ജലാലാബാദ്: കിഴക്കൻ അഫ്ഗാനിസ്ഥാനിലെ ജലാലാബാദ് നഗരത്തിൽ ചാവേർ ഭടൻ നടത്തിയ സ്ഫോടനത്തിൽ കുട്ടികൾ ഉൾപ്പെടെ 12 പേർ കൊല്ലപ്പെട്ടു. ഒരു പെട്രോൾ പന്പിനു സമീപമായിരുന്നു സ്ഫോടനം. ഐഎസ് ഉത്തരവാദിത്വമേറ്റു. പരിക്കേറ്റ അഞ്ചു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന് പ്രവിശ്യാ ആരോഗ്യ വകുപ്പിന്റെ വക്താവ് ഇനാമുള്ള മിയാഖൽ അറിയിച്ചു.