ന്യൂഡൽഹി: കോടതി നടപടികൾ തത്സമയം സംപ്രേഷണം ചെയ്യുന്നതിനോട് തത്വത്തിൽ യോജിച്ച് സുപ്രീംകോടതിയും കേന്ദ്ര സർക്കാരും. കോടതി നടപടികൾ തത്സമയം സംപ്രേഷണം ചെയ്യുന്നത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നു നിരീക്ഷിച്ച ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച്, സംപ്രേഷണം നടത്തുന്നതിനുള്ള വിശദമായ മാർഗരേഖ സമർപ്പിക്കാൻ അറ്റോർണി ജനറൽ കെ.കെ. വേണുഗോപാലിനോടു നിർദേശിച്ചു. മാനഭംഗം, വിവാഹത്തർക്കം, ദേശീയ സുരക്ഷഎന്നിയുമായി ബന്ധപ്പെട്ട കേസുകൾ ഒഴികെയുള്ളവയിലെ നടപടികൾ സംപ്രേഷണം ചെയ്യാവുന്നതാണെന്ന് അറ്റോർണി ജനറൽ കോടതിയിൽ വ്യക്തമാക്കിയിരുന്നു.
നിയമവിദ്യാർഥി സ്വപ്നിൽ ത്രിപാഠി നൽകിയ പൊതുതാത്പര്യ ഹർജിയിന്മേൽ മുതിർന്ന അഭിഭാഷക ഇന്ദിര ജയ്സിംഗാണ് വിഷയം കോടതിയിൽ ഉന്നയിച്ചത്.
നിരവധി രാജ്യങ്ങളിലെ കോടതികളിൽ തത്സമയ സംപ്രേഷണം നടക്കുന്നുണ്ടെന്നും അതിൽ തെറ്റില്ലെന്നും അറ്റോർണി ജനറൽ അഭിപ്രായപ്പെട്ടു. ഇത് അംഗീകരിച്ച മൂന്നംഗ ബെഞ്ച്, കേസിലെ കക്ഷികൾക്കും പൊതുജനങ്ങൾക്കും നിയമവിദ്യാർഥികൾക്കും കോടതിയിൽ നടക്കുന്ന കാര്യങ്ങൾ ഇതുവഴി വ്യക്തമാകുമെന്നു പറഞ്ഞു തന്റെ അഭിഭാഷകർ കോടതിയിൽ ഏതു രീതിയിൽ പ്രകടനം നടത്തുന്നുണ്ടെന്നു വിലയിരുത്താൻ കക്ഷികൾക്കു കഴിയുമെന്നും ബെഞ്ച് നിരീക്ഷിച്ചു.
തുടർന്നാണ് തത്സമയ സംപ്രേഷണത്തിനുള്ള നടപടികൾ, ചെലവ്, സാങ്കേതികവിദ്യ എന്നിവ ഉൾപ്പെടുത്തി വിശദമായ മാർഗരേഖ തയാറാക്കി നൽകാൻ കോടതി നിർദേശിച്ചത്. ജൂലൈ 23ന് അറ്റോർണി ജനറൽ സമർപ്പിക്കുന്ന മാർഗരേഖ പരിശോധിച്ച് കോടതി തുടർ നടപടികൾ നിശ്ചയിക്കും.
ലോക്സഭയുടെയും രാജ്യസഭയുടെയും നടപടികൾ ടെലികാസ്റ്റ് ചെയ്യാൻ പ്രത്യേക ടെലിവിഷൻ ചാനലുകൾ ഉണ്ട്. ആ മാതൃകയിൽ കോടതിക്കായി ചാനൽ തുടങ്ങുന്നതിനു പറ്റുമെന്നാണു കേന്ദ്രത്തിനുവേണ്ടി അറ്റോർണി ജനറൽ അറിയിച്ചത്.
