വാഷിംഗ്ടൺ ഡിസി: വലതുപക്ഷ നിലപാടുകാരനായ ബ്രെറ്റ് കാവനോയെ യുഎസ് സുപ്രീംകോടതി ജഡ്ജിയായി പ്രസിഡന്റ് ഡോണൾഡ് ട്രംപ് നാമനിർദേശം ചെയ്തു. ജസ്റ്റീസ് ആന്റണി കെന്നഡി വിരമിച്ച ഒഴിവിലാണു കാവനോയെ പരിഗണിക്കുന്നത്. സെനറ്റിൽ നടക്കുന്ന വോട്ടെടുപ്പിൽ എതിർപ്പു രേഖപ്പെടുത്തുമെന്ന് പ്രതിപക്ഷഡെമോക്രാറ്റുകൾ അറിയിച്ചു.
യാഥാസ്ഥിതിക നിലപാടുകാരനായ കാവനോയ്ക്ക് ഭരണകക്ഷിയായ റിപ്പബ്ലിക്കൻമാരുമായി അടുത്ത ബന്ധമുണ്ട്. കുടിയേറ്റം, തോക്കുനിയന്ത്രണം തുടങ്ങിയ സുപ്രധാന വിഷയങ്ങളിൽ പ്രസിഡന്റ് ട്രംപിന്റെയും റിപ്പബ്ലിക്കൻ പാർട്ടിയുടെയും നിലപാടുകൾ വരും വർഷങ്ങളിൽ അംഗീകരിക്കപ്പെടാൻ വഴിവയ്ക്കുന്നതാണ് അദ്ദേഹത്തിന്റെ നിയമനം.
സുപ്രീംകോടതിയിലെ ഒന്പതു ജഡ്ജിമാരുടെയും നിയമനം ആജീവനാന്ത കാലത്തേക്കാണ്. കാവനോ കൂടി വരുന്പോൾ അഞ്ച് യഥാസ്ഥിതിക ജഡ്ജിമാരും നാലു ലിബറൽ ജഡ്ജിമാരും സുപ്രീംകോടതിയിലുണ്ടാകും. അന്പത്തിമൂന്നുകാരനായ കാവനോയ്ക്ക് ഏറെ നാൾ പദവിയിൽ തുടരാനാകും.
മേരിലാൻഡിലെ കൊളംബിയ ഡിസ്ട്രിക്ട് അപ്പീൽ കോടതിയിൽ 12 വർഷമായി ജഡ്ജിയാണ് കാവനോ. നേരത്തെ ജോർജ് ഡബ്ല്യു. ബുഷ് സർക്കാരിൽ അസോസിയേറ്റ് കോൺസൽ ആയി പ്രവർത്തിച്ചിട്ടുണ്ട്. കത്തോലിക്കാ മതവിശ്വാസിയാണ്. നിയമം നിർമിക്കുകയല്ല, വ്യാഖ്യാനിക്കുകയാണ് ജഡ്ജിയുടെ കടമയെന്നു കാവനോ കഴിഞ്ഞദിവസം വ്യക്തമാക്കുകയുണ്ടായി. ഭരണഘടനാധിഷ്ഠിത റിപ്പബ്ലിക്കിന്റെ നെറുകയിലെ ഉജ്വല രത്നമാണ് സ്വതന്ത്ര ജുഡീഷറിയെന്നു സെനറ്റർമാരെ ബോധ്യപ്പെടുത്താൻ താൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കാവനോ നീതിക്കും തുല്യതയ്ക്കും ഭീഷണിയാണെന്ന് ഡെമോക്രാറ്റ് സെനറ്ററും ഇന്ത്യൻ വംശജയുമായ കമല ഹാരിസ് പറഞ്ഞു. ഇന്ത്യൻ വംശജയായ കോൺഗ്രസ് അംഗം പ്രമീള ജയപാലും വിമർശനം ഉന്നയിച്ചു.
ട്രംപ് സുപ്രീംകോടതിയിലേക്കു നിയോഗിക്കുന്ന രണ്ടാമത്തെ ജഡ്ജിയാണ് കാവനോ.
യാഥാസ്ഥിതിക നിലപാടുകാരനായ കാവനോയ്ക്ക് ഭരണകക്ഷിയായ റിപ്പബ്ലിക്കൻമാരുമായി അടുത്ത ബന്ധമുണ്ട്. കുടിയേറ്റം, തോക്കുനിയന്ത്രണം തുടങ്ങിയ സുപ്രധാന വിഷയങ്ങളിൽ പ്രസിഡന്റ് ട്രംപിന്റെയും റിപ്പബ്ലിക്കൻ പാർട്ടിയുടെയും നിലപാടുകൾ വരും വർഷങ്ങളിൽ അംഗീകരിക്കപ്പെടാൻ വഴിവയ്ക്കുന്നതാണ് അദ്ദേഹത്തിന്റെ നിയമനം.
സുപ്രീംകോടതിയിലെ ഒന്പതു ജഡ്ജിമാരുടെയും നിയമനം ആജീവനാന്ത കാലത്തേക്കാണ്. കാവനോ കൂടി വരുന്പോൾ അഞ്ച് യഥാസ്ഥിതിക ജഡ്ജിമാരും നാലു ലിബറൽ ജഡ്ജിമാരും സുപ്രീംകോടതിയിലുണ്ടാകും. അന്പത്തിമൂന്നുകാരനായ കാവനോയ്ക്ക് ഏറെ നാൾ പദവിയിൽ തുടരാനാകും.
മേരിലാൻഡിലെ കൊളംബിയ ഡിസ്ട്രിക്ട് അപ്പീൽ കോടതിയിൽ 12 വർഷമായി ജഡ്ജിയാണ് കാവനോ. നേരത്തെ ജോർജ് ഡബ്ല്യു. ബുഷ് സർക്കാരിൽ അസോസിയേറ്റ് കോൺസൽ ആയി പ്രവർത്തിച്ചിട്ടുണ്ട്. കത്തോലിക്കാ മതവിശ്വാസിയാണ്. നിയമം നിർമിക്കുകയല്ല, വ്യാഖ്യാനിക്കുകയാണ് ജഡ്ജിയുടെ കടമയെന്നു കാവനോ കഴിഞ്ഞദിവസം വ്യക്തമാക്കുകയുണ്ടായി. ഭരണഘടനാധിഷ്ഠിത റിപ്പബ്ലിക്കിന്റെ നെറുകയിലെ ഉജ്വല രത്നമാണ് സ്വതന്ത്ര ജുഡീഷറിയെന്നു സെനറ്റർമാരെ ബോധ്യപ്പെടുത്താൻ താൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കാവനോ നീതിക്കും തുല്യതയ്ക്കും ഭീഷണിയാണെന്ന് ഡെമോക്രാറ്റ് സെനറ്ററും ഇന്ത്യൻ വംശജയുമായ കമല ഹാരിസ് പറഞ്ഞു. ഇന്ത്യൻ വംശജയായ കോൺഗ്രസ് അംഗം പ്രമീള ജയപാലും വിമർശനം ഉന്നയിച്ചു.
ട്രംപ് സുപ്രീംകോടതിയിലേക്കു നിയോഗിക്കുന്ന രണ്ടാമത്തെ ജഡ്ജിയാണ് കാവനോ.