപ്യൻ യൂണിയന്റെ കോളനിയായി ബ്രിട്ടൻ അധപ്പതിക്കുമെന്ന് ജോൺസൺ പറഞ്ഞു . ചെക്കേഴ്സിൽ ചേർന്ന കാബിനറ്റ് യോഗം ബ്രെക്സിറ്റ് വിഷയത്തിൽ അംഗീകരിച്ച നിലപാട് കാറ്റിൽപ്പറത്തിയാണ് ജോൺസണും ഡേവീസും രാജിവച്ചത്.
ഇതിനിടെ തെരേസാ മേ തുടരണമോ എന്ന കാര്യത്തിൽ അഭിപ്രായം പറയേണ്ടത് ബ്രിട്ടനിലെ പൊതുജനങ്ങളാണെന്ന യുഎസ് പ്രസിഡന്റ് ട്രംപിന്റെ പ്രസ്താവന വിവാദമായി. യൂറോപ്യൻ പര്യടനത്തിനു തിരിക്കും മുന്പാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്. ഈ യാത്രയിൽ ട്രംപ് ബ്രിട്ടനിലെത്തി മേയുമായും ചർച്ച നടത്തുന്നുണ്ട്. ബോറീസ് ജോൺസൺ തന്റെ സുഹൃത്താണെന്നും ബ്രിട്ടീഷ് സന്ദർശനവേളയിൽ അദ്ദേഹവുമായി കൂടിക്കാഴ്ചയ്ക്കു പദ്ധതിയുണ്ടെന്നും ട്രംപ് വ്യക്തമാക്കി.