കോടതി മുറിയിൽ പൊതുജനങ്ങൾക്കു പ്രവേശനം നൽകുന്നതു നിർബന്ധമാക്കിക്കൊണ്ടുള്ള 1967-ലെ ഒന്‍പതംഗ ബെഞ്ചിന്റെ വിധി ഇന്ദിരാ ജയ്സിംഗ് വാദത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ചീഫ് ജസ്റ്റീസിനു പുറമേ ജസ്റ്റീസുമാരായ ഡി.വൈ.ചന്ദ്രചൂഡും, എ.എം.ഖാൻവിൽക്കറും ഉൾപ്പെട്ടതാണു മൂന്നംഗ ബെഞ്ച്.
നിയമവിദ്യാർഥി സ്വപ്നിൽ ത്രിപാഠി നൽകിയ പൊതുതാത്പര്യ ഹർജിയിന്മേൽ മുതിർന്ന അഭിഭാഷക ഇന്ദിര ജയ്സിംഗാണ് വിഷയം കോടതിയിൽ ഉന്നയിച്ചത്.
നിരവധി രാജ്യങ്ങളിലെ കോടതികളിൽ തത്സമയ സംപ്രേഷണം നടക്കുന്നുണ്ടെന്നും അതിൽ തെറ്റില്ലെന്നും അറ്റോർണി ജനറൽ അഭിപ്രായപ്പെട്ടു. ഇത് അംഗീകരിച്ച മൂന്നംഗ ബെഞ്ച്, കേസിലെ കക്ഷികൾക്കും പൊതുജനങ്ങൾക്കും നിയമവിദ്യാർഥികൾക്കും കോടതിയിൽ നടക്കുന്ന കാര്യങ്ങൾ ഇതുവഴി വ്യക്തമാകുമെന്നു പറഞ്ഞു തന്റെ അഭിഭാഷകർ കോടതിയിൽ ഏതു രീതിയിൽ പ്രകടനം നടത്തുന്നുണ്ടെന്നു വിലയിരുത്താൻ കക്ഷികൾക്കു കഴിയുമെന്നും ബെഞ്ച് നിരീക്ഷിച്ചു.
തുടർന്നാണ് തത്സമയ സംപ്രേഷണത്തിനുള്ള നടപടികൾ, ചെലവ്, സാങ്കേതികവിദ്യ എന്നിവ ഉൾപ്പെടുത്തി വിശദമായ മാർഗരേഖ തയാറാക്കി നൽകാൻ കോടതി നിർദേശിച്ചത്. ജൂലൈ 23ന് അറ്റോർണി ജനറൽ സമർപ്പിക്കുന്ന മാർഗരേഖ പരിശോധിച്ച് കോടതി തുടർ നടപടികൾ നിശ്ചയിക്കും.
ലോക്സഭയുടെയും രാജ്യസഭയുടെയും നടപടികൾ ടെലികാസ്റ്റ് ചെയ്യാൻ പ്രത്യേക ടെലിവിഷൻ ചാനലുകൾ ഉണ്ട്. ആ മാതൃകയിൽ കോടതിക്കായി ചാനൽ തുടങ്ങുന്നതിനു പറ്റുമെന്നാണു കേന്ദ്രത്തിനുവേണ്ടി അറ്റോർണി ജനറൽ അറിയിച്ചത്.
കോടതി മുറിയിൽ പൊതുജനങ്ങൾക്കു പ്രവേശനം നൽകുന്നതു നിർബന്ധമാക്കിക്കൊണ്ടുള്ള 1967-ലെ ഒന്‍പതംഗ ബെഞ്ചിന്റെ വിധി ഇന്ദിരാ ജയ്സിംഗ് വാദത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ചീഫ് ജസ്റ്റീസിനു പുറമേ ജസ്റ്റീസുമാരായ ഡി.വൈ.ചന്ദ്രചൂഡും, എ.എം.ഖാൻവിൽക്കറും ഉൾപ്പെട്ടതാണു മൂന്നംഗ ബെഞ്ച്.